ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

164 തലശ്ശേരി രേഖകൾ

താമസിച്ചു. എന്നതിന്റെ ശെഷം ഞാൻ തരെണ്ട ഉറുപ്പ്യക്ക ചരക്ക തരാം ഉറുപ്പ്യ ഇല്ലെന്ന
പറകയും ചെയ്തു. ആ വഹക്ക കൊടുത്ത വിരാഹൻ ഒമ്പത അതിന എരുമ രണ്ട
പത്തൊമ്പത ഉറുപ്പ്യക്കും കൊത്തംമ്പാരിയും വാങ്ങി അഞ്ച ഉറുപ്പ്യകക്ക ഒരു
പശുവിനെയും വാങ്ങികൊണ്ടു പൊരുംന്നനെരം ചുങ്കം കണക്കിൽ കൊടുത്ത ഉറുപ്യ 6
വയത്തുര 2 ഇരിക്കും 2 1/2 രണ്ടക്കൂലിക്കാർക്ക ഉറുപ്പ്യ 3 വെയിപ്പാൻ ഉറുപ്പ്യ 3 ഈ
ചരക്കകൊണ്ട കണ്ണൂര വരികയും ചെയ്തു. 7 ഉറുപ്പ്യക്ക പശു വിറ്റു. കൊത്തംമ്പാലെരി
വിന്റെ ഉറുപ്പ്യ 500 ലാൽ മമ്മത അതിന്റെശെഷം ലാൽ മമ്മതിനെ കലിബകച്ചെരിയിൽ
തടുപ്പിക്കയും ചെയ്തു. ശെഷം കൊത്തംമ്പാലെരി കലിബ വിക്കുകയും ചെയ്തു.
എന്നതിന്റെശെഷം ദൊറൊക ചൊദിച്ചു കലിബയൊട ഇനി എന്ത ചരക്കുള്ളു. ലാൽ
മമ്മതിന്റെ അരിയത്ത എന്ന ചൊദിച്ചാറെ കലിബ പറഞ്ഞു രണ്ട എരുമയും 5 എരുതും
ഉണ്ടന്ന പറകയും ചെയ്തു. എന്നപറഞ്ഞാറെ ദൊറൊക ചൊദിച്ചു ലാൽമമ്മതിനൊട
അതുനെരതന്നെയൊ എന്ന. അന്നെരം ലാൽ മമ്മത പറഞ്ഞു കൊത്തംമ്പാരി
കൊണ്ടുപൊരുവാൻ ആയിട്ട മീരു മമ്മതിനൊട കൂലിക്ക വാങ്ങിയിരിക്കുന്നു. രണ്ട
എരുമ ഞാങ്ങൾ രണ്ട ആൾക്കും കൂട ഉള്ളത അന്നെരം ശിപ്പായിനെ അയച്ച 7
എണ്ണത്തിനെയും കൊണ്ടുവന്ന കച്ചെരിയിൽ കൊണ്ടു വന്ന കാവലും വെച്ചു മുപ്പത
ദിവസത്തെക്ക ഒരുത്തന്നെ കൂലിക്ക എടുത്ത നൊക്കുകയും ചെയ്തു. അവന കൊടുത്ത
ഉറുപ്പ്യ 3 1/2. എന്നതിന്റെശെഷം എരുതിന്റെ ഉടയക്കാരൻ കച്ചെരിയിൽ വന്ന പറകയും
ചെയ്തു. എന്നതിന്റെശെഷം ദൊറൊഗ സാക്ഷി വിളിച്ച ചൊദിച്ചപ്പൊൾ മീരുമമ്മതിന
ഉള്ളത്തിന്നെ എന്ന ബൊധിച്ചാറെ അവന്റെ മുതലും അവന കൊടുക്കയും ചെയ്തു. 20
ഉറുപ്പ്യക്ക എരുമയിനെ വിറ്റ കൊടുത്തു. കച്ചെരിയിൽ നിന്ന കലിബിന പശുവിനെയും
കൊത്തംമ്പാരിയും 16 1/2 ഉറുപ്പ്യക്ക കൊടുത്തു. പത്ത ഉറുപ്പ്യവെറെയും കൊടുത്തു
എരുമെനെ കച്ചെരിയിൽ നിന്ന വിറ്റ കൊടുത്തു. മറ്റത ലാൽ മമ്മതും കൊടുത്തു.
ഇക്കൊടുത്ത ഉറുപ്പ്യയിൽനിന്ന ലാൽ മമ്മത വാങ്ങിയ ഉറുപ്പ്യ നാല പൈയിസ്സ 2 1/2
കലിപ്പ ചെന്ന പറഞ്ഞതിന്റെശെഷം വിസ്തരിച്ചിട്ട ഇപ്രകാരമാകുന്നു ലാൽ മമ്മത
പറഞ്ഞത. രണ്ടു കച്ചൊടക്കാരെ വിളിച്ച ചൊദിച്ചാറെ അവരും പറഞ്ഞു ലാൽ
മമ്മതീനൊട നിങ്ങൾയിരുവരും ഞാങ്ങൾ പറഞ്ഞപൊലെ കെൾക്കുവൊ എന്ന
ചൊദിച്ചാറെ അവര പറഞ്ഞു ഞാങ്ങൾ രണ്ട ആളും കെൾക്കാമെന്ന എഴുതിവെക്കുകയും
ചെയ്തു. നൂറ്റിപ്പന്തറണ്ട ഉറുപ്പ്യ വകയിൽ ഒമ്പത വിരാഹൻ ലാൽ മമ്മതിന കിട്ടിയതും
ഉള്ളു. ശെഷം ഉറുപ്പ്യ പൊയല്ലൊ. നിനക്ക ലാഭവും മൊതലും എഴുപത്ത ഒന്ന ഉറുപ്പ്യ
അല്ലെ ഉള്ളു. അതിൽ പത്ത ഉറുപ്പ്യ കലിബ ഒഴിക്കുകയും വെണം എന്ന കച്ചൊടക്കാര
പറഞ്ഞു. അന്നെരം കലിബ പറഞ്ഞു ഞാൻ ഒഴിക്കുകയില്ലാ. ജിട്ടൊരി സായ്പുവിന്റെ
മെസ്ത്രിയും പാണ്ടൊജി മെസ്തിയും അവരയിരിവരും പറഞ്ഞ അവന പത്ത ഉറുപ്പ്യക്ക
മാസപ്പടി ഇങ്ങുന്ന കൊടുക്കാം. അതിൽ അഞ്ച ഉറുപ്പ്യ നീ വാങ്ങിക്കൊ. അവൻ
പൊയിക്കളഞ്ഞു എങ്കിൽ ഈ ഉറുപ്പ്യ ഇങ്ങുന്ന തരാമെന്ന അവര പറകയും ചെയ്തു.
എന്നിട്ടും കലിബ കെട്ടില്ലാ. എന്നതിന്റെശെഷം ദൊറൊഗ പറഞ്ഞു തിങ്ങളിൽ അഞ്ച
ഉറുപ്പ്യപ്രകാരം ഇങ്ങുന്ന തരാമെന്ന പറഞ്ഞു എന്നിട്ടും കെട്ടില്ലാ. ഈ അവസ്ഥകൾ
ഒക്കയും ഇപ്രകാരമായിരിക്കുംന്നു. കൊല്ലം 972 ആമത എടവമാസം 16 നു എഴുതിയ
കത്ത എടവം 17 നു മൈയിമാസം 27 നു വന്നത.

369 G&H

547 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ കൃസ്തപ്രർ പീലിസായ്പ
അവർകൾ സല്ലാം. എന്നാൽ വടക്കെപ്പകുതിയിൽ വരെണ്ടുംന്ന പണം ഒക്കയും രൂപം
ആകുവാൻ നമുക്ക വളരെ ആഗ്രഹിച്ചിരിക്കുംന്നു. അതുകൊണ്ട രണ്ടാം ഗിസ്തികയിലെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/224&oldid=200636" എന്ന താളിൽനിന്ന് ശേഖരിച്ചത്