ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxxvi

ക്ലൈമെട്ട—ദേശരൂപം എന്ന പോലെ സ്വിർത്ത്സർല്ലാണ്ടിലെ ക്ലൈമെട്ട
പൊരുത്ത വ്യത്യാസഉള്ളതാകുന്നു. ചില ദിക്കുകളിലെ ശീതോഷ്ണം
തക്കതായുള്ളതും ചില സ്ഥലങ്ങളിലേത് ബഹു തണുപ്പുള്ളതും ആകുന്നു.

ഉത്ഭവങ്ങൾ—മലകളുടെ ചരിവുകളിൽ നല്ല മുന്തിരിങ്ങാ തോട്ടങ്ങളും
വൃക്ഷാദികളും ധാന്യങ്ങളും ഉണ്ട. എന്നാൽ കൃഷിക്ക ആദേശം അത്ര നല്ലതല്ല.
മേച്ചിലിന്നായിട്ട നന്നുതന്നെ. കാട്ടുമൃഗങ്ങളിൽ പ്രത്യേകമായിട്ടുള്ളവ
ഐബക്സ എന്ന പേർ പറയുന്ന ഒരുമാതിരി ആടും ഷെമൊയിസ എന്ന പേർ
പറയുന്ന ഒരുമാതിരി ആടും മാർമ്മോട്ട എന്ന പേർ പറയുന്ന ഒരു മാതിരി
എലിയും ആകുന്നു. ഇവ കൂടാതെ യൂറോപ്പിലുള്ള മറ്റ ദേശങ്ങളിലെ പോലെ
നാല്ക്കാലിമൃഗങ്ങളും പക്ഷികളും ഉണ്ട. വെള്ളിയും ചെമ്പും ഈ ഇരിമ്പും
ഉള്ള തുരങ്കങ്ങളും ഉണ്ട. കണ്ണാടിയുടെ തെളിവുപോലെയുള്ള
സ്ഫടിക്കക്കല്ലുകളും മറ്റ രത്നക്കല്ലുകളും മലകളിൽ നിന്ന കിളച്ച
എടുക്കുന്നുണ്ട്.

കൈവേലകളും വ്യാപാരവും—സന്തഗാൽ എന്ന പ്രദേശത്തിൽ
ചണശീലത്തരങ്ങൾ ഉണ്ടാക്കപ്പെടുന്നു. ജെനെവായിൽ ഉണ്ടാക്കുന്ന ചെറിയ
നാഴികമണികൾ ശ്രുതിപ്പെട്ടതാകുന്നു. ചില ദിക്കുകളിൽ പട്ടും അച്ചടിച്ച
പഞ്ഞിശീലത്തരങ്ങളും ഉണ്ടാക്കപ്പെടുന്നു. വ്യാപാരം വിശേഷമായിട്ടില്ല.

പഠിത്വവും മതവും—പഠിത്വവും ജ്ഞാനവും ഉള്ളവർ ഈ ദേശത്തിൽ
വളരെ ഉണ്ട. ചില ആളുകൾ പ്രൊത്തസ്താന്തകാരും മറ്റുചിലർ റോമ മതക്കാരും
ആകുന്നു.

വിശേഷാദികൾ—പണ്ടത്തെ കാലങ്ങളിൽ ഈ ദേശത്തിന്റെ പേർ
ഹെൽവിത്യാ എന്ന ആയിരുന്നു. കാലക്രമം കൊണ്ട അത ഓസ്ടിയ
രാജാവിന്റെ അധികാരത്തിന്ന കീഴിൽ അകപ്പെട്ടുപോയി. എന്നാൽ 500
ചില്വാനം സംവത്സരം മുമ്പെ ഓസ്ട്രിയക്കാരനായ ഗ്ലൈസ്ലർ എന്ന പേരുള്ള
നാടുവാഴി സ്വിർത്തർല്ലാണ്ടിനെ ഭിരിച്ചു. അവൻ മഹാ ഡംഭുള്ളവനും ജനങ്ങളെ
നശിപ്പിച്ചവനും ആയിരുന്നു. അവൻ തന്റെ തൊപ്പി ഒരു കുറ്റിയിന്മേൽ വെച്ച
കുടിയാന്മാർ അവനെ വണങ്ങി മാനിച്ചു വന്ന പ്രകാരം തന്നെ ആ തൊപ്പിയെ
മാനിക്കെണം എന്ന വിളംബരം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. എന്നാൽ
വില്ലിയം തെൽ എന്ന പേരുള്ളവൻ അതിനെ അനുസരിച്ചില്ല. അതകൊണ്ട
അവന്റെ പേരിൽ ആവലാധി ബോധിപ്പിച്ചാറെ വില്ലിയംതെൽ തന്റെ മകന്റെ
തലയിന്മേൽ അപ്പൾ എന്ന ഒരു ചെറിയ പഴം വെച്ച അപ്പൻ തന്നെ അതിനെ
അമ്പ എയ്ത ഖണ്ഡിക്കെണം എന്ന നാടുവാഴി തീർപ്പാക്കുകയും ചെയ്തു.
അപ്രകാരം വില്ലിയംതെൽ തന്റെ മകന്ന ഒരു ദോഷം പോലും വരാതെ ആ
പഴത്തെ എയ്ത രണ്ടായിട്ടു പിളർക്കയും ചെയ്തു. എന്നാൽ അവന്റെ
ആവനാഴികയിൽ ഒരു അമ്പു കൂടെ ഉണ്ടെന്ന കണ്ടിട്ട അത് എന്തിന്ന എന്ന
നാടുവാഴി ചോദിച്ചപ്പോൾ മറ്റെ അമ്പകൊണ്ട എന്റെ മകനെ ഞാൻ
കൊന്നുപോയി എന്നവരികിൽ ഇതകൊണ്ട നിന്നെയും കൊന്നുകളയെണം
എന്ന ഞാൻ ഉറപ്പായിട്ട നിശ്ചയിച്ചിരുന്നു എന്ന വില്ലിയംതെൽ ഉത്തരമായിട്ടു
പറഞ്ഞു. അത് കേട്ടാന്റെ നാടുവാഴി കോപം പൂണ്ട അവനെ കൂട്ടികൊണ്ടു
പൊയി പാറാവ ഗുഹയിൽ ആക്കെണം എന്ന കല്പിച്ചാറെ വില്ലിയംതെൽ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/50&oldid=199273" എന്ന താളിൽനിന്ന് ശേഖരിച്ചത്