ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 341 —

സഭകൾ ഉണ്ട എന്നു ലൊകത്തിൽ എകദെശം ഓൎമ്മ വിട്ടുപൊയി.
മുഹമ്മത്ത പാർസി രാജ്യത്തിന്റെ ആപത്തിന്നു വട്ടം കൂമ്പൊൾ
തന്നെ യെശുവാബ പത്രിയൎക്ക (630) ചില മെത്രാന്മാരെയും മൂപ്പരെ
യും മലയാളത്തിലും മഹാചീനത്തിലും അയച്ചതിന്റെ ശെഷം പാർ
സി രാജ്യത്തിന്നു ക്ഷയം വന്നു. അപ്പൊൾ അറവിക്കാർ എങ്ങും ജയി
ച്ചു വിചാരിച്ചാറെ സുറിയാണി മതക്കാൎക്ക ബിംബങ്ങളും അജ്ഞാ
ന ചടങ്ങുകളും ഇല്ല എന്നു കണ്ടു വൈരം കുറയ അടങ്ങി ക്ഷണത്തിൽ
ഹിംസിപ്പാൻ വന്നില്ല എങ്കിലും സുറിയാണികൾക്ക ഭയം എറി
ഉത്സാഹം കുറഞ്ഞുപോകയും ചെയ്തു. ആയതുകൊണ്ടു ശിമ്യൊൻ പത്രി
യൎക്ക ഹിന്തുസഭകൾക്കായി വെണ്ടുന്ന ഉപദെഷ്ടാക്കന്മാരെ അയക്കു
ന്നില്ല എന്നു (650) സത്തുക്കൾ സങ്കടം പറവാൻ ഇട ഉണ്ടായി.
അക്കാലം മലയാളം തമിഴ് മുതലായ നാടുകളിലും ബുദ്ധമതത്തിന്നു
താഴ്ചവന്നു ശൈവന്മാർ ഡംഭം എറി പരമാർഗ്ഗവും പുറനാട്ടുകാരെയും
ഒട്ടും സഹിയാഞ്ഞു രാജാക്കന്മാരെ തങ്ങടെ ഇഷ്ടം പോലെ നടത്തി.
കൊടുങ്ങല്ലൂരിൽ വാഴുന്ന പെരുമാൾ താന്തന്നെ ഒന്നും വ്യാപരിക്കരുത
എന്നു വെച്ചു കൊയിലകത്തിന്നരികിൽ നാലു തളിയും തീർത്തു.
അതിൽ ഇരുന്ന ബ്രാഹ്മണശ്രെഷ്ഠർ ആയ തളിയാതിരിമാർ പെരുമാ
ളൊട ഒന്നിച്ചു ശിക്ഷാരക്ഷ ചെയ്യണം എന്ന വ്യവസ്ഥ വരുത്തി നട
ന്നുകൊണ്ടിരുന്നു. അപ്പൊൾ വെദവാദങ്ങളും കൊടിയഹിംസകളും
പല ദിക്കിലും ഉണ്ടായി. ശൈവരിൽ വിശ്രുതനായ സമ്പനൂർ മൂൎത്തി
ചിദംബരത്തിൽ നിന്നു മധുരയിൽ വന്നു 7000 ശ്രമണരെ മുടിച്ച ക
ളഞ്ഞു. വിവാദത്തിൽ തൊറ്റവരെ കഴുമെലിട്ടു. ചക്കാട്ടിയും നാ
വറുത്തും ഇപ്രകാരം അഭൂതപൂൎവ്വശിക്ഷകളെ ചെയ്തു വന്നതിനാൽ
അന്യമതക്കാർ അനെകം പെർ നാടുവിട്ടു ഈഴത്തിൽ പൊയി. ആ
സംഗതിക്കായിട്ടിരിക്കും ഐങ്കമ്മാളരും കൊയ്മയൊടിടഞ്ഞു ഈഴ
ത്തിൽ വാങ്ങി നിന്നതും. ശിവഭക്തിയും ഉപായവും കൊണ്ടു തമി
ഴരിൽ കീൎത്തിതനായ മാണിക്കുവാചകർ എന്ന പാണ്ഡ്യമന്ത്രി എ
ങ്ങും ബ്രാഹ്മണ്യത്തെ ഉറപ്പിച്ചു വരുമ്പൊൾ മലയാളത്തിലും വന്നു
സുറിയാണികൾ ബൌദ്ധദെഭം എന്ന ഊഹിച്ചു നാനാവിധമായി
ഉപദ്രവിച്ചു ചിലരെ വിശ്വാസത്തിൽ നിന്നു തെറ്റിച്ചിരിക്കുന്നു
എന്നു തൊന്നുന്നു. അതിന്നു പ്രമാണം ഇതിന്നു താഴെ പറയുന്നുണ്ടു.
ബ്രാഹ്മണരും തമ്പ്രാക്കന്മാരും ഈ നസ്രാണികൾക്ക പടിഞ്ഞാറു
ള്ളവർ ഇനി മെലാൽ തുണ അല്ല എന്നു കണ്ടു ഈ മാർഗ്ഗം മുടിപ്പാനും
സ്വരൂപിച്ചു വെച്ചധനത്തെ കൈക്കൽ ആക്കുവാനും ഇതത്രെ സമയം
എന്നു കല്പിച്ചു അസൂയയും വമ്പും കാട്ടി എറിയ ഹിംസകളെ ചെയ്തു
നിഗ്രഹിച്ചു കളവാൻ അടുക്കും സമയം-സാധുക്കൾ ചുരത്തിൽ ക
യറി കാട്ടിൽ ഒളിച്ചും സഞ്ചരിച്ചും നടക്കുംപൊഴെക്ക മയിലാപ്പൂർ
മുതലായ ദെശങ്ങളിൽ നിന്നു പുറത്താക്കിയ കൂട്ടരെ എത്തി കണ്ടു,
അന്യൊന്യം കൈപിടിച്ചു യെശുനാമത്തെ ഉറപ്പൊടെ ആശ്രയിച്ചു
വിശ്വാസ വളൎച്ച നിമിത്തം ധനനാശം വിചാരിക്കാതെ അല്പസന്തു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/413&oldid=199636" എന്ന താളിൽനിന്ന് ശേഖരിച്ചത്