ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

412 തലശ്ശേരി രേഖകൾ

അയച്ച കത്ത വാഇച്ച അവസ്ഥയും അറിഞ്ഞു. 973 ആമതതിൽ രണ്ടാം ഗഡുവിന്റെ പണം
തലച്ചെരി എത്തായ്ക ക്കൊണ്ടല്ലൊ എഴുതി അയച്ചതാകുന്ന. ആയതിന്ന പാലെരി
ഹൊബിളി ഇൽ അമഞ്ഞാട്ട നായരയും കൂത്താട്ടിൽ നായരയും കൊളക്കള്ളെ
നികിതിപ്പണം ഇന്നിയും മൊത ഗഡുവിന്റെ പണം കൂടി കിട്ടി ഇരിക്കുന്നില്ല. ആയതു
കൊണ്ടത്രെ പണം കൊടുത്തയപ്പാൻ താമസിച്ചു പൊയത. അവരുള്ളടത്ത പണത്തിന
അയച്ച അന്നഷിച്ചാരെ ഞങ്ങൾ തലച്ചെരിക്കച്ചെരിഇൽ പണം ബൊധിപ്പിച്ച നായര
കൊടുക്കെണ്ടെ നികിതിപ്പണത്തിൽ കണക്ക വെപ്പിച്ച തരാമെന്നത്രെ നിലക്കുന്നത.
ഇതര നെരമാഇട്ടും പണം തരിക എങ്കിലും തലച്ചെരിക്കജാന വഹിക്ക ബൊധിപ്പിച്ച
കണക്ക വെപ്പിച്ച തരിക എങ്കിലും ഉണ്ടായതും ഇല്ല. ഇവിടന്ന ആള അയച്ച മുട്ടിച്ച പണം
പിരിപ്പാൻ കൊമ്പിഞ്ഞി ആളാ ഇട്ട ശിപ്പാഇകള ഒരുത്തര യെങ്കിലും ഇവിട
ഇല്ലായ്ക കൊണ്ടത്രെ അപ്പണം പിരിഞ്ഞു വരുവാൻ താമസിച്ച പൊകുന്നത. ഇവിടന്ന
കൊൽക്കാരെ അയച്ചാൽ അവര ബഹുമാനിക്കുന്നുമില്ല. ആയതുകൊണ്ട ഇനിയും
പ്രെത്നം ചെയ്ത നികിതി പക്രാരത്തിൽ രണ്ടാം ഗഡുവിന അടയാത്തെ പണം തെകച്ച കടം
വാങ്ങീട്ട എങ്കിലും ഇമാസം 16 നുക്ക തലച്ചെരിക്ക എത്തിക്കയുമാം. നായരയും കൊളക്ക
ഉളെള്ള പണം വഴിയായി വരണ്ടതിന്നും ഇവിടയുണ്ടാകുന്ന മുട്ടുകളും സങ്കടങ്ങളും തീർത്ത
എന്നക്കൊണ്ട കൊമ്പിഞ്ഞീലെക്ക നെരാഇ നടത്തിച്ച പൊരെണ്ടതിന്ന നാം എറ
അപെക്ഷിച്ചിരിക്കുന്ന. എനിമെൽ ഉണ്ടാകുന്ന വർത്തമാനത്തിന വഴിയെ എഴുതി
അയക്കയും ചെയ്യാം. എന്നാൽ കൊല്ലം 973 ആമത എടവ മാസം 11 നു എഴുതിയത. 13
നു വന്നത.

935 I

1083 ആമത ബഹുമാനപ്പെട്ട ഇങ്കിരിയസ്സ് കൊമ്പിഞ്ഞിയുടെ കല്പനക്ക് വടക്കെ
മുഖം തലച്ചെരി തുക്കടിഇൽ അധികാരി രാജശ്രീ മെസ്ഥർ ഇഷ്ടിവിൻ സായ്പു
അവർകൾക്ക കുത്താട്ടിൽ നായര സലാം. എഴുതി അയച്ച കത്ത വാഇച്ച വർത്തമാനം
മനസ്സിലാകയും ചെയ്യു. രണ്ടാം ഗഡുവിന്റെ പണം താമസിയാതെ ഭാഷ ആക്കി
അയക്കയും ചെയ്യാം. കൊഴിക്കൊട്ടെക്ക ചെല്ലാൻ തക്കവണ്ണം മഹാരാജശ്രീ കുമിശനർ
സ്സായ്പുമാര പരമാനികയും കൊണ്ടു ആള വന്നിരിക്കുന്നു. കൊഴിക്കൊട്ടെക്ക ചെന്ന
പയ്യർമ്മലക്ക വന്നാൽ സായ്പു അവർകളുമാഇ കാമാൻ തക്കവണ്ണം തലച്ചെരിക്ക
വരികയും ആം. എന്നാൽ കൊല്ലം 973 ആമത എടവമാസം 11 നു എഴുതിയത 13 നു
വന്നത. പെർപ്പാക്കി കൊടുത്തത.

936 I

1084 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി ജെമിസ്സ ഇഷ്ടിവിൻ
സായ്പു അവർകൾ വയ്യ്യപ്പുറത്ത കുഞ്ഞിപ്പക്കി പഴുശുദാറ കച്ചെരിഇൽ ദൊറൊഗക്ക
എഴുതിയ കല്പനക്കത്ത. എന്നാൽ മാപ്പള തൊട്ടൊൻ പക്രയും മാട്ടുവക്കാരെൻ
എറുവുള്ളാനയും കൊലപാതം ചെയ്ത അവസ്ഥക്ക അവര പ്രാണൻ എടുക്കണമെന്ന
താൻ വിധിച്ചു വിധികൊണ്ട രാജശ്രീ സുപ്രവൈജർ മെൽമജിസ്ത്രസ്ഥാനം
പരിപാലിക്കുന്ന കുമിശനർ സായ്പുമാര അവർകളാലും മുന്ന മജിസ്ത്രാദ അവർകളാലും
അനുസരിച്ച സമ്മതിച്ചതു കൊണ്ട മെൽപ്പറെഞ്ഞ രണ്ടാളുകളെ കൊത്തിക്കളഞ്ഞ
ആഇസ്സ എടുക്കെണ്ടുന്ന കല്പന നമുക്കു വന്നിരിക്ക കൊണ്ട ലൊകർക്കും അവിട
വരുന്നവർക്കും ഗുണമാ ഇട്ടുള്ള ആദരവ ഉണ്ടാകുവാൻ വെണ്ടുന്ന ഘൊഷത്തൊടുകൂട
ഇകല്പന എത്തിയതിന്റെ ശെഷം 24 മണി സമയത്തിൽ സൂര്യൻ ഉദിക്കുന്നത മുതൽ
അസ്തമിച്ച വരുന്നതിൽ അകത്ത തലച്ചെരി നഗരത്തിൽ യെറ പരസ്യമാഇട്ടുള്ള

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/472&oldid=201188" എന്ന താളിൽനിന്ന് ശേഖരിച്ചത്