ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

416 തലശ്ശേരി രേഖകൾ

940 I

1088 ആമത മഹാരാജമാന്ന്യ രാജശ്രീ കവാട സായ്പു അവർകളെ സന്നിധാന
ത്തിങ്കലെക്ക പാലക്കൽ പക്കിറും കൊടക്കാട്ട മണ്ണിൽ മമ്മുണ്ണിയും കൂവ്വച്ചാലിൽ പക്കിറും
പാഇങ്ങാട്ടെ പൊഇലിൽ അത്തനും ശെഷം ഈ നാട്ടിൽ എളക്കറായ്കപ്പെട്ടവരും കൂടി
എഴുതികൊണ്ട അരജി. എഴുതിക്കൊടുത്തയച്ച ബുദ്ധിഉത്തരം വാഇച്ചഅവസ്ഥ
മനസ്സിലാകയും ചെയ്തു. തെക്കൻ അമ്പലവൻ സൈഇത യെന്ന പറയുന്ന അവൻ അറു
പത ആറാമത്തിൽ താമരശ്ശെരി വന്ന വെളയാട്ടശെരി കൊമൻ നായരുമായിട്ടും
കൊടക്കാട്ടമണ്ണിൽ കുഞ്ഞാലി ആയിട്ടും കുക്കളെ നമ്പരും ആയിട്ടും മറ്റും ചിലര ആയിട്ടും
കണ്ട ഇനിക്ക ഒരു കുടി ഇരിപ്പാൻ തരണമെന്ന പറഞ്ഞാരെ നമ്പറ ഒരു കുടി ഇരിപ്പ
കൊടുത്ത ഇരുന്നതിന്റെ ശെഷം എഴുപതാമത വരക്കെ അവിടെ ഇരുന്നാരെ താമരശ്ശെരി
നാട്ടിലെക്ക പൊല നാട്ടിൽ നിന്നും കൊഴിക്കൊട്ടനിന്നും നാലെട്ട വെട്ടുവരും
കല്ലിയാണത്തിന്ന തക്കവണ്ണം പൊലുണ്ണിക്കര വെടുവൻ ചൊഴീടെ അവിടെവന്ന
പൊകുംവഴിക്ക പടനിലത്ത പൊഴനാട്ടിന്ന പിടിച്ചു പറിക്കകൊണ്ടും കുക്കളനമ്പരെ
അനുജൻ കണ്ടു. നായര സെഇതിന്റെ കുടി അടുക്ക ഇണ്ട. നമ്പറെ ചെറുമന
തക്കകൊണ്ട നമ്പറെ ചെറുമന അവന്റെ പടിക്കൽ പിടിച്ചു കൊണ്ടയിട്ട തച്ചി. പരിശു
കെടുത്തതിന്റെ ശെഷം ആയവസ്ഥ വെളയാട്ടചെരി നായിമ്മാരൊട നമ്പരചെന്ന
സങ്കടം പറഞ്ഞാരെ വെളയാട്ടരി രാമൻനായര കുഞ്ഞാലീന വരുത്തി സെഇത എന്ന
പറയുന്നവൻ ഇപക്രാരം നാട്ടിന്ന ചെയ്യുന്നത എറക്കുറ ആകുന്ന എല്ലൊ എന്നും അവനെ
പിടിപ്പാൻ കുടി പ്രയത്നം ചെയ്യണം എന്ന പറഞ്ഞതിന്റെ ശെഷം അതിന കൂടി പ്രയത്നം
ചെയ്ത അവസ്ഥ അവൻ അറിക കൊണ്ട അവൻ ചാടിപൊയിട്ട എറനാട്ടകര പൊഇയിരിക്ക
ആയത. യെന്നതിന്റെ ശെഷം തെക്കെൻ സെഇതും കുറുമ്പ്രനാട്ട കെഴക്കൊത്ത
തറഇൽ പാറച്ചൊട്ടിൽ സൈഇതു കൂട താമരശ്ശെരി രാരൊത്ത തറഇൽ ഒരു പെരുവ
ണാന്റെ കുടിയിൽ രാക്കുറ്റിൽക്കടന്ന രണ്ടു പെരുവണ്ണാമ്മാരയും വെട്ടി അകത്ത ഉള്ള
പണ്ടങ്ങളും യെടുത്ത കൊണ്ടു പൊയാരെ വെളയാട്ടുയെശരി രാമൻനായര ശ്രമിച്ച
പാറച്ചൊട്ടിൽ സെഇതിന പിടിച്ചു കൊണ്ടു പൊകും വഴിക്ക തന്നെ വെട്ടികൊന്ന കെണറ്റിൽ
ഇട്ട. അവന്റെ ആയുധവും അവന്റെ മെഇമൽ ഉള്ള പണ്ടങ്ങളും എടുത്ത കൊണ്ടു
പൊകയും ചെയ്തു. ആക്കാരിയം ഹെതുവായിട്ട 72 ആമത ധനുമാസത്തിൽ വെള
യാട്ടുചെരിയ നായിമ്മാരെ കളരിയും പുരയും രാക്കുറ്റിൽ സെയിതും എതാനും ആളും
വന്ന ചുട്ടുകളകയും ചെയ്തു. പിന്നാലെ വന്ന വെളയാട്ടുചെരി നായിമ്മാരെ പടിക്കുന്ന
മുന്ന അടിമനെ പിടിച്ച കൊണ്ടുപൊകയും ചെയ്തു. ഇപക്രാരം നാട്ടിൽ കടന്ന ചെയ്യു
ന്നതിന നാട്ടിൽ ഉള്ള മാപ്പളമാരിൽ എതാനും ചിലരകൂടി സഹായമാഇട്ടത്രെ ഇപക്രാരം
ചെയ്യന്നയെന്നുള്ളപ്രകാരം നാട്ടിൽപ്പട്ട നായിമ്മാരിൽ ചിലര സ്വാമി അവർകളൊട
സങ്കടം പറഞ്ഞതിന്റെ ശെഷം നാട്ടിന്ന നാല മാപ്പളമാര പിടിച്ചു കൊണ്ടുപൊഇ
ചാവടിഇൽ തൊളത്തിൽ ഇടുക ആയത. ആയ പ്രകാരം അവരൊടു ശൊദ്യം ചെയ്തിട്ടും
അവരെ വാക്കും മനസ്സും ഇല്ല എന്ന തന്നെ പറക ആയത. എന്നാരെ നാട്ടകാര മാപ്പളമാര
എല്ലാവരും കൂട ശ്രമിച്ച അടിമെന കൊണ്ടു പൊയി പാർപ്പിച്ചെടത്തെക്ക നാല ആള
അയച്ച. അതിന പിടിപ്പത ദ്രവ്യം കൊടുത്ത കൊണ്ടുവന്ന വെളയാട്ടുചെരി നായിമ്മാർക്ക
കൊണ്ട കൊടുക്കയും ചെയ്തു. താമരശ്ശെരി നാട്ടിൽ കടന്ന ചിലെ യെറ്റങ്ങൾ ചെയ്യന്നത
എന്റെ ചങ്ങാതി പാറച്ചൊട്ടിൽ സെഇതിന വെളയാട്ടുചെരി രാമൻനായര കല്പിച്ചിട്ട
കൊന്നതിന്നും യെന്നെപിടിപ്പാൻ പുറപ്പെട്ടതിന്നു അത്രെ ആകുന്ന എന്നവെച്ച തെക്കൻ
സെഇതിന്റെ എഴുത്ത വന്നാരെ ആയത ചാവടിക്കും യെഴുന്നള്ളിയടത്തെക്കും
കൊടുത്തയക്കയും ചെയ്തു. തൊളത്തിൽ കൊണ്ടഇട്ടെ മാപ്പളമാരെ അവസ്ഥക്ക സ്വാമി
അവർകൾ ഞങ്ങൾചില ചൊല്ലിയൂട്ടാരെ ഞങ്ങൾ ചിലര ചെന്ന അവര കയ്യെറ്റ എഴുതി
കൊടുത്ത കൊണ്ടു പൊരുകയും ചെയ്തു. എന്നതിന്റെ പിന്നാലെ സെഇതും ആളുംകൂട

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/476&oldid=201196" എന്ന താളിൽനിന്ന് ശേഖരിച്ചത്