ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 217

വേശ്യാദോഷം, കുല, കള്ളപ്രമാണം മുതലായ തമാശകൾ പണം കൊടുക്കാതെ
നന്നായി കാണാം.

മറ്റെപട്ടണങ്ങളിൽ കാണുന്ന പ്രകാരം ഓരൊ നാട്ടുചരക്ക് ക്ഷണത്തിൽ
അറിവാൻ വേണ്ടി ചന്തവഴികളിൽ പല രാജ്യനാമങ്ങൾ എഴുതി പതിപ്പിച്ചിട്ടുണ്ടു.
മുസല്മാനർ ബ്രാഹ്മണർ ചെട്ടികൾ നായർ, തീയർ, ഇംഗ്ലീഷ്, പരന്ത്രീസ്സ്
മുതലായ സകല ജാതിക്കാരുടെ വിശേഷചരക്കുകളെ വെവ്വേറെ തെരുക്കളിൽ
വക തിരിച്ചു കാണാം. അവിടെ പെൺകച്ചവടവും കള്ളു പൊൻ വെള്ളി ലോഹം
മരം കല്ലു മുതലായ രൂപങ്ങളുടെ കച്ചവടവും വേശ്യാക്കച്ചവടവും മുഖ്യമായി
നടക്കുന്നു. അവിടെ ദരിദ്രക്കാർ വിലെക്ക് വാങ്ങുവാനായി പൈയിസ്സയുടെ
രൂപങ്ങളും രാജാക്കന്മാർ കാഴ്ച കൊടുപ്പാനായി ലക്ഷം ഉറുപ്പിക വിലയുള്ള
രൂപങ്ങളും ആവശ്യം പോലെ കിട്ടും. ഞാൻ പറഞ്ഞപ്രകാരം, വാനപട്ടണവഴി
ആ ചന്തയിൽ കൂടി തന്നെ ആകകൊണ്ടു ഒരുത്തൻ അതിൽ കൂടി കടക്കാതെ,
വാനപട്ടണത്തിലേക്ക് ചെല്ലുവാൻ നോക്കിയാൽ ഇഹലോകം വിട്ടു പോകേണ്ടി
വരും. (1 കൊ.5. 10) രാജാധി രാജാവ് ഈ ലോകത്തിൽ പാർത്ത സമയത്തു ഒരു
പെരുഞ്ചന്ത ദിവസത്തിൽ തന്റെ രാജ്യത്തിലേക്ക് പോവാൻ വേണ്ടി
മായാപുരത്തിൽ കൂടി നടന്നപ്പോൾ, ചന്തരാജാവായ ബെൾജബൂൽ അവനെ
കണ്ടു, ആ മായാചരക്കുകളെ വല്ലതും വാങ്ങിക്കൊൾവാനായി വളരെ
നിർബ്ബന്ധിച്ചു എന്നെ സേവിച്ചാൽ, നിന്നെ ചന്തകർത്താവാക്കും എന്നു പറഞ്ഞു,
എങ്ങിനെ എങ്കിലും തന്റെ കച്ചവടം കൊണ്ടു ആ വന്ദ്യനെ താമസിപ്പിച്ചു,
അല്പം വാങ്ങുമാറാക്കേണ്ടതിന്നു പീടികതോറും കടത്തി, ക്ഷണനേരത്തിൽ
സകല രാജ്യങ്ങളെയും അവറ്റിലുള്ള വിഭൂതിയേയും കാട്ടിക്കൊണ്ടു വളരെ
പ്രയത്നം കഴിച്ചിട്ടും അവന്നു ആ ചരക്കുകളിൽ നീരസം തോന്നി ഒരു
വീശത്തിന്നും വാങ്ങാതെ, മായാപുരത്തെ വിട്ടു പോകയും ചെയ്തു.

സഞ്ചാരികളായ ക്രിസ്തിയനും വിശ്വസ്തനും മായാപുരത്തിലെ
ചന്തസ്ഥലത്തു എത്തിയ ഉടനെ കച്ചവടക്കാരും പട്ടണവാസികൾ എല്ലാവരും
വിസ്മയിച്ചു. ഒരു മഹാകലഹം തുടങ്ങി; അതിന്റെ കാരണം പറയാം: ചന്തയിൽ
കച്ചവടം ചെയ്തു വരുന്നവരുടെ വസ്ത്രത്തിന്നും സഞ്ചാരികളുടെ
വസ്ത്രത്തിന്നും തമ്മിൽ വളരെ ഭേദം കണ്ടതല്ലാതെ, ഭസ്മക്കുറിയും കുടുമയും
ഇല്ലായ്കകൊണ്ടു ചന്തക്കാർ അവരെ നോക്കി ആശ്ചര്യപ്പെട്ടു. ചിലർ ഇവർ
ഭ്രാന്തന്മാർ, ചിലർ ഇവർ മൂഢന്മാർ, മററു ചിലർ ഇവർ ജാതിഭ്രഷ്ഠർ തന്നെ
എന്നു പറഞ്ഞു.

അവരുടെ വേഷം നിമിത്തം ആശ്ചര്യം തോന്നിയ പ്രകാരം
വാക്കുനിമിത്തവും വിസ്മയിച്ചു; അവർ കനാൻ ഭാഷ പറകകൊണ്ടും
ചന്തക്കാരുടെ വാക്കു മുറ്റും ഐഹികഭാഷയാകകൊണ്ടും അവരുടെ വാക്കു
ചിലർക്ക മാത്രം തിരിയും.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/289&oldid=199990" എന്ന താളിൽനിന്ന് ശേഖരിച്ചത്