ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

കാവേരി മുതലായ നദികളിൽ കൂടുന്നു. പല താഴ്വരകൾ നേൽകൃ
ഷികൾക്ക തക്കതാകുന്നത കൂടാതെ കുറുച്ചിയർ മുതലായ ജാതികൾ
വെവ്വേറെ കൊല്ലങ്ങളിൽ വെവ്വേറെ സ്ഥലങ്ങളിൽ ചെറുകാട വെട്ടി
ചുട്ടു വെണ്ണീർ വളമായി പിടിച്ച ഭൂമിയിൽ നെൽ, മുത്താറി മുത
ലായ കൃഷികളെ ചെയ്തു വരുന്നു. കുറയ മുമ്പെ ആ ദേശങ്ങൾ പല
വിധമായ വലിയതും വിശേഷവും ആയ മരങ്ങൾ ഉള്ള വങ്കാടു
കൾ കൊണ്ടു നിറഞ്ഞിരുന്നു. അപ്പോൾ കാട്ടാന, നരി, കാട്ടപോ
ത്ത മുതലായ ദുഷ്ടമൃഗങ്ങൾ അസംഖ്യമായി അവിടെ പാൎത്തി (ട്ടുണ്ടാ
യി)രുന്നു. പല ദിക്കുകളിലും കാടു വെട്ടി കപ്പിത്തോട്ടങ്ങളെയും
നിരത്തുകളെയും ഉണ്ടാക്കിയ ശേഷം, ആ കാട്ടുസ്വഭാവം അല്പാല്പം
മാറിവരുന്നു. താണ ഭൂമിയിൽ എന്ന പോലെ (അത്ര) ഉഷ്ണമില്ലാ
യ്കകൊണ്ടു മലപ്പനിയില്ലെങ്കിൽ അവിടെ പാർപ്പാൻ നല്ല സുഖം
ഉണ്ടാകുമായിരുന്നു.

2. മലകളുടെയും കടലിന്റെയും നടുവിൽ ഉള്ള താണ ഭൂമി സാ
ധാരണമായി 20–30 മയിത്സ വിസ്താരമുള്ളതായി അനേക ചെറിയ
കുന്നുകളും താഴ്വരകളും കൊണ്ടു നിറഞ്ഞിരിക്കുന്നു. അടിയിൽ
കടലിലും കരയിലും വെവ്വേറെ സ്ഥലങ്ങളിൽ കാണായ്‌വരുന്ന
കരിങ്കല്ല തന്നെ. അതിന്റെ മീതെ സാധാരണമായി ഇരിമ്പിനാൽ
ചുകന്ന നിറമുള്ള ചെമ്മണ്ണ കിടക്കുന്നു. പല ദിക്കുകളിലും അതി
ന്നു അധികം ഉറപ്പുണ്ടു. അപ്പോൾ ചെങ്കല്ല എന്നു പേർ വരും. വെ
യിൽകൊണ്ടാൽ കറുത്ത നിറവും അധികം കടുപ്പവും ഉണ്ടാകും. ഈ
ചെങ്കല്ലകൊണ്ടുള്ള കുന്നുകളുടെ മുകളിൽനിന്നു മഴ മണ്ണിനെ അരിച്ചു
കൊണ്ടുപോയ സംഗതിയാൽ, മിക്കവാറും കുന്നുകളുടെ മേൽഭാഗ
ങ്ങൾ പാഴായ്ക്കിടന്നു. ചരുക്കളിൽ പറമ്പുകളെ കൊത്തിയുണ്ടാക്കി
താഴ്വരകളിൽ നെൽകൃഷികൾക്ക തക്ക നിലങ്ങളെ കാണുന്നു.
അവ എല്ലാം ഒരു പോലെ ഉയരമുള്ളതല്ലായ്കകൊണ്ടു, വെള്ളം ഒ
ലിച്ചു വളത്തെ കൊണ്ടുപോകാതിരിക്കേണ്ടതിന്നു വരമ്പുകളാൽ അ
വയെ കണ്ടം കണ്ടമായി വിഭാഗിച്ചിരിക്കുന്നു. കടലിന്റെ സമീപം
ഏകദേശം ഒരു നാഴിക വിസ്താരത്തിൽ പൂഴി പ്രദേശങ്ങൾ ഉണ്ടാക
കൊണ്ടു ഉൾപ്രദേശങ്ങളിൽ എന്ന പോലെ ഫലപുഷ്ടികാണുകയില്ല.
എന്നാലും കടലിൽനിന്നു നോക്കിയാൽ രാജ്യം മുഴുവനും ഒരു വലിയ
തെങ്ങിൻ തോട്ടം പോലെ തോന്നും. ഉൾപ്രദേശങ്ങളിൽ മനുഷ്യൎക്ക്
അധികം ഉപകാരം വരാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും കാടുക
ളും ഇനിയും ഉണ്ടു.

മലകൾ കടലിന്റെ സമീപമാകകൊണ്ടു (മലയാളത്തിലെ)
പുഴകൾ അനേകമുണ്ടു എങ്കിലും ചെറിയവ ആകുന്നു. വർഷകാല
ത്തിൽ അവയിൽ വെള്ളം വേണ്ടുവോളം ഉണ്ടായാലും വെനല്ക്കാല
ത്ത് അല്പമെ കാണുന്നുള്ളു. അപ്പോൾ, കടൽവെള്ളം കയറുന്നേടത്തോ
ളമെ തോണികൾക്കു് സാധാരണമായി പോയി കൂടും. കടലിൽ
ചേരുന്ന സ്ഥലത്തെ പുഴകൾ മിക്കവാറും വിസ്താരമുള്ളതായാലും ചി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/76&oldid=199299" എന്ന താളിൽനിന്ന് ശേഖരിച്ചത്