ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 35

താഴിരിക്കവെ പടിയൊടു മുട്ടല്ല.
തെവർ ഇരിക്കെ വെലിക്കല്ലിനെ തൊഴെണ്ടാ.
ആയിരം കാര്യക്കാരെ കാണുന്നതിനെക്കാൾ ഒരു രാജാവെ
കാണുന്നതു നല്ലു
താൻ തന്നെ എല്ലാവരിലും കനിഞ്ഞവൻ സകലവും നിവൃത്തിപ്പാൻ
പര്യാപ്തനല്ലൊ.
വെണ്ടുകിൽ ചക്ക വെരിന്മെലും കായ്ക്കും
അല്ലാഞ്ഞാൽ കൊമ്പത്തും ഇല്ല.

പാപത്തെ മാറ്റുകയില്ല എങ്കിൽ മനുഷ്യന്നു സൌഖ്യം വരികയില്ല എന്നുവെച്ചു
അന്ന വസ്ത്രങ്ങളും സ്വർണ്ണരത്നങ്ങളും കളിവിനൊദങ്ങളും തുടങ്ങിയുള്ളത
ഇപ്പൊൾ ആവശ്യമുള്ള വരം അല്ല ഹൃദയം തന്നെ പുതുക്കണം എന്നു
ദൈവത്തിന്റെ പക്ഷം.

കൊമ്പുതൊറും നനെക്കെണ്ടാമുരട്ടുനനെച്ചാൽമതി.
മുകന്തായം തെറ്റിയാൽ അറുപത്തുനാലു തെറ്റും
മൂലം മറന്നാൽ വിസ്മൃതി

അതുകൊണ്ട യെശു രക്തത്താലും അവന്റെ ആത്മാവിനാലും ഹൃദയത്തിന്നു
ശുദ്ധിവരികിലെശെഷം ഒക്കയും ക്രമത്തിൽ ആകും. സർവ്വവും എന്റെ
പുത്രന്റെ വശത്താക്കണം എന്ന പ്രസിദ്ധമാക്കിയത ഇപ്പൊൾ
ആയിരത്തെണ്ണൂറ്റിൽപരം വർഷമായി: യെശു അവതാരത്തിന്റെ മുമ്പെ
നടന്നത ഒക്കയും അവന്റെ വരവിന്നുള്ള സംഭാരം അത്രെ ആകുന്നു. ആ
അവതാരത്തിന്റെ ശെഷം സംഭവിച്ചത എല്ലാം യെശു വാഴ്ച എങ്ങും
പരക്കെണ്ടതിന്നു സഹായിക്കെണം. കാലങ്ങൾ എല്ലാം ഭൂമിയിൽ എങ്ങും
ദെവവിധിയാൽ നടക്കുന്നു. പറുങ്കികളും കുമ്പിഞ്ഞൊരും ഈ മലയാളത്തിൽ
വന്ന നാളുകളും ദെവനിർണ്ണയത്തിൽഎഴുതികിടക്കുന്ന പ്രകാരം തന്നെ
തമ്പുരാക്കന്മാർ വീഴുന്നതും ചണ്ഡാലന്മാർക്ക തീണ്ടൽ നീക്കിയതും
പൂർവ്വാചാരങ്ങൾക്ക പലവിധമായി മുടക്കം വന്നതും അവൻ നിശ്ചയിച്ചിട്ടുള്ള
കാലത്തിൽ തന്നെ. പ്രപഞ്ചത്തിൽ ഒരൊന്നിന്നും തഞ്ചവും അവധിയും ഉണ്ടല്ലൊ.

ഉണ്ണമ്പൊൾ ഒശാരവും ഉറക്കത്തിൽ ആചാരവും ഇല്ല.
ഊണിന്നും കുളിക്കും മുമ്പുപടെക്കും കുടെക്കുംചളിക്കും നടുനല്ലു.
ഒരു വെനല്ക്ക ഒരു മഴ.

എരണ്ട അരയന്നം മുതലായ പക്ഷികൾക്കു വരവിന്നും പൊക്കിന്നും
സ്ഥിരമായ കാലം ഉണ്ടു. അവ അറിയുന്നതുപൊലെ താന്തനിക്കുള്ള കാലം
ബൊധിക്കെണ്ടെ.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/107&oldid=199801" എന്ന താളിൽനിന്ന് ശേഖരിച്ചത്