ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 344 —

ആകുന്ന മൂപ്പന്മാർക്ക വെദവും ശെഷിച്ചവർക്ക കണക്കും രാമായണം
മുതലായ കാവ്യവും വശമായാൽ മതി എന്ന ഞായം ഉണ്ടായി.

നായന്മാർക്കൊത്ത അഭിമാനം കൂട വൎദ്ധിച്ചതിനാൽ ജാതിഭെ
ദം സംഭവിച്ചു ക്രിസ്ത ശരീരത്തിന്നു അംഗഛിദ്രവും ജീവഹാനി
യും വന്നു പോയി. അത എങ്ങിനെ എന്നാൽ കനായക്കാരൻ രണ്ടു
ഭാര്യമാരെ കെട്ടി. അതിൽ ഒരുത്തി ശൂദ്രസ്ത്രീ, മറ്റെയവൾ പുലയി.
ഇവരുടെ മക്കൾ തമ്മിൽ ഇടഞ്ഞു ശൂദ്രവംശക്കാർ തെക്കു പാൎത്തു കയ
റിയവരായി എന്നും പുലയി സന്തതി വടക്കു കുടി ഇരുന്നു താണതു
എന്നും നസ്രാണികൾ പറയുന്നു. ഇതു കാവ്യരുടെ ഉല്പത്തി കഥകൾക്ക
അടുത്ത വാക്കാക കൊണ്ടു വിശ്വസിപ്പാൻ പാടില്ല. നസ്രാണിക
ളിൽ വടക്കെ ഭാഗക്കാർക്കും തെക്കുൎക്കും തമ്മിൽ കൊള്ളകൊടുക്ക
അററുപോയി എന്നതു സത്യം . ചിലർ നാട്ടുകാരുടെ സ്ത്രീകളെ എടുക്ക
കൊണ്ടും മണിഗ്രാമം എന്ന ശ്രെഷ്ഠവംശത്തൊട ചെർച്ചവെണം
എന്നു മൊഹം ഉണ്ടാക കൊണ്ടും കുലജനനം പ്രധാനമായി വന്നു. ദെ
വാത്മാവിനാൽ പിറക്കുന്ന പുതുജന്മമഹത്വം ആൎക്കും അറിഞ്ഞു കൂടാ
തെ ആകയും ചെയ്തു. കൊല്ലം ഒന്നു (ക്രി. 825) ശബൊർ, അബ്രൊസ്സ
ഇങ്ങിനെ രണ്ടു മൂപ്പന്മാരും തവരിശു എന്ന കച്ചവടക്കാരന്റെ കൂട
വന്നു എന്നു നസ്രാണികൾ ചൊല്ലന്ന പാരമ്പര്യം. ഇവർ അന്നു നെ
സ്തൊര്യ സഭകൾക്ക അച്ചനായി വാഴുന്ന തിമൊതയൻ (ക്രി 770—
820) പല ദിക്കിലും സുവിശെഷം അറിയിപ്പാൻ അയച്ചവരുടെ കൂട്ട
ത്തിൽ ഉള്ളവരായിരിക്കും . ഇതിന്നും കാലനിർണ്ണയം ഇല്ല. അവർ
വന്ന സമയം ചിലർ മെൽപറഞ്ഞ കൊല്ലത്തിൽ 100 സംവത്സരം
ചെർത്തു പറയുന്നു. ഇരുവരും വന്നിറങ്ങി കൊല്ലത്തു രാജാവിനെ
കണ്ടു അവന്റെ സമ്മതം വരുത്തി ആകുന്നെടത്തൊളം വിശ്വാസി
കൾക്ക ഉറപ്പു വരുത്തി പള്ളികളെ എടുപ്പിച്ചു. ഉദയമ്പെരൂർ മുതലായ
നാടുകളിൽ നായന്മാരെ മറ്റും സഭയിൽ ചെർത്തു കൊള്ളുകയും ചെ
യ്തു. വെണാട്ടിൽ ഒക്കയും സത്യവെദം അറിയിപ്പാനും മനസ്സുള്ളവരെ
സ്നാനം ചെയ്യിപ്പാനും അവർക്ക രാജകല്പനയായ പ്രകാരം പറയുന്നു.
അവർ മരിച്ചു പൊയതിന്റെ ശെഷം ചെയ്ത ഉപകാരങ്ങൾ മറക്കാ
തെ ഇരിപ്പാൻ പള്ളികൾക്ക ഇരുവരുടെ നാമവും ഇട്ടു. അവർക്ക ദ്രവ്യ
ബഹുമാനങ്ങളെ കല്പിച്ചിരിക്കുന്നു എങ്കിലും ശെഷമുള്ളവർ അവരുടെ
വിശ്വാസത്തെയും സ്നെഹത്തെയും പിന്തുടൎന്ന പ്രകാരം ഒന്നും കെൾ
പാറില്ല. അവരൊട കൂട വന്ന തവരിശു (സപീരീശൊ) വിന്റെ
പെർ ഒരു ചെപ്പെട്ടിൽ കാൺക കൊണ്ടു ആ എഴുത്തിന്റെ വിവരം
പറയുന്നു. അതാവിതു:

ഗൊസ്ഥാണു രവിഗുപ്തൻ എന്ന പെരുമാൾ മറുതല ജയിച്ചു വാ
ഴുന്ന—ആണ്ടിൽ വെണാട്ടു വാഴുന്ന അയ്യനടികളും മെല്പടി പെരു
മാളുടെ കൊയിലധികാരിയും ഇരുന്നരുളി പുന്നത്തല, പൂളക്കുടി ഈ
രണ്ടു അയൽപതിയും മറ്റും ഉൾ പടവെച്ച കുരക്കെണി കൊല്ലത്തു
ഈശൊ ദാനവിരായി ചെയ്യിച്ച തരിസാപ്പള്ളിക്ക കൊടുത്ത അട്ടി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/416&oldid=199639" എന്ന താളിൽനിന്ന് ശേഖരിച്ചത്