ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 വജ്രസൂചി

ഉണ്ടാ? അതുകൊണ്ടു ബ്രാഹ്മണൻ ജാതിയല്ലെന്നു വന്നു.

ശരീരമപി ബ്രാഹ്മണൊ ന ഭവതി. കസ്മാൽ, യദി, ശരീരം ബ്രാഹ്മസ്യാത്തർഹി
പാവകൊപി ബ്രാഹ്മണഹാ സ്യാൽ; ബ്രഹ്മഹത്യാ ച ബന്ധൂനാം ശരീരദഹനാൽ
ഭവെൽ. ബ്രാഹ്മണ ശരീര നിഷ്പന്ദജാതാശ്ച ക്ഷത്രിയ വൈശ്യശുദ്രാ അപി
ബ്രാഹ്മണാഃസ്യുഃ

ബ്രാഹ്മണൻ ശരീരം എന്നു ചൊല്ലാമോ? അതരുതു; അല്ലാഞ്ഞാൽ
അഗ്നിക്കു ബ്രഹ്മഹത്യ സംഭവിച്ചു; ബ്രാഹ്മണശവം ചുടുന്ന ബന്ധുക്കൾക്കും
ആ ദോഷം തന്നെ പറ്റും; ബ്രാഹ്മണബീജം വൃഷലികളിയും ബ്രാഹ്മണരെ
തന്നെ ഉല്പാദിപ്പിക്കും.

നചൈതൽ ദൃഷ്ടം: ബ്രാഹ്മണശരീരവിനാശാച്ച യജന
യാജനാദ്ധ്യയനാദ്ധ്യാപനദാനപ്രതിഗ്രഹാദീനാംബ്രാഹ്മണശരീരജനിതാനാംഫലസ്യ
വിനാശഃസ്യാൽ. നചൈതൽ ദൃഷ്ടം. അതൊ മന്യാമഹെ, ശരീരമപി ബ്രാഹ്മണാ ന
ഭവതി.

ബ്രാഹ്മണന്റെ ശരീരത്താൽ ഉണ്ടാകുന്ന ഷൾക്കർമ്മങ്ങൾ
ദേഹനാശത്താൽ നശിക്കും എന്നു വരും; ആ വക ഒന്നും കാണുന്നില്ലല്ലൊ.
ആകയാൽ ശരീരം അല്ല, ബ്രാഹ്മണൻ എന്നു തോന്നുന്നു.

ജ്ഞാനമപി ബ്രാഹ്മണൊ ന ഭവതി. കുതഃ, ജ്ഞാനബാഹുല്യാൽ യെ യെ
ജ്ഞാനവന്തഃശൂദ്രാസ്തെ സർവ്വഏവബ്രാണാഃ സ്യുഃദൃശ്യന്തെ ച ക്വചിൽ ശൂദ്രാ അപി
വേദവ്യാകരണമീമാംസാസാംഖ്യവൈശേഷികലഗ്നാജീവകാദിസർവ്വശാസ്ത്രവിദഃ, ന
ച തെ ബ്രാഹ്മണാഃസ്യുഃ അതൊ മന്യാമഹെ ജ്ഞാനമപി ബ്രാഹ്മണൊ ന ഭവതി.

ജ്ഞാനം തന്നെ ബ്രാഹ്മണൻ എന്നു വന്നാലൊ?! ജ്ഞാനം ഏറെ
യുള്ള ശുദ്രന്മാർ ബ്രാഹ്മണരാകേണ്ടിയതു: വേദവ്യാകരണ മീമാംസാസാംഖ്യ
വൈശേഷിക ലഗ്നാദിശാസ്ത്രങ്ങൾ എല്ലാം ഗ്രഹിച്ച ശൂദ്രന്മാർ ചില ദിക്കിൽ
ഉണ്ടു; അവർ ബ്രാഹ്മണരാകയില്ലല്ലൊ! അതുകൊണ്ടു ജ്ഞാനമല്ല
ബ്രാഹ്മണൻ എന്നു സ്പഷ്ടം.

അചാരൊപി ബ്രാഹ്മണൊ ന ഭവതി; യദ്യാചാരൊ ബ്രാഹ്മണഃസ്യാത്തദാ
യെ യെ ആചാരവന്തഃ ശൂദ്രാസ്തെ സർവ്വെ ബ്രാഹ്മണാഃസ്യുഃ ദൃശ്യന്തെ ച: നടഭട
കൈവർത്തഭണ്ഡപ്രഭ്യതയഃ പ്രചണ്ഡതരവിവിധാചാരവന്തൊ ന ച തെ ബ്രാഹ്മണാ
ഭവന്തി, തസ്മാദാചാരൊപി ബ്രാഹ്മണൊ ന ഭവതി.

ആചാരം തന്നെ ബ്രാഹ്മണൻ എന്നു വരികയും ഇല്ല; അല്ലാഞ്ഞാൽ
ശൂദ്രരിലും ഹീനജാതികളിലും തപസ്സു മുതലായത് കേമമായി ആചരിച്ചു
പോരുന്നവർ ബ്രാഹ്മണനാമത്തിന്നും യോഗ്യരായ്ഭവിക്കും, അതില്ലായ്കയാൽ
ആചാരമല്ല ബ്രാഹ്മണൻ എന്നു സ്പഷ്ടം.

കർമ്മണാപി ബ്രാഹ്മണൊ ന ഭവതി, കുതഃദൃശ്യന്തെ ഹി
ക്ഷത്രിയവൈശ്യശുദ്രാഃ യജനയാജനാധ്യയനാധ്യാപനദാന പ്രതിഗഹപസംഗാദി
വിവിധാനി കർമ്മാണി കുർവ്വന്തൊ, ന ച തെ ബ്രാഹ്ണാ ഭവതാം സമ്മതാഃ തസ്മാൽ
കർമ്മണാപി ബ്രാഹ്മണൊ ന ഭവതി.

കർമ്മത്താൽ ബ്രാഹ്മണനായ്വരുമൊ? യാഗം തുടങ്ങിയ കർമ്മങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/78&oldid=199769" എന്ന താളിൽനിന്ന് ശേഖരിച്ചത്