ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 91

തെളിയുന്നില്ലയൊ?

നായർ. ദേവന്മാർക്കു കാമം യോഗ്യമായുള്ളതല്ല എന്നു എനിക്കും തോന്നുന്നു.

ഗുരു. ദമയന്തിയുടെ വാക്കു പോലെ (1 പാദം)

ദേവകൾക്കുണ്ടൊ മനുഷ്യനാരീജനെ
ഭാവം ഉണ്ടാകുന്നു ചിന്തിച്ചു ചൊൽക നീ.
ആ വക എത്രയും അയോഗ്യം. പിന്നെ ദേവമാർക്കു മാനുഷപ്പെണ്ണിന്റെ
സൌന്ദര്യത്തെ കണ്ടാൽ, അസൂയ ഉണ്ടാകുന്നതു, കൊണ്ടു ദേവിമാരല്ല,
സാമാന്യ സ്ത്രീകളത്രെ, സ്പഷ്ടം.
നാരിക്കു തന്നേപ്പോലെ മറ്റൊരുത്തിയെ കണ്ടാൽ
പാരിക്കും പരിഭവം പുഷ്കര ഭോഷ്കല്ലേലും (3 പാദം)
കേവലം നാട്ടിലെ നാരിമാരുടെ ചേലല്ലൊ.

നായർ. ദേവിദേവന്മാർ തങ്ങളിൽ വിശ്വാസത്തിന്നു ഉറപ്പു പോരാ, കഷ്ടം!
മനുഷ്യരിൽ ഉള്ളതിനെക്കാൾ വാനവരിൽ മര്യാദ അധികം
കാണേണ്ടതായിരുന്നു.

ഗുരു, നിങ്ങളുടെ ദേവകൾ യോഗ്യായോഗ്യങ്ങളെ വിചാരിക്കുന്നില്ലല്ലൊ. ദോഷം
ചെയ്വാൻ അവർക്കു ലജ്ജ ഇല്ല. ദാരിദ്ര്യവും അപമാനവും അത്രെ
ലജ്ജയായി തോന്നുന്നു.
ദേഹി എന്നുള്ള രണ്ടക്ഷരം ചൊല്ലാതെ
ദേഹനാശം വരുന്നാകിൽ സുഖം നൃണാം
ലജ്ജക്കതില്പരം മറ്റെന്തു കാരണം (1 പാദം)

എന്നു ഇന്ദ്രൻ തന്നെ പറയുന്നു.

നായർ. അതു സത്യം അല്ലെ? ഇരക്കുന്നതു വലിയ അപമാനമല്ലയൊ?

ഗുരു. മനുഷ്യർക്കു ഡംഭം വളരെ ആകകൊണ്ടു. ഇരക്കുന്നതു വലിയ ലജ്ജ
എന്നു തോന്നുന്നു. എങ്കിലും ഉള്ളിൽ താഴ്മ ഉണ്ടെങ്കിൽ, മുമ്പെ
ദൈവത്തോടും പിന്നെ മനുഷ്യരോടും ഓരൊന്നു അപേക്ഷിപ്പാൻ മനസ്സു
തോന്നും. ഇതിൽ പരം ലജ്ജയില്ല എന്നു ഒരുത്തൻ പറഞ്ഞാൽ, അവൻ
ഡംഭമുള്ളവൻ. എന്നും മോഷണാദിപാപം ചെയ്യുന്നതിന്റെ ലജ്ജയെ
അറിയാത്ത അജ്ഞാനി എന്നും പറയേണ്ടതു.

നായർ. ദേവന്മാരിൽ വേറെദോഷങ്ങളും കണ്ടുവൊ?

ഗുരു. ഒരു ദോഷം ഉണ്ടെങ്കിൽ, മറ്റെല്ലാ ദോഷങ്ങളുടെ വിത്തും കൂടെ ഉണ്ടാകും.
സംശയം ഇല്ല. ഒരുത്തന്നു കാമമുണ്ടെങ്കിൽ, കാമത്തെ
സാധിപ്പിക്കേണ്ടതിന്നു ചതിയും വ്യാപ്തിയും വേണം:
അസൂയാദ്വേഷങ്ങളും ഉണ്ടാകും. അതുകൊണ്ടു കാമം എവിടെ
ആയാലും, അവിടെ ക്രോധം ലോഭം മോഹം മുതലായവയും കൂടി
വസിക്കും.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/163&oldid=199859" എന്ന താളിൽനിന്ന് ശേഖരിച്ചത്