ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 359

823 I

979 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകളെ സന്നിധാനങ്ങളിക്ക കുറുമ്പ്രനാട്ട താമരശ്ശെരി
അദാലത്ത ദൊറൊഗ ചന്ദ്രയ്യൻ എഴുതികൊണ്ട അരിജി. കല്പനപ്രകാരത്താൽ
തമരശ്ശെരി വന്ന നായിമ്മാരെ പൊര മാപ്പളമാര ചുട്ടതിന നായരും മാപ്പളയും തമ്മിൽ
വെടിവെക്കാൻന്തക്കവണ്ണം ഭാവിച്ചാരെ ഞാൻ വന്നാറെ രണ്ട പരിഷയും സാമധാനമായി
പാർത്തിരിക്കുന്നു. ഈ നാട്ടിൽ ഉള്ള മാപ്പളമാര തന്നെ എറനാട്ടുകാര കള്ളന്മാരെ
കൊണ്ട വന്നിട്ടത്രെ ലഹള കാണിക്കുന്നത. അവര ഒക്കയും തെറ്റി നിക്കുന്നു.
തമരച്ചെരിക്കാര മപ്പളമാര കൊണ്ടതന്നെ കള്ളത്തഞ്ചം കാണിക്കുന്നത. അവരെ
പിടിപ്പാൻ ന്താൻ പ്രയ്തനം ചെയ്ത നൊക്കുന്നതും ഉണ്ട. താമരച്ചെരി നാട്ടിൽ മറു
രാജ്യത്തനിന്ന മാപ്പളമാര വന്ന എറ്റങ്ങൾ കാണിച്ചാൽ അവരയും നായിമ്മാര വന്ന
കാണിച്ചാൽ അവരെയും പിടിച്ചി തരാമെന്ന നായിമ്മാരും മാപ്പളമ്മാരും കഴിച്ചിട്ട എഴുതി
തന്നതിന്റെ പെർപ്പ ഇ അരിജിയൊട് കുട്ടി വെച്ചിരിക്കുന്നു. കാട്ടു ദിക്കായി
വരികകൊണ്ടും കള്ളൻ പൊലയാടി എറിവരികകൊണ്ടും സന്നിധാനത്തിങ്കൽനിന്ന
കൽല്പിച്ചി രാജശ്രി കവാട സായ്പു അവർകളെയും ഒരു കുപ്പിണി ആളെയും
തമരച്ചെരിക്ക അയച്ചാൽ കള്ളൻന്മാര പിടിക്കെണ്ടതിനും പിടിച്ചി അമർച്ച
വരുത്തെണ്ടതിനു വരുത്തി സന്നിധാനത്തിങ്കലെക്ക എഴുതി കൊടുത്തയക്കുന്നതും
ഉണ്ട. കുറുമ്പ്രനാട്ട നടുമണ്ണൂര പാഴ വത്ത നായരും പയ്യലെരി ചെരെൻ നായരും ബെടി
വെക്കാൻ തക്കവണ്ണം ആളുകളെ രണ്ട പരിഷയും കുട്ടി കുട്ടിയ വർത്തമാനം ഞാൻ
കെട്ടാരെ നിങ്ങൾ തങ്ങളിൽ ദുംർമ്മാർഗ്ഗം കാണിച്ചി വെടി ഉണ്ടായി ചാക്കും മുറിയും
വന്നാൽ നിങ്ങൾ രണ്ട പരിഷയും പിടിച്ചി സന്നിധാനത്തിങ്കലെക്ക അയക്കുമെന്ന
പറകയും പാഴൊത്തനായരൊട ഒക്കയും ശെഖരൻനായരൊട ഒക്കയും കുറുമ്പ്രനാട്ടുള്ള
കുടിയാമ്മാരൊട നായരും മാപ്പളയും പൊകരുത എന്നും പൊയാൽ വസ്തുവും മൊതലും
കുഞ്ഞനും കുട്ടിയും കുംബഞ്ഞിക്ക അടക്കുമെന്നും എല്ലാവരൊടും തകിതിയായി
പറഞ്ഞിരിക്കുന്നു. എന്നാരെ മടങ്ങി പാർത്തിരിക്കുന്നു. എനി ഒക്കയും മറുപടി കല്പന
വരുംപ്രകാരം ഞാൻ നടക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 973 ആമത കുംഭമാസം 25 നു
ഇങ്കരിയസ്സുകൊല്ലം 1798 ആമത മാർച്ചിമാസം 5 നു എഴുതി വന്നത കുടി രണ്ടാമത
കഴിച്ചിട്ടു ചന്ദ്രയ്യൻ മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തപ്പർ പിലി സായ്പു അവർകളെ കല്പനക്ക ദൊറൊഗ ചന്ദ്രയ്യൻ സ്വമി അവർകൾക്ക
വെളയാട്ടെരി പണിക്കരും വരിങ്ങപ്പൊറത്ത പണിക്കരും കല്ലിൽ വിട്ടിൽ കുറുപ്പും
മെലെടുത്ത ചാലിൽ കുറുപ്പും അത്തിക്കൊട്ട ഉണിക്കുമാരനും നായരും ശെഷം
താമരശ്ശെരി നാട്ടുകാര എല്ലാവരും കുടി എഴുതിവെച്ച കഴിച്ചിട്ടാവത. കൊല്ലം 973 ആമത
തുലാമാസം 5നു മുതൽക്ക താമരച്ചെരി നാട്ടിൽനിന്ന നായിമ്മാര ആരും ഒരു എറക്കൊറവ
കട്ടുകയും ഇല്ല. അത കുടാതെകണ്ട ഒരുത്തൻ വല്ലതും എറക്കുറവ കാണിച്ചു എന്നു
വരികിൽ അവനെ പിടിച്ചു അദാലത്ത കച്ചെരിയിൽ കൊണ്ടവന്ന ഒപ്പിച്ചു തരുന്നതും
ഉണ്ട. അയത ചെയ്തല്ല എന്നുവരികിൽ കുമ്പഞ്ഞിന്ന കല്പിക്കുംപ്രകാരം
അനുഭവിക്കുന്നതിന സംങ്കടവും ഇല്ല. ഇത തങ്ങൾ സംമ്മതിച്ച എഴുതിയത.

824 I

3 ആമത. മഹാരാജശ്രി വടക്കെ അധികാരി സുപ്രഡെണ്ടെൻ കൃസ്തപ്പർ പിലി സായപു
അവർകളെ കല്പനക്ക കുറുനാട്ടും താമരശ്ശെരിയും ദൊറൊഗ ചന്ദ്രയ്യൻ സ്വാമി
അവർകൾക്ക ആവര കാരണൊമ്മാരും നാല വര കച്ചൊടക്കാരും ജമാത്ത ആയിരവും കുടി
എഴുതിവെച്ച കച്ചിട്ട ആമത. 71 ആമത മകരമാസം 29നു വെളയാട്ടെരി പണിക്കരെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/419&oldid=201076" എന്ന താളിൽനിന്ന് ശേഖരിച്ചത്