ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxxiii

ജാതികളെ പടചേർത്തു. ലങ്കയിൽ പോയി യുദ്ധം ചെയ്തു, രാവണനെ ജയിച്ചു.
ഈ യുദ്ധം ക്രിസ്താബ്ദത്തിനു മുമ്പു 1200-ൽ നടന്നു എങ്കിലും ഈ ഗ്രന്ഥം
ആയിരംകൊല്ലം കഴിഞ്ഞശേഷം ഉണ്ടായ കവിശ്രേഷ്ഠനായ വാന്മീകി
ചമെച്ചതാണ്.

മാനവധർമ്മശാസ്ത്രം

ക്രിസ്താബ്ദത്തിനു മുമ്പു 900-ൽ ഉണ്ടായ മാനവധർമ്മശാസ്ത്രം
ഹിന്ദുജാതി ധർമ്മങ്ങളെയും മര്യാദകളെയും വിവരിക്കുന്നു. ബ്രഹ്മ, ക്ഷത്ര്യ,
വൈശ്യ, ശൂദ്രകുലങ്ങളെയും അവരുടെ ജാതിപ്രവൃത്തികളെയും കുറിച്ചു ഇതിൽ
വിവരമായി പറയുന്നുണ്ടു. ഇതിൽ പിന്നേ സംഭവിച്ച സംഗതികളെ പറ്റി
അല്പമായൊരു അറിവുപോലും കിട്ടീട്ടില്ല. ആ ഇടയിൽ വാണ രാജാക്കളുടെ
പേരുകൾ ഓരോ പഴയ നാണിയങ്ങളിലും ചില അപൂർവ്വകല്കൊത്തുകളിലും
കാണ്മാനുണ്ടു.

ബുദ്ധമുനി ക്രി.മു.

ക്രിസ്താബ്ദത്തിന്നു മുമ്പു. 598-543ൽ ബുദ്ധമതനിർമ്മിതനായ
ശാക്യമുനി ജീവിച്ചിരുന്നു. അവൻ ജാതിഭേദം വിഗ്രഹസേവ മുതലായ
അനാചാരങ്ങളെ ഇല്ലായ്മ ചെയ്തവാൻ ഉത്സാഹിച്ചു തന്റെ മതം പലനാടുകളിൽ
പരത്തുവാൻ ശ്രമിച്ചു.

ദാര്യാക്രമം

ക്രിസ്താബ്ദം 521-ൽ പാർസ്യരാജാവായ ദാര്യൻ ഇന്ത്യയെ ആക്രമിച്ചു.
ഇതത്രേ അന്യജാതിക്കാരുടെ ആക്രമങ്ങളിൽ ഒന്നാമത്തേതു. ഇവൻ കാബൂൾ
രാജ്യത്തെ കൈവശമാക്കിയശേഷം ഇന്ത്യയിലേക്കു കടന്നു പഞ്ചനദം, സിന്ധ്യ
എന്ന രാജ്യങ്ങളെ സ്വാധീനപ്പെടുത്തി, ആ നാടുകളിലേ രാജാക്കന്മാരോടു
കപ്പംവാങ്ങി പോന്നു. ഈ ദാര്യൻ ഇന്ത്യയിൽ നിന്നു സിന്ധുനദിയൂടെ
ഹിന്ദുസമുദ്രത്തിലേക്കു കടന്നു അറബിയെ ചുറ്റി ചെങ്കടൽ വരെ
കപ്പൽവഴിയായി മടങ്ങി പോയി.'

കേരള ഗസറ്റിയർ എഡിറ്റർ ഡോ. കെ.എൻ. ഗണേശ് കേരള
സർക്കാരിന്റെ സാംസ്കാരിക വകുപ്പുവഴി പ്രസിദ്ധീകരിച്ച കേരളത്തിന്റെ
ഇന്നലെകൾ (1990) എന്ന ചരിത്രഗ്രന്ഥത്തിൽ ഇങ്ങനെ കാണുന്നു.
'കേരളീയന്റെ ഭൂമിശാസ്ത്രപരമായ ജ്ഞാനം പരിമിതമായിരുന്നു.
മറ്റുനാടുകളിൽനിന്ന് കച്ചവടക്കാരും കുടിയേറ്റക്കാരും കേരളത്തിൽ
വന്നതല്ലാതെ കേരളീയർ കാര്യമായി പുറത്തു പോകാത്തതുകൊണ്ടാകാം
അത്.' കേരളത്തിൽ നിന്നുള്ള കപ്പലോട്ടക്കാരെയും വണിക്കുകളെയും
കുറിച്ചുള്ള വ്യക്തമായ അറിവുകൾ ലഭ്യമായിരിക്കെ ഭൂമിശാസ്ത്രപരമായ
അജ്ഞതയ്ക്കു മറ്റു കാരണങ്ങൾ കണ്ടെത്തേണ്ടി വന്നേക്കും. ഏതായാലും
ഇന്നു നാം പഠിക്കുന്ന തരത്തിലുള്ള ഭൂമിശാസ്ത്രം വിദേശത്തുനിന്നു ഇറക്കുമതി
ചെയ്തതാണ്. അതു പരിചയപ്പെടുത്തിത്തന്നത് ആദ്യകാല വിദ്യാഭ്യാസ
പ്രവർത്തകരായ മിഷണറിമാരാണ്. 1853-ൽ കോട്ടയം ചർച്ചു മിഷൻ പ്രസിൽ
222 പുറമുള്ള ഭൂമിശാസ്ത്രം അച്ചടിച്ചു. പ്രശസ്തനായ ജോസഫ് പീറ്റായിരുന്നു
ഗ്രന്ഥകർത്താവ്. ആനുഷംഗികമായി സൂചിപ്പിക്കട്ടെ, കോട്ടയത്തു പ്രവർത്തിച്ച
മിഷണറിമാരിൽ മലയാള ഭാഷയ്ക്കു വളരെയേറെ വിലപ്പെട്ട സേവനം

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/47&oldid=199270" എന്ന താളിൽനിന്ന് ശേഖരിച്ചത്