ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

562 തലശ്ശേരി രേഖകൾ

തന്റെത ആകുന്നു എന്നവെച്ചി കൊൽ കരാറു നിശ്ചയിച്ചതുകൊണ്ട ഞാങ്ങൾ
സറക്കാറക്ക ചെർന്നിരിക്കുന്നതുകൊണ്ട അവരക്കാമാൻ ആയിക്കുട എന്നും ഞാങ്ങളിൽ
നാലാള ശെക്കമൊഹിദീൻനെയും ഒന്നിച്ചുകുട്ടി പൊരപ്പെട്ട കാഞ്ഞറൊട്ടു വന്നിരിക്കുന്നു.
മഞ്ചെശ്വരത്തിൽ കെശവപ്പയി നാരായണ നായക്കനുശെഷം ഉള്ളവര അവിട വിളിച്ചു.
ആ നാട്ടകാര നടക്കുംപൊലെ നിങ്ങളും നടക്കണമെന്ന പറഞ്ഞി വന്നതിന്റെശെഷം
അവര മഞ്ചെശ്വരത്തിൽ നിന്നു ഈ ഹെഗ്ഗിടന്റെ ആളുകൾ വരുംപ്പൊൾ നാട്ടുകാരെ
ഒന്നിച്ചു പൊയിക്കണ്ട നാട്ടകാരക്ക ആകുംവണ്ണം പണവും കൊടുപ്പാൻ നിശ്ചയിച്ച ആ
പണത്തിന ജാമീൻ കൊടുത്ത ഈ വർത്തമാനം ഞാങ്ങളൊട പറയണമെന്നിട്ട
കെശവപ്പയ‌്യും നാരായണനായക്കനും ഈ വയിശാഖമാസം 12 നുയിൽ വ്യാഴായിച്ച
വയ‌്യറ്റ കാക്കുറൊട്ടക്ക വന്നിരിക്കുംമ്പൊൾ പിറ്റെന്ന വെള്ളി ആഴിച്ച ദിവസം ഉച്ചക്ക
ഹെഗ്ഗിടയിന്റെ മാബല എന്നവനും ഇരിന്നുറ മുന്നുറ ആയുധകാരും മുന്നുറ നാന്നുറ
കൂലിക്കാരുംകൂടി മഞ്ചെശ്വരത്ത ദെവസ്ഥാനത്തെ വന്ന ചെരിപ്പ കാലൊടുകൂട
അകായിൽകടന്ന ദെവമുർത്തി രുപവും സാളഗ്രാമവും പൊന്നുംവെള്ളിയും ഓടും ചെമ്പും
പതകങ്ങളും ശെഷം ഒക്കയും ദെയ്വത്തിന്റെ സാമാനം. ഇതുകൂടാതെ സാധുക്കളെ
വസ്തു മുതൽ ഒക്കയും പിടിച്ചു പറിച്ചി ദെവസ്ഥാനത്തെ ബ്രാമ്മണഭട്ടരെ കുഞ്ഞനും
കുട്ടിയൊടുകൂട പിടിച്ചുകൊണ്ടുപൊയി ദെവസ്ഥാനത്തെ എഴുത്തുകാരന വളര അടിച്ച
തലെക്ക വടികൊണ്ട കിട്ടിയിട്ട കൊടിലുകൊണ്ട മാസ്സും പറിക്കുകെയും ചെയ്തു.
അനന്തഭട്ടര ഇരിമ്പാണിമെൽ നിച്ചി അടിച്ചു. അവന്റെ വസ്തു മുതൽ ഒക്കെയും
കൊണ്ടുപൊകെയും ചെയ്തു. ഇന്ന ദെവസ്ഥാനത്തെ ചെമ്പു പല കൊണ്ടുപൊകുവാൻ
വരുന്നെന്നും അങ്ങാടിയിൽ ശെഷിച്ച സാമാനം ഒക്കയും കൊണ്ടുപൊകണമെന്ന
ആളുകളും കയിക്കൊട്ടും കുറൻ കയിക്കൊട്ടുംക്കൊണ്ട മെൽപ്പറഞ്ഞ മാബലൻ വരുന്നു
എന്നു കെട്ടു. ആയതും കൊണ്ടുപൊയ വർത്തമാനം വന്ന ഉടനെ എഴുതി അയക്കുന്നതും
ഉണ്ട. ഗൊവ ആദി ആയിട്ട കൊച്ചിവരെക്ക നമ്മുടെ ജാതിക്കാർക്ക വെണ്ടുന്നെ സ്ഥലം
നിങ്ങള അവിടുന്ന സഹായം ചെയ്ത എതാൻ സംമ്പത്ത കൊടുത്തയച്ചാലും ഞാങ്ങൾ
ഇവിട ഇരിക്കുന്നവർ ഈശ്വര വാതില കാത്ത നിന്ന ഈശ്വരസെവ ചെയ്തു ഇന്നെവരെ
ക്ക ഇരിക്കുന്നു ഉണ്ടായിരുന്നു. ഇന്ന നമ്മുടെ ആശയും തീർന്നു. ജാതിക്ക വെണ്ടുന്നെ
സ്ഥലം പൊകുംമ്പൊൾ ഞാങ്ങൾ ശെഷിച്ചിട്ട എന്തൊരു പ്രയൊ(ജ)നം. രാജ്യം വിട്ട
പൊകാമെന്നവെച്ചാൽ എറിയെ കുഞ്ഞനും കുട്ടിയിനെയുംകൊണ്ടു എവിട ആകുന്നു
പൊകണ്ട. എനി മെൽപ്പട്ട ഈ ദൈവസ്ഥലത്തിൽ നിന്ന പ്രാണൻ വിടുക അല്ലാതെ
വെരെ ഒരു വഴി കാണുന്നുമില്ല. ഇവിട നടന്ന കാര്യം എഴുതി അയച്ചിരിക്കുന്നു. നിങ്ങളെ
വാൽസ്സല്യംകൊണ്ട ആ ഹെഗ്ഗിടക്ക എതുപ്രകാരം തക്കീതി ഉണ്ടാക്കണമെന്നുവെച്ചാൽ
അതിന്റെ ബെന്തൊവസ്തും എതുപ്രകാരം ആക്കണമൊ അപ്രകാരം ബന്തൊബസ്തും
ആക്കി ദെവന്റെ മുതൽ ഒക്കയും സാധുക്കളെ മുതലും ഒക്കെയും കിട്ടുവാനും ദെവപൂജ
വഴിപൊലെ നടക്കുവാനും പിടിച്ചുകൊണ്ടുപൊയ കുഞ്ഞനും കുട്ടിയിനെയും ഒഴിച്ചു
കൊടുപ്പാനും മെൽപ്പട്ട കൊടകരെയും വിട്ടലത്ത അവന്റെയും ഉപദ്രം കൂടാതെ ഇരിപ്പാൻ
ആക്കിത്തന്നാൽ നിങ്ങളെ ഗുണത്തിന്റെ കീർത്തി വരികെയും ചെയ്യും. എന്നാൽ 1799
മത മായി മാസം 18 നുക്ക സിദ്ധാർത്തി സംവത്സരം വയിശാഖമാസം 14 നു എഴുതിയ
കർണ്ണാട കത്ത 1799 മത മായി 22 നുക്ക 974 മത എടവമാസം 11 നു പെർപ്പാക്കിയത.

1199 J

1457 മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇഷ്ടീവിൻ സായ്പ അവർകളെ
സന്നിധാനത്തിങ്കൽ കെൾപ്പിപ്പാൻ പൌസ്ദാരി ദൊറൊഗ വയ‌്യപ്പിറത്തെ കുഞ്ഞിപ്പക്കി
എഴുതിയ അരജി. എന്നാൽ കണ്ണൂര അദാലത്ത ദൊറൊഗ പുതുക്കുടിപ്പക്കി കണ്ണൂര
ഇരിക്കും മാപ്പള്ള കുഞ്ഞിപ്പരിയതു കെട്ടിയവളൊട ആശവെച്ച ഇല്ലാത്തെ തുൻമ്പുകൾ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/622&oldid=201501" എന്ന താളിൽനിന്ന് ശേഖരിച്ചത്