ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

76 പഴഞ്ചൊൽമാല

എന്നുള്ള പ്രകാരം ഇഷ്ടമല്ലാത്ത ഭർത്താവതൊട്ടത എല്ലാം കുറ്റം എന്നു
വ്യഭിചാരിണിയുടെ ഭാവം ആകുന്നു. ദൈവം ഉണ്ടാക്കീട്ടുള്ളത. എല്ലാം ഉള്ളത
തന്നെ അവന്റെ സൃഷ്ടിയിൽ ഒരു കുറ്റവും ഇല്ല. പാപം എന്നൊരു മായയെ
വിചാരിച്ചത അവനല്ല നാമത്രെ-അവൻ പടെച്ച ഈ ആത്മാവെയും
ദെഹത്തെയും ദുഷിപ്പിച്ചു കളഞ്ഞത നാമത്രെ നമ്മുടെ ദൊഷം മൂലമായിട്ടത്രെ
നിലമ്പറമ്പുകൾക്കും കൊള്ളക്കൊടുക്കെക്കും കുഡുംബ രാജ്യങ്ങൾക്കും
ഒരൊരൊശാപം പറ്റി ഇരിക്കുന്നു എന്നറിക-ഏക ഭർത്താവെ വിട്ടു പല
കള്ളന്മാരെയും ആശ്രയിച്ചു സെവിച്ചു പൊയ സ്ത്രീ നാം തന്നെ- എന്നിട്ടും
ദൊഷമൊ ദുഃഖമൊ കാണുന്ന ഉടന്നെ കുറ്റം എല്ലാം ഉടയവന്റെ മെൽ
ചുമത്തുന്നു.

പെറ്റി ആകാഞ്ഞിട്ടു കുട്ടിപെണ്ണായി

എന്നപൊലെ-എന്നാൽ അവൻ മനുഷ്യജാതിയെ ഉപെക്ഷിക്കുമൊ
കല്പാന്തരത്തിൽ ഈ സൃഷ്ടിയെ സംഹരിക്കുമൊ ആയ്ത ഒരുനാളും
ചെയ്കയില്ല-അവന്റെ കൊപവും ശാപവും കൊള്ളുന്നതനാശത്തിന്നല്ല
നമ്മുടെ ഗുണത്തിന്നു വെണ്ടി തന്നെ- അവൻ പാപികൾക്കയെശുവെ
പലിശയാക്കി വെട്ടും കുത്തും തല്ലും കൊള്ളിച്ചു അപ്പവും പട്ടും വളയും
നിസ്സാരന്മാരായ നമുക്കു കല്പിച്ചിരിക്കുന്നു-അവൻ മനസ്സലിഞ്ഞു കണ്ണു
ചിമ്മിയതിനാൽ കള്ളന്മാരെ അല്ല അവരുടെ ദുഃഖാവസ്ഥ കാണ്മാൻ വന്നവനെ
ഒരു ദൊഷം കൂടാത്തവൻ എങ്കിലും കഴുവെറ്റി ഇരിക്കുന്നു-പാപമില്ലാത്ത ആ
എക മനുഷ്യനെ മരണത്തിൽ ഏല്പിച്ചതിനാൽ പാപികളായ നമ്മെ
ശിക്ഷിക്കാതെ വിടുവാൻ മനസ്സുള്ളവൻ എന്നു കാണിച്ചു. യെശുവെ തറെച്ച
കുരിശ തന്നെ എത്രയും വിക്രമായി തൊന്നുന്ന ദെവനീതിയെ നെരാക്കി
തെളിയിക്കുന്നു. ഇങ്ങിനെ ഉള്ള പുത്രനെ മരിച്ചവരിൽ നിന്നു എഴുനീല്പിച്ച
എന്നെന്നെക്കും
മനുഷ്യപുത്രനായി വാഴിച്ചതിനാൽ ഈ സൃഷ്ടിയെയും
പുലയാടിച്ചിയായ മനുഷ്യ ജാതിയെയും എന്നും ഉപെക്ഷിക്കയില്ല എന്നു
നിശ്ചയം വരുത്തി ഇരിക്കുന്നു-ഇങ്ങിനെ ക്ഷമ എറീട്ടുള്ള ഭർത്താവിന്റെ
കാൽ നാം പിടിച്ചു വ്യഭിചാരം ദ്രൊഹങ്ങളെ എറ്റു പറഞ്ഞു ക്ഷമെക്കായി
ഇരന്നുകൊണ്ടുപാടു നില്ക്കട്ടെ.

തൊറ്റപുറത്തു പടയില്ല

എന്നു വിളിക്കട്ടെ അവൻ ക്ഷമിക്കും സത്യം-അതുവും പൊരാ അവൻ
ക്ഷമിച്ചിരിക്കുന്നു-യെശുവിന്റെ രക്തത്താലെ അവൻ ശാപത്തെ നിവൃത്തിച്ചു
ഈ മത്സരക്കാരൊടനിരന്നു പുതിയ കറാരെയും നിത്യജീവന്റെ
വാഗ്ദത്തത്തെയും ഉറപ്പിച്ചിരിക്കുന്നു. ഇതിനെ വിവരമായി കാട്ടി ചൊല്ലി
തന്നാലും മതിയാകയില്ല-താൻ വിശ്വസിച്ച അനുഭവിച്ചു ശീലിച്ചാൽ ഈ ജന്മം
മായ അല്ല എന്നു താനെ അറിയാം-

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/148&oldid=199844" എന്ന താളിൽനിന്ന് ശേഖരിച്ചത്