ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 263

അയച്ചത. എന്നാൽ 973 ആമാണ്ട തുലാമാസം 19 നു എഴുതിയ ഓലയിടെ പെർപ്പ. നെര
പെർപ്പ. ഒപ്പ. തുലാം 20 നു നവമ്പ്രർ 2 നു വന്നത. നവമ്പ്ര 5 നു പെർപ്പാക്കിക്കൊടുത്തു.

607 H & L

775 ആമത രാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകൾ സന്നിധാനത്തിങ്കൽ
ബൊധിപ്പിപ്പാൻ ചെറക്കൽ കൊലത്തനാട പടിഞ്ഞാറെടത്തിൽ ചിണ്ടൻ നമ്പ്യാരും
എറമ്പാല ഉണുക്കളെ നമ്പ്യാരും വാരിക്കരെ ചന്തുവും മഞ്ഞ ചിണ്ടനും മൊഴൻ രാമനും
മാവില ഉണുക്കളെ നമ്പ്യാരും പടിക്കൽ ചന്തുവും കൂടി എഴുതിയ അർജി. തമ്പുരാൻ
തിപ്പെട്ടതിന്റെശെഷം ഞെങ്ങൾ എല്ലാവരും ശെഷം സ്സൊരുവത്തിങ്കൽ വെണ്ടപ്പെട്ട
ആളുകള എല്ലാവരുംകൂടി ഞെങ്ങളെ തമ്പുരാൻ സായ്പി അവർകളുമായി കാമാനായിട്ട
എഴുംന്നെള്ളുംമ്പൊൾ ഒരുമിച്ച തന്നെ സായ്പി അവർകളുമായി കണ്ട അന്ന അവിടെ
കൂടിയ ആളുകളെ പെര വിവരമായി ഒന്ന എഴുതിവെച്ചിട്ട ഉണ്ടല്ലൊ. എന്നതിന്റെശെഷം
തലച്ചെരിക്ക എഴുംന്നെള്ളിയാറെ ഞാങ്ങൾ എല്ലാവരും അന്ന ഞാങ്ങളെ തമ്പുരാന്റെ
ഒരുമിച്ച തന്നെ പൊയി മഹാരാജശ്രീ ബെമ്പായി എത്രയും ബഹുമാനപ്പെട്ട ഗെവർണ്ണർ
സായ്പി അവർകളെയും ജെന്നരാൾ സായ്പി അവർകളെയുംകണ്ട രാജ്യത്തെ
അവസ്ഥകൊണ്ടും ഈ സ്സൊരുവത്തിങ്കിൽ കിഴുമരിയാത നടന്നവരുന്ന അവസ്ഥ
കൊണ്ടും വിസ്താരമായി സായ്പി അവർകളെ ബൊധിപ്പിച്ചു. വിശെഷിച്ചും കൊലത്തിരി
തമ്പുരാന്റെ തിരുവെഴുത്ത ഗെവർണ്ണർ സായ്പി അവർകൾക്ക കൊടുത്തതിന്റെ
ശെഷം സായ്പിമാര അവർകൾ കിഴുമരിയാതപൊലെ തന്നെ രാജ്യത്ത സകല
കാർയ്യത്തിന്നും ഞെങ്ങളെ തമ്പുരാന പ്രമാണമാക്കിവെച്ച ഞെങ്ങളെ എല്ലാവരെയും
സന്തൊഷിപ്പിച്ചല്ലൊ. രാജ്യത്തെക്ക കല്പിച്ച അയച്ചത. ഇപ്പൊൾ ചില ദുർജനങ്ങളുടെ
വാക്ക വിശ്വസിച്ചിട്ട എറിയ തിരുവയസ്സായിരിക്കുംന്ന കൊലത്തിരി തമ്പുരാൻ ചില
അന്ന്യായങ്ങൾ കുബഞ്ഞി എജമാനൻമ്മാർക്ക എഴുതി അയച്ചു എന്നും രാജ്യത്ത ചെല
എടാക്കൂടങ്ങൾ നടത്തുവാൻ തിരുമനസ്സകൊണ്ട കല്പിച്ച വിചാരിക്കുംന്നു എന്നും
വെച്ചല്ലൊ സായ്പി അവർകൾ ചെറക്കലൊളം വരെണ്ടി വന്നത. ഈ എഴുംന്നെ
ള്ളിയെടത്തുംന്ന രാജ്യം വിചാരിച്ച തുടങ്ങിയതിന്റെശെഷം ഇന്നെവരക്കും കിഴിൽ
നടന്ന പൊന്നെ മരിയാത അല്ലാതെകണ്ടും തിപ്പെട്ടുപൊയ എഴുംന്നെള്ളിയെടത്തിന്ന
വെച്ച പതിവപൊലെ അല്ലാതെകണ്ടും ഒരു കാർയ്യങ്ങളും നടന്നവന്നിട്ടും ഇല്ലാ. അതു
കൂടാതെ എതാൻ ചിലര താന്താന്റെ സ്വകാർയ്യ കാർയ്യം വരുത്തുവാൻ വെണ്ടി അസാരം
കണ്ട എടാകൂട കൊട്ടുവാൻ ഭാവിച്ചിട്ടുണ്ടെങ്കിൽ ആയത ഞെങ്ങൾ എല്ലാവരുംകൂടി
ഞെങ്ങളെ തമ്പുരാനെക്കൊണ്ട രാജ്യത്ത നാനാവിധം കൂടാതെ കണ്ടുള്ള വഴിക്ക
വിചാരിച്ച അമർച്ച വരുത്തികൊൾകയും ചെയ്യ്യും. അപ്രകാരം തന്നെ ചെറിയ കൊച്ചു
തമ്പുരാൻമ്മാര എങ്കിലും കാട്ടിൽ ചില ദുർജനംങ്ങൾ എങ്കിലും ചൊഴലി നമ്പ്യാര
വിചാരിക്കുന്നെ മുപ്പത്തിരണ്ടു തറയിൽ ചെന്ന നിക്ക എങ്കിലും അവർക്ക നമ്പ്യാര ഒരു
സഹായം ചെയ്ക എങ്കിലും ചെയ്താൽ അതിന്റെ അമർച്ച സായ്പി അവർകൾ
തന്നെ വരുത്തിത്തരികയും വെണം. കൊലത്തിരി തമ്പുരാൻ എഴുംന്നെള്ളിയെട
ത്തെക്കും ശെഷം കുലകം (കുലകം) വഹക്കും തിപ്പെട്ടപൊയ എഴുംന്നെള്ളിയെട
ത്തിന്ന പതിവവെച്ച പ്രകാരം ചിലവിന വാങ്ങി വെണ്ടുംവണ്ണം എഴുംന്നെള്ളിയി
രിക്കെണമെന്നങ്ങെൾ എല്ലാവരും അറിവിക്കാമെന്ന് വെച്ചിരിക്കുംന്നു. തിരുവയസ്സ എറെ
ആകകൊണ്ട ഇതുംവണ്ണം തിരുമനസ്സിൽ ബൊധിച്ചില്ലങ്കിൽ അതുകൊണ്ട എടാകൂടം
നാട്ടിൽ ഉണ്ടാകയും ഇല്ല. എന്നാൽ 973 ആമാണ്ട തുലാമാസം 19 നു ചിറയ്ക്കൽ നിന്നു
എഴുതിയ അർജി. തുലാം 20 നു നവമ്പ്ര 2 നു വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/323&oldid=200889" എന്ന താളിൽനിന്ന് ശേഖരിച്ചത്