ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 453

കൊമ്പിഞ്ഞിക്ക ബലം തലശ്ശെരി ഇരിക്കകൊണ്ടും നുമ്മളെ തമ്പുരാൻ രാജ്യം
വിട്ടപൊകാതെ അവിടത്തന്നെ ഒരു ദിക്കിൽ ഇരിക്കുകൊണ്ടും യെറിയ ബ്രാഹ്മണരുക്കും
ശൂദ്രരിക്കും മാപ്പളമാര ഒഴികഉള്ള ജാതി ഒക്കെക്കും സങ്കടംകൂടാതെ രെക്ഷിച്ച പൊന്നു.
ആയതകൊണ്ട ഇപ്പൊൾ ഞങ്ങളക്ക പരക്ക വന്ന സങ്കടപ്രകാരങ്ങളക്ക യെനി യെത
പ്രകാരം വെണ്ടു എന്ന താമസിയാതെ യെഴുതി വരുമാറാകയും വെണം. കൊഴിക്കൊട്ട
ചെന്ന കൊമ്പിഞ്ഞി എജമാനൻമ്മാരൊട ഈ സങ്കടപ്രകാരം പറഞ്ഞി അവിടന്ന ഞങ്ങള
രെക്ഷിക്കുംപ്രകാരം ഉള്ള കല്പന കെട്ട പ്രകാരങ്ങൾക്ക തിരുമനസ്സ അറിയാൻ എഴുതി
അയക്കയും ചെയ്യ്യാം. എന്നാൽ കൊല്ലം 974 ചെന്ന കന്നിമാസം 27 നു ഇങ്കിരിയസ്സ
കൊല്ലം 1798 മത അകടെമ്പർമാസം 30 നു വന്ന ഒല. പെർപ്പാക്കിക്കൊടുത്തത.

995 J

1252 മത ശ്രീമതു സകലഗുണസമ്പന്നരാന സകലധർമ്മപ്രതിപാലകരാനാ
മിത്രജനമനൊരെഞ്ഞിത്രാനാ അകണ്ടിത ലക്ഷ്മി പ്രസന്നരാനാം മഹാമെരു
സമാനധിരാനാം മഹാരാജശ്രീ കവാട സായിപ അവർകളെ സന്ന്യധാനത്തിങ്കലെക്ക
വടെടത്ത കുഞ്ഞിപക്കിറു സിലാം. സായ്പു അവർകളെ സന്ന്യധാനത്തിങ്കന്ന വന്ന
കത്തു വാഇച്ച അവസ്ഥ മനസ്സിൽ ആകയും ചെയ്തു. കൊഴിക്കൊട്ട അദാലത്ത
കച്ചെരിയിൽ യെന്റെ പെർക്ക അമാനം.വെച്ച കാര്യംകൊണ്ട കണ്ട പറെണ്ടതിന
സന്ന്യധാനത്തിങ്കലെക്ക വരണമെന്നെല്ലൊ കത്തിൽ ആകുന്നു. അതുകൊണ്ട ഞാൻ
സന്ന്യധാനത്തിങ്കന്ന ഇവിട വരുമ്പഴെക്ക യെന്റെ കണ്ണിന്റെ ദണ്ണം വയിഷമ്യമായി
പ്പൊകയും ചെയ്തു. ആയതിന കൊറെയ ഭെദം വന്നുകുടുംമ്പൊൾ സന്ന്യധാനത്തിങ്കല
വരികയുമാം. ദെണ്ണത്തിന്റെ അവസ്ഥ സായ്പു അവർകൾ അഴെച്ചവറ ആള കണ്ട
ഇരിക്കെ അവര പെരുതായിട്ട മുട്ടിച്ചിരിക്കുന്ന. കൊഴിക്കൊട്ട അമാന കാര്യത്തിന്ന
ഞാൻ ദെണ്ണം മാറി കുടും‌മ്പൊൾ ഞാൻ കണക്കും യെഴുത്ത സന്ന്യധാനത്തിങ്കല വന്ന
യെന്റെ കാര്യം വിത്തരിച്ചതിൽ നെലനിർത്തുകയും വെണമെല്ലൊ. അല്ലാഞ്ഞാൽ
ഞാൻ കൊഴിക്കൊട്ട ചെന്ന യെന്റെ കാര്യത്തിൽ വിത്തരിച്ചതിൽ പൊരാൻ എന്നാൽ
കഴികയും ഇല്ല. സായിപ്പ അവർകളെ ദെയ്വാകടാക്ഷം ഉണ്ടായിട്ട സന്ന്യധാനത്തിങ്കന്ന
തീർത്ത തരികയും വെണ്ടി ഇരിക്കുന്നു. 74 തുലാം 4 നാൽ ഇങ്കിരിയസ്സ കൊല്ലം 1798 മത
അകടെമ്പർ മാസം 30 നു വന്ന ഒല. പെർപ്പാക്കി കൊടുത്തത.

996 J

1253 മത അള്ളിയിൽ നായരും മണ്ണിലെടത്തിൽ നായരുംകൂടി യെഴുത്ത. ചാത്താടി
ത്തങ്ങള വായിച്ച തമ്പുരാന ഒണർത്തിക്കണ്ടും അവസ്ഥ. 5 നു പൊയവായി തെക്കെ
ത്തലക്കൽനിന്ന എറനാട്ടര മാപ്പളമാരുമായിട്ട വെടിയുണ്ടായതിന്റെ ശെഷം ഇപ്പൊൾ
മാപ്പളമാരുമായിട്ട വെടിയുണ്ടായതിന്റെശെഷം ഇപ്പൊൾ മാപ്പളമാര എല്ലാവരുംകൂടി
നിരുപിച്ച വയിപൊലെ വിലം തികെച്ച പൊഴവാതി കടന്ന. എനിയും ചില എറ്റങ്ങൾ
ചെയ്ത താമരശ്ശെരിക്ക കടന്ന പൊകണമെന്നും സൂക്ഷമായി കെൾക്ക ആകുന്ന.
കുറുമ്പിനാട്ടയെഴുന്നള്ളി ഇരുന്നരുളീടുന്നെടത്തനിന്ന താമരശ്ശെരി കൊവിലകത്തെക്ക
എഴുന്നള്ളി എന്നും മാപ്പളമാര എല്ലാവരും ചെന്ന കണ്ടുമെന്നും അതിൽ രണ്ടനാല
ആളക്ക സമ്മാനങ്ങള കൊടുത്തു എന്നും നാട്ടിൽ എല്ലാവെരും ചെന്ന ഇരുന്ന
കൊള്ളണമെന്നും കല്പന ആകുന്ന എന്നും കെൾക്ക ആയത. മാപ്പളമാര നാട്ടിൽ
എറ്റങ്ങൾ ചെയ്യുന്നതിന ഒരു അമൃച്ചയും നിലയും ഉണ്ടായതും ഇല്ല. എഴുന്നള്ളി
താമരശ്ശെരി പാർക്കുംനൊൾ മാപ്പളമാര കടന്ന എറ്റങ്ങൾ ചെയ്യുന്നതിന ഒരു ഭെദം
കാണായ്ക കൊണ്ടും മാപ്പളമാരിൽ തന്നെ തിരുമനസ്സ യെറി കാൺങ്കക്കൊണ്ടും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/513&oldid=201279" എന്ന താളിൽനിന്ന് ശേഖരിച്ചത്