ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

282 തലശ്ശേരി രേഖകൾ

വരെണ്ടും പണം കുറുമ്പ്രനാട താമരച്ചെരി കഴിഞ്ഞ മുന്നാം ഗെഡുവിൽ നീക്കി ശെഷം
ഉള്ള പണം ബൊധിപ്പിപ്പാൻ പർക്കൃക്കുട്ടിയും പറപ്പനാട്ട കണക്ക വിവരം ബൊധിപ്പിപ്പാൻ
ശിന്നുപ്പട്ടരും തലച്ചെരി വന്നു പാർത്തിരിക്കുംന്നു. കല്പന ഉണ്ടായി നടത്തിച്ച
കൊള്ളെണം ഒന്നാം ഗെഡു സമീപിച്ചിരിക്കുംന്ന അവസ്ഥക്ക കള്ളൻമ്മാരുടെ
ഉപദ്രത്തിന അമർച്ച വരായ്കകൊണ്ട തന്നെ ചില തറകളിൽ പണം പിരിയാതെ നിന്നു.
ഇപ്പൊൾ കള്ളൻമ്മാരെ ചാവടിക്കാരൻ വരുത്തി അമർച്ചവരുത്തുക എങ്കിലും ചെയ്യ്യാതെ
അന്ന്വൊന്ന്യമായി പാർപ്പിക്കകൊണ്ടും ഉണ്ടാകുംന്ന അവസ്ഥകൾ എഴുതി അറിയിച്ചാൽ
അതിന മറുപടി എങ്കിലും കാണാതെ ഇരിക്കകൊണ്ടും കൊട്ടിയകത്ത നാട്ടിൽ
ഉള്ളവരൊട കണക്കും നികുതിയും ചൊദിക്കകൊണ്ട മിശ്രമായി വന്നതുപൊലെ
ഇവിടെയും വരരുതെന്നും ഒന്നാം ഗെഡുവിന നാട്ടുന്ന എടുക്കുന്ന പണവും കണക്കും
കൊണ്ട വരിക അല്ലൊ നമ്മാൽ പ്രാപ്തി ഉള്ളു എന്നു നിരൂപിച്ചിരിക്കുംന്നു. ഇവിടുത്തെ
അവസ്ഥ ഇപ്രകാരമാകുംന്നു. ഇനി ഒക്കയും സായ്പി അവർകളെ കൃപകടാക്ഷം ഉണ്ടായി
നെരുപൊലെ നടത്തി രെക്ഷിച്ച കൊൾകയും വെണം എന്ന നാം ആശ്രയിച്ച അപെ
ക്ഷിച്ചകൊണ്ടിരിക്കുന്നു. കൊല്ലം 973 ആമത വൃർശ്ചികമാസം 4 നു എഴുതിയത.
പെർപ്പാക്കി.

650 H & L

813 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ സന്നിധാനത്തിങ്കലെക്ക പൈയ്യ്യനാട്ടുകരെയും
പൈയ്യ്യൊർമ്മലെയും ദൊറൊക കുഞ്ഞായൻ മുപ്പൻ സല്ലാം. സായ്പി അവർകൾ
കൊടുത്തയച്ച കത്ത വായിച്ച കല്പനെയും അറിഞ്ഞു. സായ്പി അവർകളെ കത്ത വന്ന
ഉടനെ തന്നെ പെരാറ്റ നമ്പുരിയിടെ കാർയ്യ്യംകൊണ്ട നമ്പൂതിരിയിടെ കണ്ടവും പറമ്പും
ദെവസ്വത്തിലെക്ക എങ്ങിനെ വന്നു എന്ന നല്ലവണ്ണം ചൊദ്യപ്പെട്ട വിസ്തരിപ്പാൻ നാട്ടിൽ
അറിയപ്പൊകുംന്നെ ആളുകളെ വയസ്സ എറിയ ആളായിട്ട നാല ആളെയും വിളിപ്പിച്ച
നല്ലവണ്ണം വിസ്തരിക്കയും ചെയ്യ്യുന്നു. ശെഷം ആക്കത്തിൽതന്നെ പൈർയ്യ്യൊർമ്മ
ലെക്കാരിയമെന്നും പൈയ്യ്യനാട്ടരെ കാർയ്യ്യം എന്നും നല്ലവണ്ണം തിരിച്ച എഴുതിട്ടും
എന്നാൽ ഇക്കാർയ്യ്യം വെഗെന വിസ്തരിച്ച തിർത്ത സന്നിധാനത്തിങ്കലെക്ക
എഴുതി അയക്കയും ചെയ്യ്യാം. എന്നാൽ കല്പനപ്രകാരം നടക്കുംന്നതും ഉണ്ട. എന്നാൽ കൊല്ലം
973 ആമത വൃർശ്ചികമാസം 4 നു എഴുതിയത. പെർപ്പാക്കി.

651 H & L

814 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി കൃസ്തപ്രർ പീലി
സായ്പി അവർകളുടെ സന്നിധാനത്തിങ്കലെക്ക ദിവാൻ ബാളാജിരായര എഴുതിയാ
അർജി. എന്നാൽ ഇവിടുത്തെ വർത്തമാനം ഇന്നലെ രാത്രി ഈ നാട്ടുകാര പാഞ്ഞെൻ
ചാത്തു മഞ്ഞച്ചിണ്ടൻ കാങ്കപ്പൊതുവാള രാമൻ പതെന്തട്ടെ രാമൻ പടിഞ്ഞാറെടത്ത
ചാത്തപ്പൻ നമ്പ്യാര മൊതലിന മുഖ്യസ്തൻമ്മാര ഒക്കയും വന്ന ചെറക്കൽക്കൊവില
കത്ത രാജാവ അവർകളെ കണ്ട കാങ്കപ്പൊതുവാള രാമനൊട രാജാവ അവർകൾ
എന്തൊരു സങ്കടമായിട്ട നിങ്ങള എല്ലാവരുംകൂടി കറണൽ സായ്പി അവർകൾക്ക
അർജി എഴുതിയെന്ന കല്പിച്ചാറെ അവർ പറഞ്ഞത ഞാൻ അതിൽ കൂടിട്ടും ഇല്ലാ
അറിഞ്ഞതും ഇല്ലാ എന്ന പറയുംന്നത കെട്ടു. ഇന്ന കൊലത്തിരി രാജാവ അവർകൾ
ചെറുക്കുംന്നത്ത പ്രവൃർത്തിക്കാരനുക്കും ചെറക്കൽ പ്രവൃർത്തിക്കാരനും രണ്ട
തിരുവെഴുത്ത എഴുതി അയച്ചതിൽ തന്റെ കല്പന അല്ലാതെ മറ്റൊരു കല്പന
അനുസരിക്കരുതെന്ന എഴുതി വന്നാറെ ഇവര രണ്ട ആളും കൊലത്തിരി രാജാവ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/342&oldid=200929" എന്ന താളിൽനിന്ന് ശേഖരിച്ചത്