ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8 വജ്രസൂചി


ദേവമാനുഷനാരീണാം തിര്യഗ്യോനിഗതേഷ്വപി ।
മൈഥുനന്നാധിഗഛ്ശന്തി തെ വിപ്രാസ്തെ ച ബ്രാഹ്മണാ ഇതി ॥

ബ്രഹ്മമായത് സത്യം, തപസ്സ്, ഇന്ദ്രിയനിഗ്രഹം, എല്ലാ ഭൂതങ്ങളിലും
ദയ ഇവ തന്നെ ബ്രാഹ്മണലക്ഷണം; ഇവയില്ലാത്തവൻ ചണ്ഡാലനത്രെ.
മൈഥുനം ഒട്ടും ചെയ്യാത്തവർ മാത്രം ബ്രാഹ്മണർ ആകുന്നു എന്നു
സർവ്വശാസ്ത്രങ്ങളിലും ഉണ്ടു.

ശുക്രേണാപ്യുക്തം:
ന ജാതിർദൃശ്യതെ താവൽ ഗുണാഃ കല്യാണകാരകാഃ ।
ചണ്ഡാലൊപി ഹി തത്രസ്ഥസ്തം ദേവാ ബ്രാഹ്മണം വിദുഃ ॥

താസ്മാന്ന ജാതിർന്ന ജീവൊ ന ശരീരം ന ജ്ഞാനം നാചാരൊ ന കർമ്മ ന
വേദോ ബ്രാഹ്മണ ഇതി.

ജാതിയല്ല സല്ഗുണം തന്നെ പ്രമാണമാകയാൽ ഗുണമുള്ള ചണ്ഡാലനും
ദേവന്മാർക്കു ബ്രാഹ്മണനത്രെ എന്നു ശുക്രൻ ഉര ചെയ്തു; അതുകൊണ്ടു
ബ്രാഹ്മണ്യം ജാതിയും അല്ല, ജീവൻ ശരീരവും അല്ല, ജ്ഞാനകർമ്മാചാരങ്ങളും
അല്ല സ്പഷ്ടം.

അന്യച്ച ഭവതൊക്താ: ഇഹ ശൂദ്രാണാം പ്രവ്രജ്യാ ന വിധീയതെ;
ബ്രാഹ്മണശുശ്രൂഷൈവ തേഷാം ധർമ്മാ വിധീയതെ. ചതുർഷുവർണ്ണെഷ്വന്തെ
വചനാത്തെ നീചാ ഇതി. യദ്യേവം ഇന്ദ്രൊപി നീചഃ സ്യാൽ. ശ്വയുവമഘോനാമതദ്ധിത
ഇതി സൂത്രവചനാൽ, ശ്വാ കുക്കുരഃ യുവാ പുരുഷഃ മഘവാ സുരേന്ദ്രഃ. തയൊഃ
ശ്വപുരുഷയൊഃ ഇന്ദ്ര എവനീചഃ സ്യാൽ. നചൈതദൃഷ്ടം. കിം ഹി വചനമാത്രെണ
ദോഷാ ഭവതി. തഥാച ഉമാമഹേശ്വരൌ ദന്തൊഷ്ഠമിത്യപി ലോകെപ്രയുജ്യതെ ന
ച ദന്താഃ പ്രാഗുൽപന്നാഃ ഉല്പന്നാ വാ കേവലം വർണ്ണസമാസമാത്രം ക്രിയാതെ.
ബ്രഹ്മക്ഷത്രിയവിൾഛ്ശൂദ്രാഇതി. തസ്മാദ്യാഭവദീയാ പ്രതിജ്ഞാ
ബ്രാഹ്മണശുശ്രൂഷൈവ തെഷാം ധർമ്മൊ ന ഭവതി. കിഞ്ചാനിശ്ചിതോയം
ബ്രാഹ്മണപ്രസംഗംഃ.

പിന്നെ തീർത്ഥയാത്ര ശൂദ്രർക്ക് വിഹിതമല്ല, ബ്രാഹ്മണശുശ്രൂഷയത്രെ
അവർക്ക് വിഹിത ധർമ്മം എന്നും, നാലുവർണ്ണങ്ങൾ പറയുന്ന ദിക്കിൽ ശുദ്രൻ
ഒടുക്കത്തവനാകയാൽ, നീചൻ തന്നെ എന്നും ചൊല്ലുന്നു കഷ്ടം. അങ്ങിനെ
ആയാൽ “ശ്വയുവമഘോനാമതദ്ധിത”എന്നുള്ള സൂത്രവചനം ഹേതുവായിട്ടു
മഘവാൻ ആകുന്ന ദേവേന്ദ്രനും ശ്വാക്കൾ യുവാക്കളിലും നീചനായി പോയി.
അതുപോലെ ഉമാമഹേശ്വരന്മാർ എന്നുള്ള വാക്യത്താൽ മഹേശ്വരന്നു
ലഘുത്വം വരുന്നതാകും. അതില്ലല്ലൊ! അതുകൊണ്ടു “ബ്രഹ്മക്ഷത്ര
വിൾഛ്ശുദ്രാഃ” എന്നുള്ള സമാസത്തിൽ അന്ത്യപദം ആയതു നീചം എന്നു
വരികയും ഇല്ല.

ഉക്തംഹി മാനവെ ധർമ്മെ:

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/80&oldid=199771" എന്ന താളിൽനിന്ന് ശേഖരിച്ചത്