ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 435

രണ്ടുപ്രകാരം ആകകൊണ്ടും രണ്ടാക്കും നിശ്ചയം ഇല്ലാതെ വരികകൊണ്ടും
കുഞ്ഞിമമ്മതിന്റെ ഉമ്മ കണക്കപ്പിള്ളക്ക എഴുതി കൊടുത്ത കരണം വരുത്തി നാല
കച്ചൊടക്കാരെക്കൊണ്ട നൊക്കിച്ചാരെ ഈ മൂന്ന പീടികയും നാനൂറ്റ അഇമ്പത
ഉറുപ്പികക്ക വില തീർത്ത യെഴുതിച്ച കരണം വസ്തുവല്ല എന്ന പറഞ്ഞാരെ അപ്രകാരം
കണക്കപ്പിള്ളക്കും ബൊധിച്ചു എന്ന പറെകകൊണ്ട കുഞ്ഞിമമ്മതിന്റെ ഉമ്മക്ക
കണക്കപ്പിള്ള നാനൂറ്റ അഇമ്പത ഉറുപ്പികക്ക ചരക്ക ആയിട്ടും ഉറുപ്പിക ആഇട്ടും
കൊടുത്തിട്ടുള്ള കണക്ക കണക്കപ്പിള്ളെടെ കഇൽ ഉണ്ടാകകൊണ്ടും ആ നാനൂറ്റ
അഇമ്പത ഉറുപ്പികയും കണക്കപ്പിള്ളക്ക കൊടുത്ത നിന്റെ മുന്ന മുറി പ്പീടികയും
വാങ്ങിക്കൊ എന്ന് ഞാൻ കുഞ്ഞിമമ്മതിനൊട പറഞ്ഞാരെ നൂറ്റയിമ്പത ഉറുപ്പ്യയെ
വാങ്ങിഇട്ടുള്ളൂ എന്ന കുഞ്ഞിമമ്മതിന്റെ ഉമ്മ പറഞ്ഞീട്ടുള്ളു അറിവും ഉണ്ട എന്നും
ഈ ഉറുപ്പിക നൂറ്റനാൽപതും കൊടുക്കാമെന്നും നാനൂറ്റഅമ്പത ഉറുപ്പികയും
കൊടുത്തിട്ടുള്ള നെര കണക്കപ്പിള്ള ഉണ്ടെന്ന വരികിൽ അപ്രകാരം സത്യം ചെയ്താൽ
ഉറുപ്പിക നാനൂറ്റ അഇമ്പതും കൊടുക്കാമെന്നു കുഞ്ഞിമമ്മത പറഞ്ഞാരെ അയത
കഴിക ഇല്ല എന്ന കണക്കപ്പിള്ള തീർത്ത പറകയും ചെയ്തു. ഇപ്രകാരം വിസ്തരിച്ച ഇരുന്ന
തിന്റെശെഷം പിറ്റെന്നാൾ യെന്നൊട പറയാതെ കണക്കപ്പിള്ള തലച്ചെരിക്ക പൊഇ
എന്ന കെൾക്കകൊണ്ട ഞാൻ ഒരു ശിപ്പാഈന അയച്ച കണക്കപ്പിള്ളയൊട ചൊതിച്ചാരെ
തലച്ചെരി പൊഇ വരുവാനുള്ള കാരിയം ഉണ്ടാകകൊണ്ട തലച്ചെരിക്ക പൊഇ താമസി
യാതെ വരാമെന്ന പറെകകൊണ്ട ഒരു ശിപ്പായിനെ കൂടകൂട്ടി അയച്ചു. അന്നതന്നെ
കുഞ്ഞിമമ്മതിനും തലച്ചെരി പൊഇവരെണ്ട കാരിയം ഉണ്ട എന്നും കണക്കപ്പിള്ള
വരുമ്പെഴെക്ക വരാമെന്നും പറെകകൊണ്ട അവനയും പറഞ്ഞയച്ചു. എന്നതിന്റെശെഷം
മിഥുനമാസം 1 നു കുഞ്ഞിമമ്മതും കണക്കപ്പിള്ളയും ഒന്നിച്ച വന്ന ഞങ്ങൾ തമ്മൽ മൂന്ന
മുറി പീടികയുടെ കാരിയങ്ങൾക്ക ഇരിവർക്കും ബൊധിച്ച തീർന്നു എന്ന പറഞ്ഞാരെ
യെതുപ്രകാരം തീർത്തു എന്ന ചൊതിച്ചാരെ നാനൂറ്റ അഇമ്പത ഉറുപ്പികയും നിന്ന
നാളെത്തെ പലിശയും കൂട്ടി കുഞ്ഞിമമ്മത കണക്കപ്പിള്ളക്ക കൊടുക്കുക എന്നും മൂന്ന
മുറി പീടികയുടെ കൂലി കണക്കപ്പിള്ള കുഞ്ഞിമമ്മതിന വെച്ച കൊടുക്കുക എന്നും
വെച്ച കണക്ക നൊക്കിയാരെ ഇരുനൂറ്റ മുപ്പത്തനാല ഉറുപ്പിക കുഞ്ഞിമമ്മതിന്റെ
കഴിയിന കണക്കപ്പിള്ളക്ക ചെല്ലുവാനുണ്ടായിരുന്നത കൊടുത്ത മൂന്ന മുറിപീടികയുടെ
താക്കൊല കുഞ്ഞിമമ്മതിന കണക്കപ്പിള്ള കൊടുത്തു എന്നും തീർന്നപ്രകാരം
കുഞ്ഞിമമ്മത കണക്കപ്പിള്ളക്ക എഴുതികൊടുത്തതിന്റെ പെർപ്പും കണക്കപ്പിള്ള
കുഞ്ഞിമമ്മതിന എഴുതിക്കൊടുത്തതിന്റെ പെർപ്പും ഇവര ഇരിവരും കച്ചെരീൽ എഴുതി
തരികയും ചെയ്തു. ഇനി എതുപ്രകാരം വെണ്ടു എന്ന കല്പന വന്നാൽ അതുപൊലെ
കെട്ട നടന്ന കൊൾകയും ആം. സായ്പിന്റെ അരിയത്ത പാർക്കുന്ന മുക്കുവൻ കുപ്പയും
കൊത്താളിയും മുക്കുവൻ കുപ്പയും പാണൻ മരക്കാനും അലമ്പല ഉണ്ടായതിന്റെശെഷം
പിറ്റെന്നാൾ തന്നെ മുക്കുവൻ പാണൻ കച്ചെരിയിൽ വന്ന അന്ന്യായം പറഞ്ഞിരിക്കുന്ന.
അക്കാരിയം വിസ്തരിക്കെണ്ടുന്നതിന കുപ്പയും കൊത്താളിയെയും അയക്കെണമെന്ന ളു
സായ്പിനൊട പറഞ്ഞാരെ അവരെ അയക്ക ഉണ്ടായതും ഇല്ല. സായ്പു അവർകളുടെ
കത്ത വന്നാരെയും ളു സായ്പുനൊട മുക്കുവരെ അയക്കെണമെന്നും അക്കാരിയം
തീർപ്പാൻ സായ്പു അവർകളുടെ കത്ത വന്നിരിക്കുന്ന എന്നും പറഞ്ഞാരെ മുക്കുവരെ
അയക്കാമെന്ന പറെക അല്ലാതെ അയച്ചതും ഇല്ല. ഇപ്പൊൾ സായ്പു കൊഴിക്കൊട്ടെക്ക
പൊഇരിക്കകൊണ്ട വന്നാൽ മുക്കുവരെ അയപ്പാൻ പറഞ്ഞിട്ട അയച്ചു എങ്കിൽ പാണൻ
മരക്കാനയുംകൂടി വരുത്തി വിസ്തരിച്ചുവെങ്കിൽ റെപ്പൊട്ത്തും എഴുതി
സന്നിധാനത്തിങ്കലെക്ക കൊടുത്തയക്കയും ആം. 973 ആമത മിഥുനമാസം 17 നു
ഇങ്കിരിയസ്സ കൊല്ലം 1798 മത ജുൻമാസം 28 നു കൊളക്കാട്ട നിന്ന പെർപ്പാക്കിയത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/495&oldid=201238" എന്ന താളിൽനിന്ന് ശേഖരിച്ചത്