ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 277

എഴുതിയ വിവരം. കൊല്ലം 973 ആമത വൃർശ്ചികമാസം 1 നു എഴുതിയാ അരജി.

641 H & L

804 ആമത അന്ന്യായക്കാരൻ മെലെന്റെ അടുത്തെ ആലി. ജാതി മാപ്പള. പെറന്ന
നാട പെരിങ്ങാടി. പാർക്കുംന്ന ദിക്കും അതുതന്നെ. വയസ്സ 20. പ്രതിക്കാരൻ വയാലാ
വെറൊൻ ഓതെനൻ. ജാതി തിയ്യ്യൻ. പെറന്നനാട ചൊതാപുര.പാർക്കുംന്ന ദിക്കും
അതുതന്നെ. വയസ്സ 36. കൊല്ലം 973 ആമത തുലാമാസം 20 നു പകൽ 12 മണിക്ക
കൊൽക്കാരൻ മലെന്റെ അടുത്തെ ആലിനെയും കൊല്ലൊറ്റാടുത്തെ അമ്മതിനെയും
ഇവര ഇരിവരെയും രാജശ്രീ ദ്രമൻ സായ്പി അവർകൾക്ക കൊഴി കൊള്ളുവാൻ ചമ്പാട്ട
കൊവുക്ക ചിന്തന്റെ പൊരയിൽ കൊൽക്കാരൻ കൊല്ലൊടുത്തെ അമ്മതനിന്ന
അവിടുന്ന കൊൽക്കാരൻ മലെറ്റാടുത്തെ ആലി വലവെറൊ ഒതെനൻ ഇരിക്കുംന്ന
കൊറാട്ട ചെല്ലുംമ്പൊൾ ഒതെനൻ കൊഴിന്റെ വഴിയെ പായിന്നു. കൊയിന്റെ വഴിയെ
പായിന്നത എന്തിനെന്ന ആലി ഒതെനനൊട ചൊദിച്ചു. അന്നെരം ആലിയൊട ഒതെനൻ
പറഞ്ഞു, ആരെ കല്പനക്ക കൊഴി പിടിപ്പാൻ വന്നു. അന്നെരം ആലി ഒതെന്നൊട
പറഞ്ഞു, മൊന്തൊൽ കല്പനക്ക കൊഴി പിടിപ്പാനെത്രെ ആകുംന്നു. അതിന ഉത്തരം
കൊഴി പിടിപ്പാൻ ഞാൻ സമ്മദിക്കഇല്ല എന്നു ഒതെനൻ പറഞ്ഞു. അതുകെട്ടാറെ ആലി
കൊഴിനെ പിടിപ്പാൻ പായുംമ്പൊൾ ഒതെനൻ തന്റെ പൊരയിൽ കയറി കത്തിയും
തൊടങ്ങും വെച്ച കെട്ടി തൊക്ക എടുത്ത കിഞ്ഞപൊകുംമ്പൊൾ ഒതെനൻ ആലിയൊട
പറഞ്ഞു. കൊഴിനെയും പിടിച്ച ഇവിടെ നിക്കെ വെണ്ടു. ഞാൻ കൊഴിനെയും പിടിപ്പിച്ച
അയക്കുംന്നുണ്ട. ഞാൻ നമ്പ്യാരെ അരിയത്ത പൊയി വരട്ടെ എന്ന പറഞ്ഞ ഒതെനൻ
പൊകയും ചെയ്തു. എന്നാറെ അവിടുന്ന ചൊകന്ന നെറത്തിൽ ഒരു പുവ്വൻകൊഴിനെ
പിടിച്ചു. ഇതിന വെല ഒരു പണം അവിടെ ഉള്ള തിയ്യ്യത്തിന്റെ കൈയ്യിൽ വെച്ചു കാട്ടി.
വാങ്ങാഞ്ഞാറെ അവളെ അരിയത്ത ചാടിപ്പൊന്നു. കൊൽക്കാരൻ കൊല്ലന്റെ
അവിടുത്തെ അമ്മതിന ചമ്പാട്ട കൊഴുക്ക ചന്തന്റെ പൊരയിൽ കണ്ടു. ഈ അവസ്ഥ
പറഞ്ഞു കൊയിനെ അവിടെ വെച്ച ഇരുന്നു. അതിന്റെശെഷം ചെല്ലട്ടാൻ ചാപ്പൻ
വന്നു. അവിടുന്ന കൊഴിനെ എടുത്തു കൈയ്യിൽ പിടിച്ചു നമ്പ്യാരെ അരിയത്ത പൊരെ
ണമെന്ന പറഞ്ഞു. അന്നെരം കൊയിനെ അങ്ങൊട്ട പറ്റിട്ട അവിടെ ഇട്ടു. രണ്ടാമതും
കൊഴിനെ ചാപ്പൻ എടുത്തു. തമ്മിൽ അങ്ങൊട്ടും ഇങ്ങൊട്ടും വാക്ക ഉണ്ടായി. എന്നാരെ
കൊൽക്കാരൻ അമ്മത അവിടെനിന്നു. കൊൽക്കാരൻ ആലി കച്ചെരിയിൽ പൊരികയും
ചെയ്തു. രണ്ടാമത അമ്മത പറഞ്ഞത എന്നതിന്റെശെഷം ചെല്ലട്ടാൻ ചാപ്പനൊട അമ്മത
കൊഴിനെ പിടിച്ചു പറ്റിട്ടു ഇരിവരുമായി അവിടെ ഇരുന്നതിന്റെശെഷം മുന്ന വെടിക്കാരും
ഒരു വാളും പലിചക്കാരനും ഇവര നാല ആളും വന്ന കൊൽക്കാരൻ അമ്മതൊട പറ
ഞ്ഞു നമ്പ്യാരെ അരിയത്ത പെരെണമെന്ന പറഞ്ഞ നിൽക്കുംമ്പൊൾ അഞ്ചവെടിക്കാ
രരും വന്ന കൊൽക്കാരൻ അമ്മതൊട പറഞ്ഞു, നമ്പ്യാര ഉണ്ട. അങ്ങ നിൽക്കുംന്നു.
നിന്നെ വിളിക്കുംന്നു എന്ന പറഞ്ഞാറെ ഞാൻ പൊരുംന്നില്ലന്ന പറഞ്ഞാറെ കൊൽ
ക്കാരന്റെ അരിയത്ത വന്ന ചെല്ലട്ടാൻ ചാപ്പനെ വിളിച്ചു അരിയത്ത വരുത്തി നമ്പ്യാര
ചൊദിച്ചു, നി എന്തിന പണ്ടാര ആളുകൾ പിടിച്ച കൊഴിയെ എടുത്തു? അന്നെരം ചാപ്പൻ
പറഞ്ഞു. എന്റെ കൊഴി ആകകൊണ്ടത്രെ ഞാൻ എടുത്തത. ആയത കെട്ടാറെ ഒരു
ആളൊടു പറഞ്ഞു ചാപ്പന്റെ വായി മണത്തനൊക്ക എന്നാറെ വായിമണത്ത
നൊക്കിയാറെ റാക്കും കള്ളും കുടിച്ചില്ലന്ന പറഞ്ഞാറെ നമ്പ്യാര തന്നെ ചാപ്പന്റെ വായി
മണത്ത നൊക്കി. ഇവൻ നന്നെ കുടിച്ചിരിക്കുംന്നു എന്നും നി ഇപ്രകാരം പണ്ടാരക്കാ
രൊട കാണിച്ചാലൊ എന്ന പറഞ്ഞ ചാപ്പനെ അടിച്ചു. എന്നതിന്റെശെഷം നമ്പ്യാര
കൊൽക്കാരനൊട പറഞ്ഞു, ഈ അവസ്ഥ ഒന്നും ഞാൻ അറിഞ്ഞില്ലാ എന്നു പറഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/337&oldid=200919" എന്ന താളിൽനിന്ന് ശേഖരിച്ചത്