ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

392 തലശ്ശേരി രേഖകൾ

896 I കുഴിക്കാണക്കട വായിപ്പ ഒലക്കരണത്തിന്റെ പെർപ്പ. കൊല്ലം 934 മത വൃശ്ചിക
മാസത്തിൽ എഴുതിയെ കുഴിക്കാണക്കടം വായിപ്പ ഒലക്കരണമാവത. ഊരത
വെങ്ങൊളിക്കെണപതി ഊരാളരള്ളിലിരക്കക്കെണപതി തിരുനാള പെരാൽ തന്നുടെ
ഊരത എളങ്ങാടി മാപ്പളക്കണ്ടി ആകുന്ന വീട്ടിനു 275 പണം കാണവും വാങ്ങി കുഴിച്ചി
വെപ്പിനും കുടിഇരിപ്പിനും എഴുതിക്കൊടുത്ത. നിർമ്മാർക്കമെ ഊരത എളങ്ങാളി
മാപ്പിളക്കണ്ടി ആകുന്ന വീട്ടിന 275 പണം കാണവും കൊടുത്ത കുഴിച്ചവെപ്പിനു കുടി
ഇരിപ്പിനും എഴുതിച്ചുകൊണ്ടാൻ ഊരതമാടായി പയെങ്ങാടി ഓട്ടുപുരക്കൽ പൊയക്കര
ക്കിരിയത്തിൽ മുട്ടുങ്കൽ തറൊല കുടിഇരിക്കും മൂത്തമായൻ എഴുതിച്ചു കൊണ്ടാൻ.
ഇമ്മാർക്കമെ ഇച്ചൊന്ന വീട്ടിൽ വെക്കും ഫലങ്ങള തെങ്ങ 100 വെച്ചുകൊള്ളുക.
ഇച്ചൊന്നവണ്ണം ഫലങ്ങൾ വെച്ചു കുറ്റം തീർന്നാ ഒറ്റ കഴച്ചാൽ തെങ്ങ 1 ന്ന വില പണം
2, പിലാവ 1 ന്ന വില പണം 6, കഴുങ്ങിനും വള്ളിക്കും നാലിന്ന വില പണം 1. ഇച്ചൊന്ന
വീട്ടിന്ന മെലുഭയം അടക്കി തന്റെ അ(റ)ത്ത പലിശ കഴിച്ചു ആണ്ടൊന്നിനാൽ
കുംഭഞ്ഞാറ്റിൽ പട്ടത്താനത്തിന ഒപ്പിക്കെണ്ടും പാട്ടപ്പണം 16. ഇച്ചൊന്നവണ്ണം എഴുതി
ക്കൊടുത്ത മെക്കും എഴുതിച്ചുകൊണ്ട മെക്കും അറിയും സാക്ഷി തവ പട്ടതാക്കി
വെങ്ങൊളി ക്കണക്കപ്പിള്ള കഴെയ്യുഴുത്ത.

897 I

കുഴിക്കാണത്തിന എഴുതിയെ തരകിന്റെ പെർപ്പ. അരുളിച്ചെയ്കയാലെഴുതിയ
തരക. തറമലെ മായൻ കണ്ടു. കാര്യമെന്നാൽ ഊരത മുട്ടുങ്കൽ ചൊണ്ണിയൻ കണ്ടിയും
വയിന്തുപ്പികണ്ടിയും മണ്ണുമതിലും കൂടി തെങ്ങും പിലാവും കഴുങ്ങും വള്ളിയും കുഴിച്ചിട്ട
ഒരു പീടികയും പണിഇച്ച നല്ലവണ്ണം കുടി ഇരുന്നു കൊള്ളുക. ഇചൊന്ന ഫലങ്ങൾ
വെച്ചി ഉഭയം നീറുന്നാൽ എടത്ത വലത്ത അഴിഞ്ഞ കുഴിക്കാണം കണ്ട പാട്ടം കെട്ടി
ത്തരികയും ചെയ്യാം. ഇചൊന്ന ചൊണ്ണിയൻ കണ്ടിയിന്ന തരെണ്ടും പാട്ടപ്പണം 7
വയിന്തുപ്പി കണ്ടിഇന്ന പാട്ടപ്പണം 8 വക രണ്ടിൽ പണം 15 കൊല്ലം 930 മതിൽ
എഴുതിയതരക.

898 I

കൊഴുവൊലഇന്റെ പെർപ്പ. കൊല്ലം 973 ചെന്ന മകരഞ്ഞാറ്റിൽ എഴുതിയെ
കൊഴുവൊല നായരത്തെ ചന്തുന്റെ പുത്തൻമുളിക്കണ്ടം നാലൊരാണ്ടെക്ക തുടിയട്ടി
അമ്പുന്ന കൊഴുവിന കൊടുത്തിരിക്കുന്നു. ഇക്കണ്ടം കൊത്തികാലത്താൽ പതിനെട്ടാം
മടെക്ക ചന്തുവിന്ന കെട്ടി അളവ കൊടുപ്പാനൊത്തെ നെല്ല ഏടങ്ങാഴി 300 പുത്തരിക്ക
മടെക്കു കൊടുപ്പാനൊത്തെ നെല്ല എടങ്ങാഴി 11. ഇതിനറിയും സാക്ഷി മമ്മിളിച്ചാപ്പനും
അരിയും പട്ടത്തെ അമ്പാടി കയ്യെഴുത്ത.

899 I

പാട്ടം കൊടുക്കുന്ന ഒലഇന്റെ പെർപ്പ. കൊല്ലം 969 ചെന്ന മെടമാസം 18 നു
നായരത്തെ ചന്തുന്റെ രാമത്തെ പറമ്പ രാമത്ത ഇരിക്കും തട്ടാൻ അമ്പുക്കുട്ടിക്ക
നാലൊരാണ്ടെക്ക പാട്ടത്തിന കൊടുത്തിരിക്കുന്ന. ഇപ്പറമ്പ കെട്ടി അടക്കി കാലത്താൽ
ചന്തുന കൊടുക്കെണ്ടും പാട്ടപ്പണം 11. ഇതിനറിയും സാക്ഷി നാലപ്പാടി കടുങ്ങൊനും
അറിയും ചന്തു കയ്യെഴുത്ത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/452&oldid=201147" എന്ന താളിൽനിന്ന് ശേഖരിച്ചത്