ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 85

വരുന്ന പ്രകാരം പറഞ്ഞതു.
കാണുമാറായി മുന്നിൽ കാമവും ക്രോധൻ താനും
കാണം ഒന്നിളക്കാത്ത ലോഭവും മോഹൻ താനും
നാലരും ശരീരത്തെ കൈക്കൊണ്ടു പതുക്കവെ
ലീലയാ വരുന്നരു ഘോഷമംബരം തന്നിൽ
കാമിനീദാസന്മാരും കോപമുളളവർകളും
സ്വാമി സേവകന്മാരും സംസാര പ്രിയന്മാരും
നാലു കൂട്ടവും നാലു മൂർത്തികൾക്കകമ്പടി
ചാലവെ വരുന്നതു കാണായി ഘോഷത്തോടെ
(3 പാദം)

നായർ. ആ നാലു മൂർത്തികൾ എന്തെല്ലാം; കാമം, ക്രോധം, ലോഭം, മോഹം, ഇവ
അല്ലൊ? കാമം എന്നും മോഹം എന്നും ഉള്ളവ ഒന്നു തന്നെ, അല്ലെയോ?

ഗുരു. അല്ല മോഹം എന്നു വെച്ചാൽ, മായയാൽ വരുന്ന മുഢത തന്നെ. ഇങ്ങനെ
കാമത്തോടു സ്ത്രീസക്തരും ക്രോധത്തോടുകോപികളും ലോഭത്തോടു
കൊതിയന്മാരും, മോഹത്തോടു പ്രപഞ്ചസക്തരും, അകമ്പടിജ്ജനമായി
ചേരുന്നു.

നായർ. ചേർച്ച ഉണ്ടു. ബോധിച്ചു. “ചാലവെ വരുന്നതു കാണായി
ഘോഷത്തോടെ” അങ്ങനെ ഉള്ള കൂട്ടർ വളരെ ഉണ്ടു, നിശ്ചയം.

ഗുരു. വളരെ എന്നു പറഞ്ഞാൽ പോരാ; എല്ലാവരിലും ഈ ദോഷങ്ങൾ
കാണ്മാനുണ്ടു, കഷ്ടം!

നായർ. എങ്കിലും ഗുരുക്കളേ, നമ്മിൽ അതില്ലല്ലൊ!

ഗുരു. എന്തൊരു വാക്കു! കോപം ഇല്ലയൊ? മോഹം ഇല്ലയൊ? മായയിൽ രസം
തോന്നുന്നില്ലയോ? കാമം, ലോഭം എന്നുള്ള പേരുകൾ നിങ്ങൾ കേട്ടിട്ടത്രെ
അറിയുന്നു, എന്നുണ്ടോ?

നായർ. അങ്ങിനെ അല്ല. അല്പം ഒരു ദോഷ പ്രസംഗം എല്ലാവരിലും ഉണ്ടല്ലൊ.
ചെറുപ്പത്തിൽ ഓരോന്നു ചെയ്തു പോകും, അതു ബാലശിക്ഷ കൊണ്ട
അമർത്തടക്കി വെക്കണം.

ഗുരു. അമർത്തുവെക്കണ്ടതുസത്യം എങ്കിലും അത അമരുമൊ? വയസ്സുള്ളവരിൽ
ആ ദോഷങ്ങൾ മറഞ്ഞു പോകുന്ന പ്രകാരം തോന്നുന്നില്ല. കുറയുക
അല്ല, വളരുകയത്രെ ചെയ്യും. അഞ്ചാമതു ഒന്നും കൂടുകെ ഉള്ളു.

നായർ. അത എന്താകുന്നു? എഴുണ്ടെന്നു പറഞ്ഞു കേട്ടിരിക്കുന്നു.
കാമവും ക്രോധവും രാഗവും ദ്വോഷവും
മോഹവും ലോഭവും ഡംഭവും എന്നിവ (4 പാദം)

ഗുരു. ആകട്ടെ. എന്നാൽ ഞാൻ ചൊല്ലുന്നതു എട്ടാമതത്രെ; അതു കപടം
തന്നെ. ബോധിച്ചുവൊ? രാഗദ്വേഷാദികൾ എല്ലാ അകത്തു സുഖേന

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/157&oldid=199853" എന്ന താളിൽനിന്ന് ശേഖരിച്ചത്