ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 343 —

ശ്രീ വീരകെരള ചക്രവൎത്തി ആദിയായി മുറ മുറയെ ചെങ്കൊൽ
നടത്തുന്ന ശ്രീവീരരാഘവചക്രവൎത്തി (മകരത്തുൾ വ്യാഴം മീനം
ഞായറു 21 ശനി രൊഹണി നാൾ) പെരുങ്കൊയിലകത്തിരുന്നു മ
ഹാദെവർ പട്ടണത്തു ഇരവി കൊർത്തന്നും അവൻ മക്കൾ മക്കൾക്കും
മണിഗ്രാമം എന്ന ദെശവും പല രാജചിഹ്നങ്ങളും ചെരമാൻ ലൊക
പ്പെരുഞ്ചെട്ടിയാൻ എന്ന നാമധെയവും നാലു ചെരിക്കും തനിച്ചെട്ടും
എപ്പെർപ്പെട്ട ചരക്കിന്നും കൊടുങ്കൂലൂർ അഴിവിയൊടു ഗൊപുരത്തൊ
ടു വിശെഷാൽ ബ്രാഹ്മണരുടെ നാലു തളിയൊടും ഇടയിൽ തരകും
അടുത്ത ചുങ്കവും നീർ മുതലായി കൊടുത്തു വാണിയരെയും ഐങ്ക
മ്മാളരെയും അടിമയാക്കി എല്പിക്കയും ചെയ്തു. ഈ ചെപ്പെടു പന്നി
യൂർ ഈ രണ്ടു ബ്രാഹ്മണ കൂറും തെക്ക വെണാട്ടും ഓടുനാടും വടക്കു
എറനാടും വള്ളവനാടും ഇങ്ങനെ 4 സ്വരൂപവും അറികെ കൊടുത്തി
രിക്കുന്നതു.

ഈ അവസ്ഥ നൊക്കുമ്പൊൾ കെരളത്തിലെ ബ്രാഹ്മണരും
രാജാക്കന്മാരും കച്ചവടലാഭങ്ങളെ വിചാരിച്ചു സുറിയാണികളെ വ
ളരെ ബഹുമാനിച്ചു അവരുടെ തലവനായ രവി കെൎത്തന്നു രാജത്വവും
ദെശാനുഭവവും പരദെശവ്യാപാരികളിൽ ശ്രെഷ്ഠതയും സമ്മതിച്ചു
കൊടുത്തിരിക്കുന്നു എന്നുള്ളതിന്നു സംശയം ഇല്ല. ലൌകികഭാഗ്യം
കൊണ്ടു യെശുവിന്റെ കുരിശിന്നു മഹത്വം എറിവന്നു എന്നു ആൎക്കും
പറഞ്ഞുകൂടാ. നസ്രാണികളുടെ തലവൻ ചെരമാന്നാട്ടിൽ പെരുഞ്ചെ
ട്ടിയായി വന്നതിനാൽ അജ്ഞാനത്തെ ഉറപ്പിക്കുന്ന രാജാക്കന്മാരൊ
ടും കപടംകൊണ്ടുപജീവനം കഴിക്കുന്ന ബ്രാഹ്മണരൊടും വിവാദം
അരുതാതെ പൊയി അവരെ രസിപ്പിക്കെണ്ടി വന്നു. അതുകൊണ്ടു
നാനാജാതിക്കാരെ ക്രിസ്തൻ എന്ന ഒരു രാജാവിന്ന അധീനരാകു
വാൻ വിളിച്ചു ചെൎക്കെണ്ടതിന്നും യെശു മെടിച്ച എല്ലാ ആത്മാക്ക
ളെയും ഭെദം കൂടാതെ നൊക്കി നടന്നു സെവിക്കെണ്ടതിന്നും ധൈര്യം
ഇല്ലാതെ പൊയി. സകലവും വിറ്റു വിലയെറിയ ഒരു മൂത്തിനെ
മാത്രം അന്വെഷിക്കുന്ന കച്ചവടക്കാരനൊടുള്ള സാദൃശ്യം ഇതിൽ കാ
ണ്മാനില്ല. നസ്രാണികൾക്ക നായന്മാരൊട സമഭാവം വന്നതിനാൽ
രാജസെവയും ലൊകരുടെ മമതയും ആയുധാഭ്യാസവും കല്യാണങ്ങൾ
മുതലായതിൽ പ്രപഞ്ച മഹത്വവും വെണ്ടി വന്നു. ലൊകസ്നെഹം
ദെവവിരൊധം എന്നും ധനവാന്മാൎക്ക സ്വൎഗ്ഗരാജ്യം പൂകുവാൻ മഹാ
വിഷമം എന്നും ദെവാത്മാവ നുറുങ്ങിയ ഹൃദയങ്ങളിലത്രെ പാൎക്കുന്നു
എന്നും മറ്റും വെദത്തിന്റെ സാരാർത്ഥം അന്നു തുടങ്ങി മറന്നു പൊ
യതെ ഉള്ളു.

നമ്മുടെ കർത്താവും ശിഷ്യരും സംസാരിച്ച സുറിയാണി വാ
ക്കു ശ്രെഷ്ഠമാകയാൽ ഇതത്രെ പള്ളിക്ക കൊള്ളാം എന്ന കനായക്കാ
രൻ നസ്രാണികളൊട ബൊധിപ്പിച്ചതിനാൽ മലയായ്മയിൽ ക്രി
സ്ത രഹസ്യങ്ങളെ പറവാനും കേൾപാനും ഇട വന്നില്ല. കൎത്തനാർ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/415&oldid=199638" എന്ന താളിൽനിന്ന് ശേഖരിച്ചത്