ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗർമ്മന്ന്യ രാജ്യത്തിലെ ക്രിസ്തസഭാ നവീകരണം 441

ചെയ്യുന്നതും എല്ലാം ആകാത്തതു.

ചിത്തം സ്വതന്ത്രം അല്ല ബദ്ധമാകയാൽ, ഗുണം ചെയ്കിലുമാം, ദൊഷം
ചെയ്കിലുമാം എന്ന നട നടപ്പുവാക്കു കളവത്രെ.

വല്ല വിഷയങ്ങളെ കണ്ടാൽ, വെണം എന്നും, വെണ്ട എന്നും, തീർച്ച
കല്പിപ്പാൻ മനുഷ്യ ചിത്തത്തിന്നു ശക്തിയില്ല.

സൽഗുണം ഒന്നും അഹംഭാവവും ദുഃഖഛായയും കൂടാതെ
വരായ്കയാൽ, അതുവും പാപമിശ്രം തന്നെ.

ആദി മുതൽ അവസാനത്തൊളം നാം പ്രവൃത്തികളുടെ
കർത്താക്കന്മാരല്ല; അവറ്റിന്നു ദാസന്മാർ ആകുന്നു.

ന്യായമായത ചെയ്യുന്നതിനാൽ, നാം നീതിമാന്മാരാകയില്ല;
നീതിമാന്മാരായ്തീർന്നിട്ടു വെണം ന്യായമായതിനെ ചെയ്‌വാൻ
ദെവകാര്യത്തിൽ തർക്കയുക്തികളുടെ ശ്രീത്വം എല്ലാം
ദൌർബല്യലക്ഷണമാകുന്നു.

മനുഷ്യൻ ദൈവകല്പനെക്കു ശത്രു; ദൈവകരുണയ്ക്ക അതിശത്രു, കുല,
മൊഷണം, വ്യഭിചാരം ൟ വക ചെയ്യാത്തവനും ദെവകരുണ ഇല്ലാഞ്ഞാൽ,
നിത്യം പാപം ചെയ്തു വരും.

പാപം ബാഹ്യമായി കാട്ടാതെ ഇരിക്കുന്നതു കള്ളന്മാരുടെ നീതി
ആകുന്നു.

ദെവകല്പനയും മനുഷ്യചിത്തവും ഒരുനാളും നിരന്നു വരാത്ത
വൈരികളാകുന്നു.

കല്പന ഒക്കെയും മനുഷ്യചിത്തത്തൊടു പൊർവിളി കഴിക്ക കൊണ്ടു,
പാപം വഴിയുമാറാക്കുന്നു.

ന്യായപ്രമാണത്തിലെ പ്രവൃത്തി എല്ലാം പുറമെ നന്നു എന്നു തൊന്നുന്നു;
ഉള്ളിൽ ദൊഷം ആകുന്നു.

മനുഷ്യചിത്തം ദൈവചിത്തത്തൊടു രഞ്ജിച്ച പ്രകാരം തൊന്നുമ്പൊൾ,
ഫലകാംക്ഷയാലൊ ഭയത്താലൊ ഒഴിഞ്ഞു ഉണ്ടാക ഇല്ല.

ജീവനെ കൊടുക്കുന്നൊരു ന്യായപ്രമാണമൊ പരിശുദ്ധാത്മാവിനാൽ
നമ്മുടെ ഹൃദയങ്ങളിൽ പകർന്നു വന്ന ദെവസ്നേഹം തന്നെ.

പ്രാകൃത മനുഷ്യൻ ദൈവം ദൈവമായിരിക്കെണം എന്നു
സമ്മതിക്കുന്നില്ല, അതു കൊണ്ടു ദൈവത്തിലെ സ്നേഹം ഉണ്ടാകുന്നത,
തങ്കലെക്ക പക ആകുന്നു.

മനുഷ്യൻ ഇപ്പൊൾ ഒരു വൈഭവം ഇല്ലാതെ, രണ്ടു തെജസ്സുകളുടെ
ഇടയിൽ കിടക്കുന്നു. ഒന്നിൽ നിന്നുള്ള ഭ്രംശം തന്റെ കുറ്റത്താൽ വന്നു,
മറ്റെതിൽ എത്തുവാൻ തനിക്ക അല്പം ശെഷി ഇല്ല. ക്രിസ്തൻ അത്രെ
നമുക്കു വെണ്ടി എത്തി ഇരിക്കുന്നു, നമ്മെ എത്തിക്കയും ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/513&oldid=200385" എന്ന താളിൽനിന്ന് ശേഖരിച്ചത്