ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

556 തലശ്ശേരി രേഖകൾ

ക്ഷെത്രവും ഉണ്ട. കന്നടെന്മാരെ ഉപദ്രവും കൊടവരെ ഉപദ്രവും നന്നയുണ്ട. ഇ
രാജ്യത്തെക്ക ഒരു സങ്കടങ്ങൾ വന്നാൽ നിങ്ങളെല്ലാവരും വിചാരിക്കെല്ലെ ഉള്ളൂ. ഇ
വർത്തമാനത്തെ യിങ്കിരിയസ്സ സായിപ്പമ്മാരൊട പറഞ്ഞെട്ട ഞെങ്ങളെ വെണ്ടുംവണ്ണം രെ
ക്ഷിക്കണം. കുഞ്ഞൊങ്ങലത്ത യെഴുന്നള്ളിയിരിക്കുന്ന തമ്പുരാന എതാനും
ആളുകളെയുംകൂട്ടി സായിപ്പന്മാരൊട പറഞ്ഞിട്ട ഇങ്ങ എഴുന്നള്ളുവാനുള്ള വഴിക്ക
പ്രെയത്നം ചെയ്തുകൊളണം. വലിയെ എജമാനൻന്മാരും കാരിയക്കാരന്മാരും മുൻമ്പെ
യിവിട വന്ന നാനാവിധമാക്കിയപൊലെ നാനാവിധമാക്കിക്കഴികയില്ല. അപ്രകാരം
സായിപ്പന്മാരൊട പറഞ്ഞകൊള്ളണം. യിവര ഇങ്ങ എഴുന്നള്ളിയാൽ വെണ്ടുംവണ്ണം
വിചാരിച്ചുകൊള്ളുകെയും ചെയ‌്യാം. യിങ്കിരെസ്സ ആളുകൾ എഴുന്നള്ളുമ്പൊൾ അയിമ്പത
ആളുകള കൂട്ടി അയക്കയും വെണം. ശെഷം വർത്തമാനം ഒക്കയും ഒല കൊണ്ടവന്നെ
ആൾ പറകയും ചെയ‌്യും. എന്നാൽ കൊല്ലം 974 മത മെടമാസം 30–നു ഇങ്കിരിയസ്സ
കൊല്ലം 1799 മത മായിമാസം 10 നു വന്ന. അന്ന തന്നെ പെർപ്പാക്കിയത.

1187 J

1445 മത കയിതെരി നമ്പ്യാറ വായിച്ചറിയെണ്ടും അവസ്ഥ. കൊടെരി രാമറയ‌്യാര
എഴുത്ത. യിപ്പൊൾ എനിക്കസാരം ദീനമാക്കൊണ്ടത്ത്രെ ഞാൻ അങ്ങൊട്ട വരുവാൻ
താമസിച്ചത. യിവിടന്ന മുളക എത്തണ്ടെ അവസ്ഥക്കും മുതൽ എടുക്കണ്ടുന്നതിനും
ചെറിയ തമ്പുരാൻ എഴുന്നള്ളിയടത്തുന്ന ആള വന്ന കുടികൾ പാട ആകകൊണ്ട
കുടിയാന്മാര ആരയും കാമാനില്ല. കുടികളിന്ന അവിട വിശെഷിച്ചെതും കൊടുക്കണ്ടതില്ല.
എതാനും തരണം എന്നവെച്ച എല്ലാടവും മുട്ടായിരിക്കുന്നു. ആ വർത്തമാനത്തിന
മുൻമ്പെ ഞാൻ ഒന്ന എഴുതി അയച്ചിട്ട അതിന ഉത്തരം എഴുതിയതുമില്ല. കന്നൊകാലി
യൊ ഉണ്ടെങ്കിൽ വിറ്റിട്ട തരണം എന്ന അരുളിച്ചെയ്താൽ വിറ്റിട്ട കൊടുക്ക എന്നല്ലെവരും
ചിലര വിറ്റ കൊടുത്തു. അങ്ങനെ വിപ്പാനില്ലാതെ ആള എങ്ങും കാമാനില്ല. ആ
വിക്കുന്നതിൽ രണ്ട എരുത്ത ഞാൻ എട വിപ്പിച്ചിരിക്കുന്നു. നുമ്മളിൽ പറകകൊണ്ട
ഞാൻ അവിടവന്നാൽ കണ്ട പറഞ്ഞ കൊണ്ടുപൊകയും ചെയ‌്യാം. ഒരു തിരുവാക്കൊഴൽ
പർയയിന്റെപക്കൽ അങ്ങൊട്ട കൊടുത്തയച്ചിട്ടും ഉണ്ട. ശെഷം കാര്യങ്ങൾ ഞാൻ
അങ്ങുവന്നാൽ പറഞ്ഞൊളുകയും ചെയ‌്യാം. 974 മത മെടമാസം 25 നു എഴുതിയത മെടം
29 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മായിമാസം 9 നു വന്നത. മെടം 30 നു മായിമാസം 10
നു പെർപ്പാക്കിയത.

1188 J

1446 മത മഹാരാജശ്രി വടക്കെ അധികാരി തലശ്ശെരി തുക്കടി സുപ്രഡെണ്ടെൻ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക നീലീശ്വരത്ത രാമവർമ്മരായ എളയ
രാജാവവർകൾ മ്മാടുവ സലാം. കൊടുത്തയച്ച കത്ത വായിച്ച കെട്ടവസ്ഥയുംമറിഞ്ഞു.
ചൊവ്വക്കാര ന്റെയും കുമ്പള അരെരിടയും എഗ്ഗിഡെരെയും തായക്കാട്ട മനയിലെതും
എങ്കപ്പയ‌്യ ന്റെയും വസ്തുകൾ ഈ ദിക്കിൽ ഉള്ളതിങ്കൽ നാനാവിധം
കാട്ടിപ്പൊകരുതെന്നും അവര കൊമ്പിഞ്ഞി ആശ്രയമായിരിക്കുന്നവരാകുന്നെന്നും
എല്ലൊ എഴുതിക്കണ്ടത. നാം കൊമ്പിഞ്ഞിയിൽ ആശ്രയമായിത്തന്നെല്ലൊ നിക്കുന്നത.
അറുപത്താറാമാണ്ട ബഹുമാനപ്പെട്ട കൊമ്പിഞ്ഞി എജമാനൻമാരായി ക്കണ്ട
വെണ്ടുംവണ്ണം ഒറപ്പകളും പറഞ്ഞ നാം ഈ ദിക്കിൽ വന്ന ആകുന്ന. പ്രയത്നം ചെയ്ത
നിന്നതിന്റെശെഷം ഈ രാജ്യം ഠിപ്പു സുൽത്താന്റെ ആധീനമായിപ്പൊയെന്നും
പറഞ്ഞവെച്ച അവധി കഴിവൊളം എത്രപ്രകാരത്തിലും സന്ധിച്ചി നിപ്പാനുള്ള മാർഗ്ഗം
നൊക്കിക്കൊളണമെന്നും അവധി കഴിഞ്ഞാൽ വെണ്ടുംവണ്ണം ആക്കിതരാമെന്നും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/616&oldid=201488" എന്ന താളിൽനിന്ന് ശേഖരിച്ചത്