ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 113

ഒരു പുതിയ മനസ്സു ജനിക്കും.

നായർ. അങ്ങിനെ തൊന്നുവാൻ വളരെ പ്രയാസം.

ഗുരു. നേർ തന്നെ, “വേണ്ടതു പരോപകാരാഗ്രഹം ശരീരിണാം” എന്നു പറവാൻ
പ്രയാസം ഇല്ല, എങ്കിലും അന്യരുടെ ഉപകാരത്തിന്നായി
കഷ്ടപ്പെടുവാൻ, ദേവശക്തി കൂടാതെ കണ്ടു, പ്രാപ്തി ഉണ്ടാകയില്ല.
എന്നതു കൊണ്ടു പരാർത്ഥം ശരീരമെന്നു
ന്നതപ്രജ്ഞ ധരിക്ക നീ നൈഷധ!

ഈവാക്യം സാരമുള്ളതു. ശരീരം അന്യർ നിമിത്തമത്രെ; ആയതു ഒരു മനുഷ്യനും
ചെയ്തില്ല താനും. നല്ലവരും മറ്റവർക്കു ഉപകരിക്കേണ്ടതിന്നു,
താന്താങ്ങടെ ശരീര സൌഖ്യത്തെ കേവലം മറക്കുമാറില്ലല്ലൊ. യേശു
മാത്രം തന്റെ ശരീരം ധരിച്ചതും, ചിലവാക്കിയതും, മുഴുവനും
അന്യാപകാരം തന്നെ ആകുന്നു.

നായർ. പിന്നെ നിങ്ങളും അപ്രകാരം ചെയ്യുമൊ?

ഗുരു. ചെയ്വാൻ തുടങ്ങിയിരിക്കുന്നു. ചുരുങ്ങിയ ക്രമത്തിൽ അത്രെ ചെയ്തു
പോരുന്നു; എന്നാലും എനിക്കു നല്കിയ ദൈവശക്തി കൊണ്ടു ഞാൻ
ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുന്നു എന്നു പറയാം.
അതിന്നായി അവന്നു സ്തോത്രം ഉണ്ടാക. മുമ്പെ ഞാൻ എന്നെ മാത്രം
സ്നേഹിച്ചു. അർത്ഥവും മാനവും സമ്പാദിപ്പാൻ വിചാരിച്ചിരുന്നു, കഷ്ടം.

നായർ. മുമ്പിലെക്കാൾ, നിങ്ങൾക്കു ഇപ്പോൾ പ്രസാദം അധികം
ഉണ്ടാകുന്നതിനാൽ, എനിക്കു ചിലപ്പൊൾ ആശ്ചര്യം തോന്നി. ബന്ധു
ജനങ്ങൾ നിങ്ങൾക്കു വിരോധമത്രെ. ജാതിക്കാരും വിരോധം, ലോകവും,
വിരോധം, എന്നിട്ടും വിഷാദം ഏറെ കാണുന്നില്ല. ആ ദേവശക്തി
കിട്ടുന്നതു എങ്ങിനെ? എന്തു വഴിയായ് വരുന്നു?

ഗുരു. ദൈവപുത്രൻ മരിച്ചു, കുഴിച്ചിടപ്പെട്ടു, മൂന്നാം നാളിൽ പിതാവിന്റെ
തേജസ്സിനാൽ ഉയിർത്തെഴുന്നീറ്റു, പിന്നെ സ്വർഗത്തിൽ കരേറി
പിതാവിൻ വലഭാഗത്തിരുന്നു, സർവ്വ ലോകവും
വാണുകൊണ്ടിരിക്കുന്നു. തന്റെ നാമത്തിൽ ആശ്രയിക്കുന്നവർക്കു
താൻ തുണ നിൽക്കുന്നു. ഉള്ളു കൊണ്ടു അവരോടു സംസാരിക്കുന്നു,
തന്റെ ആത്മാവെയും അവരിൽ കൊടുക്കുന്നു; ഇനി കൊടുപ്പാനുള്ള
ഏറിയൊരു ധനത്തിന്നു ഈ ദൈവാത്മാവു മുങ്കൂറത്രെ ആകുന്നു.
എനിക്കു ശക്തി വരുന്നതു, ആ ദൈവാത്മാവിനാൽ തന്നെ.

നായർ. ഞാൻ പിന്നെ ഒരുനാൾ ഈ വർത്തമാനം കെൾക്കെണം. ഇതിനാൽ
തന്നെ നിങ്ങൾക്കു പാപമോക്ഷം വരും, എന്നു ഉറപ്പിച്ചിരിക്കുന്നുവൊ?

ഗുരു. അതെ, പാപമോക്ഷം വന്നിരിക്കുന്നു, വരികയും ചെയ്യും.

നായർ. വന്നു എന്നുള്ളതു, ഇനി വരുവാൻ എന്തു?

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/185&oldid=199882" എന്ന താളിൽനിന്ന് ശേഖരിച്ചത്