ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 317

സഹിച്ചികൂട. ഈ സങ്കടങ്ങൾ ഒക്കയും മഹാരാജശ്രീ സായ്പു അവർകൾ കെട്ട
നെരപൊലെ വിസ്ഥരിച്ചി രെക്ഷിക്കയും വെണം. എന്നാൽ കൊല്ലം 973 മത ധനുമാസം
23 നു ഇങ്കിരിയസ്സകൊല്ലം 1798 മത ജെനവരിമാസം 4 നു പല വർത്തകർ എഴുതി
അയച്ചത. പെർപ്പാക്കിയത.

735 H

893 മത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടെൻ
കൃസ്തപ്രർ പീലിസായ്പു അവർകൾ നാരെങ്ങൊളി നമ്പിയാർക്ക എഴുതി വരുന്നത.
എന്നാൽ ഈ വരുന്ന ആള കുഞ്ഞിപ്പൊക്കറ എന്ന പറെയുന്ന തന്റെ ജമ്മം
ചാർത്തുംപൊൾ ബഹുമാനപ്പെട്ടെ കൊമ്പിഞ്ഞിയിലെ പെർക്ക ഒന്നിച്ചിരിപ്പാൻ നമ്മുടെ
കല്പന വാങ്ങി ഇരിക്കുന്ന. എന്നാൽ കൊല്ലം 973 മത ധനുമാസം 27 നു
ഇങ്കിരിയസ്സകൊല്ലം 1798 മത ജനവരിമാസം 8 നു എഴുതിയ്തു.

736 H

894 മത മഹാരാജശ്രീ വടക്കെ അധികാരി പീലിസ്സായ്പു അവർകളെ സന്നിധാന
ത്തിങ്കലെക്ക കെൾപ്പിപ്പാൻ മാപ്പളനാവത്തെ ഈസ്സക്കുട്ടി എഴുതിയ അരിജി. ഇതിന്ന
മൂന്നമാസം മുൻമ്പെ ഒരു ദിവസം കാഭ്ര എന്ന വിളിച്ചി ഞങ്ങളെ ജാതിയിൽ വെണ്ടപ്പെട്ടെ
ആളുകളെ മുൻമ്പിൽനിന്നും എന്നൊട പറെഞ്ഞു നിന്റെ മരുമകള കെട്ടിയ ചെറി
യത്തെ മമ്മിഇന്റെ മരുമകൾക്ക ഗർഭം ഉണ്ടായത. ഇതിന്ന എട്ടമാസം മുൻമ്പെ അവളെ
കുഞ്ഞികുട്ടികൾ തന്നെ കലക്കിച്ചി കളെഞ്ഞുയെന്നും ആ ഗർഭം നിന്റെ മരുമകെൻ
അവുദള്ളആന ഉണ്ടാക്കിയത എന്ന മമ്മി പറെയുന്ന. അതുകൊണ്ട അവള അവുദള്ള
ഇനക്കൊണ്ടു കെട്ടിക്കണമെന്ന പറെഞ്ഞാരെ ഞാൻ പറെഞ്ഞും ഈ ഗർഭം ഉണ്ടാക്കിയത
അവുദള്ള അല്ല. അവെനാകുന്നെങ്കിൽ ഈ അവസ്ഥകൾ ഒന്നും മമ്മു എങ്കിലും അവന്റെ
കുഞ്ഞികുട്ടികൾ എങ്കിലും എന്നൊട എങ്കിലും എന്റെ കുഞ്ഞികുട്ടികളൊട എങ്കിലും
ഇത്ര നാളായിട്ടും പറെയാതെയിരിപ്പാനും ആ ഗർഭം കലക്കിച്ചികളെയാനും ഇതിന്ന
ആറമാസം മുൻമ്പെ എന്നയും കൂട്ടിക്കൊണ്ട മമ്മി അവളെ കെട്ടിക്കുവാൻ വെറെ മുന
മാപ്പളമാരൊട ചെന്ന പറെയാനും സങ്ങതി ഇല്ലല്ലൊ. അതുകൊണ്ടു അവുദള്ളയൊട
ചൊതിക്കട്ടെ എന്ന പറെഞ്ഞി പിരിഞ്ഞി. പിറ്റെന്ന അവുദള്ളയൊട ഞാൻ ചൊതിച്ചാരെ
ഞാൻ അവളെ അപരാധിച്ചിട്ടില്ല എന്നും ഗർഭം ഉണ്ടായതും കലക്കിയതും ഞാൻ അറിക്ക
ഇല്ല എന്നും ഇതിന്റെ നെരിനെ ഏതുപ്രകാരം തെളിയിച്ചി തരാമെന്ന ഒറെപ്പായിട്ട
അവുദള്ള പറെഞ്ഞാരെ ആയവസ്ഥ കാദിഒട ഞാൻ ചെന്ന പറെഞ്ഞി. കാദി എന്ന
വളര വായിഷ്ടാണവും ചെയ്തു. ഞാങ്ങൾ പറെഞ്ഞപ്രകാരം നീ കെൾക്ക ഇല്ല എന്നും
നാളെപ്പള്ളിയിൽ ആകട്ടെ എന്ന ദെഷ്യപ്പെട്ട പറെഞ്ഞും പിറ്റെന്നാൾ വെള്ളി ആയിച്ചയും
ആയിട്ട പള്ളി ഇന്ന എല്ലാവരെയും മുൻമ്പാക അവുദള്ളയൊടതന്നെ കാദിചൊതിച്ചാരെ
എന്നൊട അവുദള്ള പറെഞ്ഞപ്രകാരംതന്നെ ഞാൻ അവള അപരാധിച്ചിട്ടില്ല എന്ന
അവുദള്ള പറെഞ്ഞപ്പൊൾ അതിന്റെ നെരും വഴിയും തുൻമ്പും വിസ്തരിക്കാതെകണ്ട
കാദി എന്റെ പൊരെയിൽ ഉള്ള പെണ്ണുങ്ങള കെട്ടിയ മാപ്പളമാര ഒന്നും അവിട
പ്പൊകെണ്ടായെന്നും അപ്പൊരയിൽ ഉള്ള കുഞ്ഞി കുട്ടികൾക്ക ഒന്നിനും താടിയും
തലന്നാരും കളയണ്ടായെന്ന ഒത്താനൊട വിലക്കുകയും ചെയ്തു. അപ്പൊൾ എല്ലാവരും
കെൾക്ക കാദിയൊടഞാൻ പറെഞ്ഞിട്ടുള്ള കാർയ്യം നെരും ഞായവുംപൊലെ വിസ്തരിച്ചി
നമ്മുടെ മാർഗ്ഗ വിധിപൊലെ അവനെക്കൊണ്ടു നടത്തിച്ചികൊള്ളണം. മാർഗ്ഗ
മരിയാദിപൊലെ ഞങ്ങൾ കെൾക്കാ എന്ന പറെഞ്ഞ വാക്ക കാദി ബഹുമാനിച്ചതുംയില്ല.
എന്നതിന്റെശെഷം കൊറെയ ദിവസം കഴിഞ്ഞാരെ പിന്നെയും കാദിയിടെ പൊരെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/377&oldid=200998" എന്ന താളിൽനിന്ന് ശേഖരിച്ചത്