ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

420 തലശ്ശേരി രേഖകൾ

നെര പൊലെ ഇമ്പിച്ചുണ്ണീന വരുത്തി വിസ്തരിച്ച രയിരുവിനെ കുടി ഇരുത്തെണം
യെന്നവെച്ച സായ്പു അവർകളെ കത്ത രയിരു യെനക്ക കൊണ്ട തരികയും ചെയ്തു.
എന്നാരെ ഇമ്പിച്ചുണ്ണീന വരുവാൻ തക്കവണ്ണം എഴുതി ആള അയച്ചതിന്റെ ശെഷം
യെന്റെ എഴുത്ത ഇമ്പിച്ചുണ്ണീ പിടിക്ക ഇല്ലയെന്നും ചാവടിക്ക ഇമ്പിച്ചുണ്ണീ ഒരു കാരിയം
പറയണ്ടത ഇല്ല എന്നും രാജാവ അവർകളെയും കാരിയക്കാരെന്മാരെയും എഴുത്ത
അല്ലാതെ ഇമ്പിച്ചുണ്ണീ പിടിക്കയും ഇല്ല എന്ന പറഞ്ഞ ഞാൻ അയച്ച ആളെ തള്ളി
അയക്ക ആയത. പിന്നയും ഇമ്പിച്ചുണ്ണീനക്കൊള്ളെ ആളെ അയച്ച ഇമ്പിച്ചുണ്ണീന പിടിച്ച
കൊണ്ടുവന്ന കാരിയം വിസ്തരിച്ച രയിരുവിനൊട എടുത്തിട്ടുള്ള പണ്ടങ്ങൾ ഒക്കയും
ഇമ്പിച്ചുണ്ണീനെ ക്കൊണ്ട രയിരുവിനൊട കൊടുപ്പിച്ച കാനഗൊവി ചാർത്തപ്രകാരം ഉള്ള നികുതി
രയിരുവിനെ കൊണ്ട ഇമ്പിച്ചുണ്ണിക്ക കൊടുപ്പിച്ച ഇമ്പിച്ചുണ്ണീനകൊണ്ട പൂക്കശീട്ട
രയിരുവിന കൊടുപ്പിച്ച ഞാൻ അയച്ച ആളെ തള്ളി അയച്ചതിന്നും ചാവടി ഇൽ ഒരു
കാരിയം പറയണ്ടതു ഇല്ലയെന്നു പറഞ്ഞതിന്നും പത്ത ഉറുപ്പ്യ ഇമ്പിച്ചുണ്ണീയൊട പെഴ
വാങ്ങി അയക്കയും ചെയ്തു.

നാലാമത അന്ന്യായത്തിന്റെ ഉത്തരം കല്ലെരി നമ്പിയാർക്ക തൃക്കുന്റെരിടെ
ദെവസ്സത്തിന്ന കാണം ചാർത്തി എഴുതികൊടുത്ത നിലത്തിന്നും പറമ്പിന്നും കഇകണക്ക
പറവാൻ ഉണ്ടെന്നു വെച്ച വെങ്കിടാചലൻ പട്ടര കല്ലെരി നമ്പിയാരെ ആളെ അയച്ചവരുത്തി
കിഴക്കട കണക്ക ഉണ്ടാക്കി കാണത്തിൽ തള്ളി നെലവും പറമ്പും വെപ്പിച്ച എന്നും
കാണക്കരണം ജൊരാവരിയാക്കി വാങ്ങിയെന്നും കല്ലെരി നമ്പിയാര കച്ചെരിഇൽ വന്ന
സങ്കടം പറഞ്ഞാരെ വെങ്കിടാചലൻ പട്ടരെ ആളെ അയച്ചു വരുത്തി കാരിയംകൊണ്ട
വിസ്തരിച്ചു കാരിയം തീർക്കാതെ കണ്ടും കച്ചെരിഇൽ പറയാതെ കണ്ടും കൊട്ടയത്തെക്ക
പൊറപ്പെട്ടിരിക്കുന്നയെന്നു ഞാൻ കെട്ടാരെ കാരിയം വിസ്തരിച്ച തീർത്തിട്ട പൊകെണ
മെന്നവെച്ചി ആളെ അയച്ചാരെ ഞാൻ അയച്ച ആള വെങ്കിടാചലൻ പട്ടര തടുത്താരെ
വെങ്കിടാചലൻ പട്ടര അയക്ക ഇല്ലയെന്നും കച്ചെരീലെ ആളെ വെട്ടിക്കളെയെണ്ടയെന്നും
ശിന്നുപട്ടര കാരിയക്കാര പറഞ്ഞാരെ ഇപ്രകാരം ശിന്നുപട്ടര കാരിയക്കാരൻ
പറഞ്ഞപ്രകാരം യെന്നൊട വന്ന പറഞ്ഞതിന്റെ ശെഷം കൊട്ടയത്ത പൊഇവന്നിട്ട
കാരിയം കൊണ്ട പറയാമെന്നു വെച്ച ഞാൻ അടങ്ങി പാർക്കുകയും ചെയ്തു. യെന്നാരെ
വെങ്കിടാചലൻ പട്ടര കാപ്പാട്ട താഴെപുരഇൽ പക്ക്രുകുട്ടീനയും കൂട്ടിക്കൊണ്ടുവന്ന ആള
തള്ളി കൊട്ടയത്തെക്ക പൊയതയെന്റെ തെറ്റ ആകുന്നുയെന്നും ഇക്കുറ്റം
ക്ഷമിക്കെണമെന്ന പക്ക്രുകുട്ടി പറെക്കൊണ്ട അക്കുറ്റം ഞാൻ ക്ഷെമിച്ച കാരിയം
വിസ്ഥരിച്ചുതീർത്ത കൊടുക്കയും ചെയ്തു. ഇപ്രകാരം അല്ലാതെ ഞാൻ മാനം കെടുത്തിട്ടും
ഇല്ല.

അഞ്ചാമത അന്ന്യായത്തിന്റെ ഉത്തരം. കൊട്ടെത്തെക്ക ആളുകൾ പൊറപ്പെട്ട
പൊണ്ടയെന്ന ഞാൻ പറഞ്ഞിട്ടും ഇല്ല. അത കള്ളെങ്ങാടി പണിക്കരെ വരുത്തി
ചൊതിച്ചാൽ സന്നിധാനത്തിങ്കൽ മനസ്സിലാകയും ചെയ്യും. ആളെ പൊറുപ്പടിച്ച
അയക്കാൻ പ്രയത്നം ചെയ്തിട്ടെ ഉള്ളും.

ആറാമത അന്ന്യായത്തിന്റെ ഉത്തരം. കടുത്തഇനാടൻ തെക്കിനി ചന്തുയെന്ന
പറയുന്ന അവൻ ഗൊപാല വാരിയരെ ഒന്നിച്ചു നിൽക്കുനൊൾ ഗൊപാലവാരിയര
പറഞ്ഞിട്ട ചന്തു എന്നു പറയുന്നവൻ തീയ്യ്യാൻ കെളനെ പിടിച്ചു കൊണ്ടുവന്നു
ജൊരാവരിയായി യെതാനും ദ്രവ്യം പിഴ ചെയ്യിക്കുകയും ചെയ്തു. അതിന്ന കെളന രണ്ട
മുരി ഉള്ളത ചന്തു കെട്ടികൊണ്ടുപൊകയും ചെയ്തു. എന്നതിന്റെ ശെഷം കെളൻ എന്ന
പറയുന്ന തീയ്യൻ യെന്നൊടു വന്ന സങ്കടം പറഞ്ഞാരെ ചന്തുവിനെ വരുത്തി
നെരപൊലെ വിസ്തരിച്ച മുരിക്ക പണമാക്കി കാരിയം കഴിച്ച പണം കൊടുപ്പി
ക്കയും ചെയ്തു. ചന്തു യെന്നവരെ പറഞ്ഞ അയക്കയും ചെയ്തു. അവിടന്ന ഒരു മാസം
കഴിഞ്ഞാരെ ചന്തു എന്ന പറയുന്ന അവൻ ആയിതവും കൊണ്ട യെന്റെ അരിയത്ത
കൂടി പാർത്തൊളാമെന്ന പറഞ്ഞാരെ ഞാൻ അവനെ വെച്ചിട്ടും ഉണ്ട. രാജാവ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/480&oldid=201205" എന്ന താളിൽനിന്ന് ശേഖരിച്ചത്