ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 374 —

തരെണമെന്നു ചൊദിക്കയാൽ ക്രിയകളെ ജനിപ്പിക്കുമാറാക്കിയാൽ
മതി ക്രിയളെ ജനിപ്പിക്കുന്ന അന്തർഭാവം ദൈവത്തിന്നറിയാം എന്നു
എറിയ ജനങ്ങൾ ഉറച്ചിട്ടു ഭിക്ഷ ചെയ്തു പ്രാൎത്ഥനകളെ വൎദ്ധിപ്പി
ച്ചു ജന്മഭൂമികളെ ദൈവസമാക്കി എല്പിച്ചു പല തപസ്സുകളെയും
ശീലിച്ചു ഇങ്ങിനെ നാനാവിധമായി സല്ഗതിക്കു യൊഗ്യത വരു
ത്തി തുടങ്ങുകയും ചെയ്തു. മിസ്രയിൽ അന്തൊനിയും പകൊമ്യനും
മനുഷ്യ സംഘം വിട്ടു പിരിഞ്ഞു മുതലും ഗൃഹസ്ഥനിലയും ഉപെ
ക്ഷിച്ചു യൊഗം അഭ്യസിച്ചുഎകാന്തത്തിൽ വാന പ്രസ്ഥന്മാരായും
മഠവാസികളായും ദിവസം കഴിപ്പാൻ തുനിഞ്ഞപ്പൊൾ അനെകർ അ
പ്രകാരം ചെയ്വാൻ തുടർന്നു കീൎത്തി സമ്പാദിക്കയും ചെയ്തു. യൊ
ഗവും തപസ്സും ചെയ്തു വരുന്ന പുണ്യം പലർക്കും അസാദ്ധ്യം എ
ന്നിട്ടു അതി പുണ്യവും അതിനാൽ സാധിക്കുന്ന അതി സല്ഗതി
യും അടിയങ്ങൾക്ക വെണ്ടാ നരകത്തിൽ നിന്നു തെറ്റി സ്വൎഗ്ഗപ്രാ
പ്തി ഉണ്ടാകെ വെണ്ടു എന്നു കല്പിച്ചു ഞാൻ ഞാൻ സഭയിൽ കൂടിയ
വനെന്നും സ്നാനം ചെയ്തു സദ്വചനം ഗ്രഹിച്ചവനെന്നും വെണ്ടാ
സനം ചെയ്യാതെ അല്പം ചില തെററുകൾക്കായിട്ടു അനുതാപം ന
ന്നായി കാണിക്കുന്നവനെന്നും ക്രിസ്തു സംബന്ധത്തെ രാത്രി ഭൊജ
നം കൊണ്ടു വൎദ്ധിപ്പിച്ചു വരുന്നവനെന്നും ഇവ്വണ്ണം സഭക്കാർ മുറ്റും
ഉറച്ചു ആശ്വസിക്കയം ചെയ്തു. രൊമ രാജ്യകാർ അശെഷം സഭ
യിൽ ചെരുന്ന കാലം തുടങ്ങി ഇങ്ങിനെ ബാഹ്യക്രിസ്തീയത്വം മെൽ
കൊണ്ടു പരന്നു വരികയാൽ ഗർമ്മാനർ മുതലായ അന്യജാതികളും
മാർഗ്ഗത്തെ ആശ്രയിപ്പാൻ പ്രയാസം കൂടാതെയായ്വന്നു. ഒരൊരൊ
ഹെത്വന്തെരണ ആയിരം നൂറായിരവും ഒരുമ്പെട്ടു സ്നാനത്തെ ഏല്ക്കുക
കൊണ്ടു ഒരൊ ആത്മാവിനെ പരീക്ഷ ചെയ്വാനൊ സത്യം അഭ്യ
സിപ്പിപ്പാനൊ ഇട ഒട്ടും വന്നില്ല. ഇവർ കള്ള ദെവകളെ വിടുന്നത്
മതി പരലൊകത്തെയും ഭൂലൈാകത്തെയും പടച്ചു അവരെയും വി
ചാരിച്ചു വരുന്ന ഏക ദൈവത്തിന്റെയും പാടുപെട്ടു മരിച്ചു അവ
രെയും നെടി മഹത്വ വൈഭവം കൊണ്ടു കനിഞ്ഞു കൊൾവാനും
തള്ളികളവാനും ശക്തനായ ഏക രക്ഷിതാവിന്റെയും നാമത്തിൽ
ജ്ഞാനസ്നാനം ചെയ്വാൻ അവർ അനുസരിച്ചടുത്തുവല്ലൊ. എ
ന്നാൽ അവർ നരകത്തിന്നല്ല സ്സ്വൎഗ്ഗത്തിന്നാളുകളത്രെ ആചാര്യന്മാർ
കല്പിച്ചു വരുന്ന ക്രമത്തിങ്കൽ അവർ പാപം എററു പറഞ്ഞു അനുതാ
പത്തെ കാണിച്ചു ധർമ്മം നല്കി ഇങ്ങിനെ സ്വർഗ്ഗത്തിന്നു അനു
കൂല ക്രിയകളെ ചെയ്തു തുടങ്ങി ഇന്നെത്ത ദിവസത്തിന്നുള്ള മാ
ത്രം പൊരും എന്നു ലൊകസമ്മതം നിത്യ യുദ്ധങ്ങളെ കൊണ്ടു ദുഷ്ട
മൃഗങ്ങളെ പൊലെ വന്ന ഗർമ്മാനരുടെ ഇടയിൽ വസിച്ചു പൊക
യാൽ ക്രിസ്ത ആചാര്യരും ആദി പാഠങ്ങളിൽ വരം ഒന്നിന്നും ശീലം
വരുത്താതെ മാഴ്കി ദുർജ്ജന സംഗം കൊണ്ടു തങ്ങളും തരം കെട്ടു
പൊക്കി ആ സ്ഥൂലിച്ചുപൊയ ജാതികളെ ക്രിസ്തുവിന്നായി വിളി
ച്ചടുപ്പിക്കുന്നതിനും മൃദുത്വവും സൂക്ഷ്മബൊധവും പരിപാകവും വ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/446&oldid=199669" എന്ന താളിൽനിന്ന് ശേഖരിച്ചത്