ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വജ്രസൂചി 7

ക്ഷത്രിയാദികളിലും ഉണ്ടു; അവർ ബ്രാഹ്മണരാകയില്ല താനും.

വേദേനാപി ബ്രാഹ്മണൊ ന ഭവതി. കസ്മാൽ രാവണൊ നാമ രാക്ഷസോഭൂൽ.
തേനാധീതാശ്ചത്വരൊ വേദാഃ. ഋഗ്വെദൊ യജുർവ്വേദഃസാമവേദൊഥർവ്വവേദശ്ചേതി.
രാക്ഷസാനാമപി ഗൃഹെ ഗൃഹ വേദവ്യവഹാരഃ പ്രവർത്തത എവ. ന ച തെ
ബ്രാഹ്മണാഃ സ്യുഃ. അതൊ മന്യാമഹെ വേദൊനാപി ബ്രാഹ്മണൊ ന ഭവതീതി.

വേദത്താൽ ബ്രാഹ്മണൻ ആകുമൊ? ആതുവും വരാ. രാവണൻ എന്ന
പ്രസിദ്ധനായ രാക്ഷസൻ ഋക്, യജുസ്സ്, സാമം, അഥർവ്വം, എന്നു നാലു
വേദങ്ങളെയും വായിച്ചവൻ എങ്കിലും, രാക്ഷസർ ഭവനം തോറും വേദാദ്ധ്യയനം
ശീലിച്ചവർ എങ്കിലും, അവർ ബ്രാഹ്മണരാകയില്ല പോൽ. അതുകൊണ്ടു
വേദത്താലും ബ്രാഹ്മണനാകുന്നതും ഇല്ല.

കഥന്തഹി ബ്രാഹ്മണത്വം ഭവതി. ഉച്യതെ:
ബ്രാഹ്മണത്വന്ന ശാസത്രെണ ന സംസ്കാരൈർന്നജാതിഭിഃ ।
ന കുലെന ന വേദെന കർമ്മണാ ന ഭവേത്തതഃ ॥

കുന്ദേന്ദുധവലം ഹി ബ്രാഹ്മണത്വന്നാമ, സർവ്വപാപസ്യംപാകരണമിതി.

പിന്നെ ബ്രാഹ്മണത്വം എങ്ങിനെ ജനിക്കുന്നു? അതു ശാസ്ത്രം,
സംസ്കാരം, ജാതി, കുലം, വേദം, കർമ്മം എന്നിവറ്റാൽ ഉളവാകുന്നതല്ല
എന്നുണ്ടല്ലൊ; എന്തൊന്നാകുന്നു എന്നാൽ: കുന്ദത്തിൻ പൂക്കണക്കെ
മാനസത്തിന്റെ നിർമ്മലഗുണമത്രെ, സർവ്വ പാപത്തെയും അകറ്റുന്നതു
തന്നെ.

ഉക്തംഹി: വ്രതതപൊനിയമോപവാസദാനദമശമസംയമൊപചാരാച്ച.

വ്രതം, തപസ്സ്, നിയമം, ഉപവാസം, ദാനം, ദമം, ശമം, സംയമം, ഉപചാരം
എന്നിവറ്റിനാൽ ബ്രാഹ്മണൻ ആകും എന്നു ഉക്തമായല്ലൊ.

തഥാചോക്തം വേദെ: നിർമ്മമൊ നിരഹങ്കാരൊ നിസ്സംഗൊ നിഷ്പരിഗ്രഹഃ । രാഗദ്വേഷവിനിർമ്മുക്തസ്തം ദേവാ ബ്രാഹ്മണം വിദുഃ ॥

ഞാൻ എന്നും, എന്റെ എന്നും ഉള്ള ഭാവങ്ങൾ നീങ്ങി, സംഗവും
പരിഗ്രഹവും അകന്നു, രാഗദ്വേഷാദികൾ വിട്ടു പോയവനെ തന്നെ ദേവകൾ
ബ്രാഹ്മണൻ എന്നു നിശ്ചയിപ്പു എന്ന വേദത്തിൽ ഉണ്ടല്ലൊ.

സർവ്വശാസ്ത്രെപ്യുക്തം:
സത്യം ബ്രഹ്മ തപൊ ബ്രഹ്മ ബ്രഹ്മ ചേന്ദ്രിയനിഗ്രഹഃ ।
സർവ്വഭൂതെ ദയാ ബ്രഹ്മ ഏതൽ ബ്രാഹ്മണലക്ഷണം ॥
സത്യന്നാസ്തി തപാ നാസ്തി നാസ്തി ചേന്ദ്രിയനിഗ്രഹഃ ।
സർവ്വഭൂതെ ദയാ നാസ്തി ഏതച്ചണ്ഡാലലക്ഷണം ॥

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/79&oldid=199770" എന്ന താളിൽനിന്ന് ശേഖരിച്ചത്