ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 340 —

യിൽ നിന്ന അയച്ചുവന്നവൻ എന്നും ദ്വീപിന്റെ മലഭാഗത്തിലെ
ഗൌതമമതക്കാരും വടക്കെ ചൊഴതമിഴരും വാണു നിത്യം തമ്മിൽ
പടകൂടുന്നു എങ്കിലും പാർസിയൊടും മിസ്രയൊടും കച്ചവടവും കപ്പ
ലൊട്ടവും നന്നായി നടക്കുന്നുണ്ട എന്നും കെൾക്കയും ചെയ്തു. അന
ന്തരം മുളകുണ്ടാകുന്ന ഈ മലനാട്ടിൽ വന്നു അനെകം പള്ളികളെയും
മൂപ്പരെയും കണ്ടു പുറപ്പെട്ടു തുളുനാട്ടിൽ കല്യാണപുരിയിൽ എത്തു
മ്പൊൾ പാർസിയിൽ നിന്ന അയച്ച ഒരു മെത്രാൻ അവിടെ ഉണ്ട
എന്നറിഞ്ഞ പ്രകാരം സ്വദെശക്കാർക്ക എഴുതി ബൊധിപ്പിക്കയും
ചെയ്തു. ഈ കച്ചവടക്കാർ സുറിയനാട്ടിൽ നിന്നുണ്ടാകകൊണ്ടു സു
റിയാണികൾ എന്ന പേർ നടപ്പായി വന്നു. നസ്രത്ത ഊരിൽ നിന്നു
പുറപ്പെട്ടു പൊന്ന യെശുവിനെ സെവിക്കയാൽ നസ്രാണികൾ എ
ന്നി പേർ പറവാനും കാരണം.

ഈ നെസ്തൊര്യർ അല്ലാതെ അവർക്ക ശത്രുക്കളായ വകക്കാരും
മലയാളത്തിൽ വന്നു. അവർ ക്രിസ്തനു മനുഷത്വവും ദൈവത്വവും
ഉണ്ടെന്നല്ല, ദൈവം മനുഷ്യനായവതരിച്ച നാൾ മുതൽ അവൻ ശരീ
രവും ആത്മാവും സകലവും ദൈവമയം എന്നു വെച്ചു. എകസ്വരൂപ
ക്കാർ എന്ന പെർ എടുത്തു വൎദ്ധിച്ച ശെഷം യാകൊബ എന്ന സന്യാ
സി (550) അവരുടെ പള്ളികളെ നൊക്കി വിചാരിച്ചു അന്ത്യൊഖ്യ
യിൽ ഒരു പത്രീയൎക്കാവിനെ സ്ഥാപിച്ചതിനാൽ ആ മതദെദത്തി
ന്നു യാകൊബ്യർ എന്ന നാമം വരികയും ചെയ്തു. അവരും മലയാള
ത്തിൽ വന്നു പാൎത്തു. അന്ത്യൊഖ്യയിൽ നിന്നും മിസ്രയിൽ നിന്നും
ഉപദെഷ്ടാക്കന്മാർ കൂടകൂട വന്നു അവരുടെ സഭകളെ നടത്തും. അവർ
വടക്കു പാർസി മുതൽ തെക്ക് ഈഴത്തൊളം കച്ചവടം നടത്തി കാല
ക്രമത്തിൽ സമ്പത്തു എറ വൎദ്ധിച്ചു. വിശ്വാസികളുടെ എണ്ണം വളരു
കയും ചെയ്തു.

ഇങ്ങിനെ ചെങ്കടൽ പാർസിക്കടൽ ഈ രണ്ടു വഴിയായി നട
ക്കുന്ന കച്ചവടത്തിന്നും പടിഞ്ഞാറെ രാജ്യങ്ങളിലുള്ള ക്രിസ്തിയാനി
കളൊട കെട്ടികൊള്ളുന്ന സംബന്ധത്തിന്നും വെഗത്തിൽ മുട്ടുവന്നു
പൊയി. അതെങ്ങിനെ എന്നാൽ യെശുക്രിസ്തനും അവന്റെ ആദി
ശിഷ്യരും അറിയിച്ച പരമാൎത്ഥത്തിന്നും സഭ എന്ന ശരീരത്തെ കെ
ട്ടിചെർത്തു വരുന്ന സ്നെഹത്തിന്നും എല്ലാടവും സുവിശേഷത്തെ സൗ
ജന്യമായി ഉപദെശിച്ചു കൊള്ളുന്ന ഉത്സാഹ മാഹാത്മ്യത്തിന്നും മത
തൎക്കങ്ങളെ കൊണ്ടും ലൌകിക മൊഹകൌശലങ്ങളെ കൊണ്ടും ക്രമ
ത്താലെ താഴ്ച വന്നപ്പൊൾ നിസ്സാരമായി പൊയതിന്നു നാശവും ശെ
ഷിച്ചതിന്നു കൊടിയപരീക്ഷയും വെണ്ടി വന്നു. മുഹമ്മത്ത എന്ന
ക്രിസ്തു ശത്രു അറവിയിൽ ഉദിച്ചു ജയിക്കയും ചെയ്തു (622). അന്നു
തുടങ്ങി യവന, പാർസി മുതലായ രാജ്യങ്ങളിലും സഭയും കച്ചവട
വും വാടി മുടങ്ങി ചില ദിക്കിൽ വെരറ്റു പൊകയും ചെയ്തു. യുരൊ
പ ഖണ്ഡത്തിലെ ക്രിസ്തിയാനികൾ മറ്റവരെ വിചാരിക്കാതെ
താന്താങ്ങളുടെ രക്ഷെക്കായി പൊരുതുന്നതെ ഉള്ളു. മലയാളത്തിലും

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/412&oldid=199635" എന്ന താളിൽനിന്ന് ശേഖരിച്ചത്