ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

464 തലശ്ശേരി രേഖകൾ

കൊല്ലം 974 മത വൃശ്ചികമാസം 26 നു എഴുതിയത 28 നു ഇങ്കിരിയസ്സ കൊല്ലം 1798
ആമത ദെശെമ്പ്രമാസം 10 നു എത്തി. പെർപ്പ ആക്കിയത.

1019 J

1276 ആമത വടക്കെ അധികാരി ജമെസ്സിസ്തിമി സായിബ അവർകൾക്ക കൊട്ടയത്ത
മൂപ്പായ രാജാവ സലാം. കൊടുത്തയച്ചകത്ത വായിച്ചു കെട്ട വർത്തമാനം മനസ്സിലാകയും
ചെയ്തു. 974 മതിലെ മുളക പയിമാശി പാട്ടം നൊക്കി ചാർത്തി കണക്കെഴുതെണ്ടതിന
കുമ്പഞ്ഞി സറക്കാറ കൽപ്പനക്ക ഇപ്പൊൾ കാനഗൊവി പാപ്പുരായനും പാട്ടം നൊക്കുന്ന
നൊട്ടക്കാര നാലാളയും അയച്ചിരിക്കുന്ന ഇവര നാലമുഖമായിട്ട ചാർത്തി കണക്ക
എഴുതെണ്ടതിന നാല കുമസ്തന്മാരയും കല്പിച്ചിരിക്കുന്ന എന്നല്ലൊ എഴുതി വന്ന
കത്തിലാകുന്ന. അത്രപ്രകാരംതന്നെ നാലപാട്ടം നൊക്കുന്നവരയും നാലമെനൊന്മാരയും
കൂട്ടി ബാപ്പുരായരെ ഒന്നിച്ച നാല മുഖമായിട്ട നൊക്കുവാൻ തക്കവണ്ണം കല്പിച്ച
അയച്ചിട്ടും ഉണ്ട. ഈ എട്ടാൾക്കും ചിലവിന മുമ്പെ കച്ചെരിഇൽ കയിതെരി അമ്പു
എഴുതി തന്നിട്ടും ഉണ്ടല്ലൊ. കുമ്പഞ്ഞി സ്സറക്കാരിൽ ചെതംവരാതെകണ്ടും
കുടിയാമ്മാർക്ക സങ്കടം കൂടാതെ കണ്ടും ചാർത്തുവാൻ തക്കവണ്ണം എല്ലാവരൊടും
താല്പര്യമായി കല്പിച്ച അയച്ചിട്ടും ഉണ്ട. 73 മതിൽ പണ്ടാരി മുളക ചാർത്തിച്ചത തന്നെ
ഇത്രനെരമായിട്ടും നമുക്ക തരാതെകണ്ട ഇരിക്കുന്ന ആളകളെ അവസ്ഥ സായിബ
അബർകളൊട പറഞ്ഞിട്ടും ഉണ്ടല്ലൊ. ആയതിന്റെ നിവൃത്തിവരുത്തി നമുക്ക സ്വാധീനം
അല്ലാതെ ആളുകളെ അമർച്ച വരുത്തി തരാതെ കണ്ടിരുന്നാൽ ഇക്കൊല്ലം അതിംവണ്ണം
തന്നെ അല്ലൊ ആകുന്ന. വിശെഷിച്ച 73 മതിൽ പെണറായി പ്രവൃത്തിഇൽ നിന്ന
കൈതെരി കമ്മാരൻ പണ്ടാരത്തിൽ ബൊധിപ്പിക്കണ്ടും ഉറുപ്പ്യയും നെല്ലും മുളകും
ഇത്രപ്പൊൾ വരക്കും തരാതെകണ്ട ഇരിക്കുന്ന അവസ്ഥയും അവൻ ആ ദെശങ്ങളിൽ
സാധുക്കളായിട്ടുള്ള കുടികളെ ദ്രൊഹിപ്പിക്കുന്ന അവസ്ഥയും നാം മുഖമ്പ
പറഞ്ഞിട്ടുണ്ടെല്ലൊ. എനിയും അമർച സായിബ അവർകൾ വരുത്തി തരാഞ്ഞാൽ
ഇതിംവണ്ണംതന്നെ ഉള്ള ആളുകള തന്നെ എനിയും പലരും ഉണ്ടായി എന്ന വരുമെല്ലൊ.
കണ്ണൊത്തും ചാവശ്ശെരിയിന്നും കുമ്പിഞ്ഞി നികിതി പണവും നെല്ലും മുളകും 73
മതിലെത ഇത്ര നെരമായിട്ടും എടുക്ക എങ്കിലും നമ്മെ ബൊധിപ്പിക്ക എങ്കിലും ഉണ്ടായതും
ഇല്ലല്ലൊ. അങ്ങനെ ഇരിക്കുന്ന അവസ്ഥക്ക നൊം മുളക ചാർത്തുവാൻ
കല്പിക്കണമെന്നില്ലല്ലൊ. അതിന്റെ നിവൃത്തി വരാതെ നൊം കല്പിച്ചാൽ കാര്യം
നടക്ക ഇല്ലല്ലൊ. കൊല്ലം 974 മത വൃശ്ചിക മാസം 24 നു എഴുതിയത 28 നു ഇങ്കിരിയസ്സ
കൊല്ലം 1798 മത ദെശെമ്പ്ര മാസം 10 നു എത്തി. പെർപ്പ ആക്കിയത.

1020 J

1277 ആമത ചെറക്കൽ കാനഗൊവി പാപ്പുരായര വായിച്ചറിയെണ്ടും അവസ്ഥ.
കയി തെരി അമ്പു എഴുത്ത. എഴുതി അയച്ച വർത്തമാനം മനസ്സിലാകയും ചെയ്തു.
മുളകു ചാർത്തണ്ടെ അവസ്ഥക്ക ഇന്നവിട വരുവാൻ തക്കവണ്ണമല്ലൊ പറഞ്ഞൊണ്ട
പൊ യത. എന്നതിന്റെശെഷം ഇന്ന കൊരെൻ വന്ന പറഞ്ഞാരെ രണ്ട ആള അങ്ങൊട്ട
അയച്ചുമെല്ലൊ. മുളക ചാർത്താംപൊന്നെ ആൾക്ക ശെലവിന കൊടുക്കാഞ്ഞാൽ
അവര പൊയിക്കഴികയുമില്ലല്ലൊ. മുൻമ്പെ പാട്ടം ചാർത്താനും പൊനം ചാർത്താനും
പറഞ്ഞയച്ച ആൾക്ക ഞാനെല്ലൊ ശെലവ കൊടുത്തത. ആ വർത്തമാനത്തിന
എഴുന്നള്ളിയടത്ത ഒണത്തിച്ചാരെ മൊതല വെച്ച തന്നതും ഇല്ല. സായിവ അവർകളൊട
വാങ്ങിക്കൊളണം എന്നരുളിചെയ്ത വർത്തമാനം ഞാൻ പറഞ്ഞുട്ടുണ്ടല്ലൊ. എനിയും
മുളക ചാർത്താംപൊന്നെ ആൾക്ക ശെലവ ഞാതന്നെ കൊടുക്കണം എങ്കിൽ തരക

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/524&oldid=201301" എന്ന താളിൽനിന്ന് ശേഖരിച്ചത്