ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 358 —

വ്വെറെ അടയാളങ്ങളും സങ്കല്പിച്ചു സൃഷ്ടി ഇന്നതെന്നും ഉദ്ധാരണം
ഇന്നതെന്നും പ്രകൃതിക്കും കരുണെക്കുമുള്ള ഭെദവും ഗ്രഹിക്കാതെയും ഉ
ള്ളത്തിൽ പാപബൊധം ഉണ്ടായപ്പൊൾ അനുതാപത്തിന്നു ഇടം കൊ
ടുക്കാതെയും ഞാനല്ല ദൈവം തന്നെ പാപദുഃഖാദികൾക്കും കാരണം
എന്നു നിശ്ചയിച്ചു മനുഷ്യർക്ക എന്നപൊലെ ദൈവ മൂർത്തിക്കും
പൈദാഹങ്ങളും മൊഹപീഡകളും ഉണ്ടായിരിക്കും എന്നു നിരൂപി
ച്ചു വെച്ചു പ്രായശ്ചിത്തത്തിന്നായി ആഗ്രഹമുള്ളവർ പണ്ടു പണ്ടെ
പ്രാൎത്ഥനയാലും ബലിയാലും യഹൊവയൊടു സന്ധിയെ അന്വെ
ഷിക്ക കൊണ്ടു് അവരും അപ്രകാരം ചെയ്തുകൊണ്ടു പൊന്നു യഹൊ
വ ചെയ്വാൻ ഭാവിക്കുന്ന മഹാത്രാണന ക്രിയയിൽ ജാതികൾക്ക
വിശ്വാസമില്ലായ്ക കൊണ്ടു പ്രാൎത്ഥന മിക്കവാറും ജപവും ബലി
കർമ്മവും പൊക്കി അതിനാൽ സത്യത്തെ അന്വെഷിക്കുന്നവർക്ക
മനസ്സിൽ സന്തുഷ്ടി വന്നില്ല ബാഹ്യന്മാരൊ ഈ ജപകർമ്മങ്ങളെ
കൊണ്ടു പാപം തീർന്നു ദൊഷത്തിന്നു നിവൃത്തിയായി എന്നും ഊ
ഹിച്ചു തുടങ്ങി. പാപത്തിന്നു പിന്നെയും ഒരു പ്രായശ്ചിത്തം വരു
ന്നത ദൈവൈഷ്ടം തന്നെ എന്ന ഒർമ്മ വിട്ടുപൊയി എങ്കിലും പാപ
ഫലമായ ദുഃഖങ്ങൾ ഇപ്പൊൾ നീങ്ങുന്നില്ല എന്നു കണ്ടു അവസാന
ത്തിൽ സുഖകാലം വരും എന്നു നിശ്ചയിച്ചുകൊണ്ടിരുന്നു. അതെ
ല്ലാം കൂടാതെ നാനാ ഭാഷകളുണ്ടാകയാൽ അസത്യ സ്മരണങ്ങളെ കൊ
ണ്ടു ജാതികൾ വെവ്വെറെ മാർഗ്ഗങ്ങളെയും വ്യവസ്ഥകളെയും തീൎത്തു
ദെശ ഭെദത്തിന്നും നടപ്പു വിശെഷങ്ങൾക്കും തക്കവണ്ണം വെവ്വെറെ
ജാതി ധർമ്മങ്ങളും തത്വജ്ഞാനങ്ങളും ആരാധനാചാരങ്ങളും ഉല്പാദി
ക്കയും ചെയ്തു. അതിൽ ഒരൊന്നിന്നു പല അതിശയങ്ങളും ജ്ഞാനദ
ർശനങ്ങളും ഉറപ്പുള്ള ആധാരമായി വന്നു എന്നൊരൊ ജാതിക്കും സ
മ്മതം.

14. മൂന്നു ജാതികൾക്കും ദൈവകാര്യത്തിലുള്ള ദെദം

മനുഷ്യരുടെ വംശങ്ങൾ ഒരു പൊലെ ദൈവസത്യത്തെ കലർ
ന്നുവെച്ചെങ്കിലും താന്താന്റെ മൂലഭാവത്തിന്നു തക്കവണ്ണം ദെവകാര്യ
ത്തിലും വിശെഷം കാണായിവന്നു. യാഫത്യർ ദിവ്യാനുഗ്രഹപ്രകാ
രം ഭൂമിയെ അനുഭവിച്ചു വാഴുകകൊണ്ടു ഭൂമി എല്ലാം ദൈവമയം എ
ന്നു വിചാരിച്ചു സൂര്യചന്ദ്രനക്ഷത്രങ്ങളും പർവ്വതാദികളും അഗ്നിവായു
ക്കുളം നാടും കാടും ഇങ്ങിനെ ഒരൊന്നിലും ദിവ്യജീവനെ കണ്ടു എറെ
ദെവകളെ ഉണ്ടാക്കി മനുഷ്യസ്വരൂപവും ഭാവവും സങ്കല്പിച്ചു മനുഷ്യ
രൊടു എന്ന പൊലെ അവരൊടും നാലുപായങ്ങളെ പ്രയൊഗിച്ചു അ
ന്നന്നുണ്ടാകുന്ന മനുഷ്യശ്രെഷ്ഠന്മാരെയും ദെവീകരിച്ചു പ്രതിഷ്ഠിച്ചു
ഭജിച്ചു കൊള്ളുന്നത് ബ്രാഹ്മണയവനാദികൾക്കും സമ്പ്രദായം. ശെ
മ്യർ അങ്ങിനെ അല്ല ദൈവം പരലൊകത്തിൽ പാൎക്കുന്നു എന്നുള്ള
സത്യം ഉറച്ചിരിക്കകൊണ്ടു ഭ്രമിക്കും ആകാശത്തിന്നും ദൂരം എത്ര
അത്രയും ദൈവം മനുഷ്യരൊടു അകന്നിരിക്കുന്നു എന്നറിഞ്ഞു മഹാ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/430&oldid=199653" എന്ന താളിൽനിന്ന് ശേഖരിച്ചത്