ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 563

ഉണ്ടാക്കി കച്ചെരിയെ കാതി കുഞ്ഞിഅമ്മത മൊതലിയാരെയും തന്റെ പാരിശത്തിൽ
ആക്കി കുഞ്ഞിപ്പരിയ ഇനൊട എമിച്ച കുഞ്ഞിയമ്മത മൊതലിയാറെ അറിയ‌്യത്ത
ദൊറൊഗ അയച്ചു എന്നും കുഞ്ഞിയമ്മത മൊതലിയാറ തന്റെ കയ‌്യിന്ന എതാൻ പണം
എടുത്ത എനക്കതന്നെ മുക്രി കയ്യിൽ എന്നക്കൊണ്ട ഞായം കൊടുപ്പിച്ചെന്നുള്ള സംങ്കടം
കുഞ്ഞിപ്പരിയഇ സായ്പ അവർകളെ സന്നിധാനത്തിങ്കൽ കെൾപ്പിച്ചതകൊണ്ട
അക്കാരിയം വിസ്തരിപ്പാൻ സായ്പ അവർകൾ എന്നൊടു കൽപ്പിച്ചതുകൊണ്ട പക്കി
ദൊറൊഗാനെയും കുഞ്ഞി അമ്മത മൊതിലിയാറെയും അഞ്ഞായക്കാരൻ കുഞ്ഞിപ്പരിയ
ഇനിയും സാക്ഷിക്കാറയും ദൊറൊഗക്കച്ചെരിയിൽ വരുത്തി കൽപ്പനപ്രകാരം
അഞ്ഞായക്കാരൻ കുഞ്ഞിപ്പരിയഇനൊടും സാക്ഷിക്കാരൻ മൂസ്സാനൊടും
ചൊതിക്കണ്ടിയ ഇക്കാര്യങ്ങൾ ചൊതിക്കുംപ്പൊൾ കുഞ്ഞിപ്പരിയഇ പറയുംബൊൾ
അതിനു മാറ്റം ആയിട്ട ദൊറൊഗ പുതുക്കുടി പക്കി പറയുംബൊൾ താൻ ഇപ്പൊൾ
പറയരുത എന്നും കെട്ട ഇരിക്കീൻ എന്നും ഞാൻ പറഞ്ഞാറെ അയതിനെ പുത്തരം
ആയവൻ എന്നൊടു പറഞ്ഞി. ഞാൻ ഇവുടയിരിക്കുക അല്ല അറക്കുക ആകുന്നു
എന്നും എറപ്പറഞ്ഞാൽ ഞാൻ കൂട്ടാക്കുക ഇല്ല എന്നും ഇങ്ങനഉള്ള വിസ്താരം എനക്കും
അറിയ എന്നും താന്തന്നെ ഒരി വിസ്താരക്കാരൻ ആകുന്നു എന്ന മനസ്സിൽ ബൊധിക്കണ്ട
എന്നും ഇപ്രകാരം പലതാലും തള്ളെറ ആയിറ്റ പറയുംബൊൾ കൊഴിലാണ്ടി കച്ചെരിയിൽ
ദൊറൊഗ കുഞ്ഞായിൻ മൂപ്പൻ ആ സമയം ദൊറൊഗക്കച്ചെരിയിൽ ഉണ്ടായിരുന്നു.
അദെഹവും ഈ അവസ്ഥ കെട്ടിരിക്കുന്നു. സംസ്ഥാനത്തെ കൽപ്പനക്ക വിസ്താരം
കഴിക്കുവാൻ നിശ്ചയിച്ച കച്ചെരിയിൽ മജിസ്ത്രാദ ആയിരിക്കുന്ന അവർകളെ കൽപ്പനക്ക
വിസ്തരിക്കുംബൊൾ എന്ന ഇപ്രകാരം അപമാനിച്ചത എനക്ക വളര വളര സംങ്കടമത്രെ
ആകുന്നു. ആയത സായ്പ അവർകളെ കടാക്ഷം ഉണ്ടായിട്ട നെരുപൊലെ വിസ്തരിച്ച
സങ്കടം തീർത്തു തരികെയും വെണം എന്ന ഞാൻ വളര വളര പ്രാർത്ഥിക്കുന്നതും ഉണ്ട.
എന്നാൽ കൊല്ലം 974 മത എടവമാസം 9 നു എഴുതിയത74 മാണ്ട എടവം 11 നുക്ക 99 മത
മായി 22 നു പെർപ്പാക്കിക്കൊടുത്തത.

1200 J

1458 മത മഹാരാജശ്രീ വടക്കെ അധികാരി സുപ്രടെണ്ടൻ ജീമിസ്സ ഇഷ്ടീവിൻ
സായ്പ അവർകളെ സന്നിധാനത്തിങ്കലെക്ക തലച്ചെരി ഇരിക്കും ദെവരശൻ പണ്ടാരിയും
സ്വൈരക്കമ്മത്തിയും ലക്ഷ്മണ ശെണായി കൃഷ്ണപ്രഭു ഗൊവിന്ദ ശെണായിയും
രാമക്കട മുൻമ്പാക എല്ലാവരും എഴുതി അറിയിക്കുന്ന അരിജി. ഇപ്പൊൾ കുംബളം
മഞ്ചെശ്വരം കാഞ്ഞറൊട്ട ഈ മുനു നാട്ടുകാരര എഴുതി അയച്ച കത്ത മുൻമ്പിനാൽ
ഞങ്ങൾ എഴുതിത്തന്നെ അരിജിയൊടു കൂടത്തന്നെ അറിയിച്ചിട്ടും ഉണ്ടെല്ലൊ.
എന്നതിന്റെ ശെഷം ഈ മായുമാസം 19 നു മഞ്ചെശ്വരത്ത ഉണ്ടായ അവസ്ഥ 20 നു
എഴുതി വന്ന കത്ത സായ്പ അവർകൾ ഗ്രഹിക്കണ്ടതിനെ ഇതിനൊടുകൂടത്തന്നെ
തരുന്നത ഗ്രഹിക്കുംബൊൾ മനസ്സിൽ ആകുമല്ലൊ. ബഹുമാനപ്പെട്ട കുബഞ്ഞിക്കല്പനക്ക
വിട്ടല ഹെഗ്ഗടൻ പൊയിട്ട സാധുക്കളായിരിക്കുന്ന കുടിയാൻന്മാര എന്തെല്ലാംപ്രകാര
ത്തിൽ നശിപ്പിച്ച. ഇപ്പൊഴും നശിപ്പിക്കുന്നതും ഉണ്ട. ഈ അവസ്ഥ വളര ആശ്ചരിയം
തൊന്നുന്നത എന്തുകൊണ്ടു എന്നുവെച്ചാൽ ബഹുമാനപ്പെട്ട കുബഞ്ഞി യെതൊരുത്ത
രൊടും അന്യായവും അതിക്രമവും ചെയ്കയില്ലാ. വിട്ടല ഹെഗ്ഗടനെയും സാധുക്കളായിരി
ക്കുന്ന പ്രജഗളൊട അന്യായവും അതിർക്രമവും ചെയ്യാൻന്തക്കവണ്ണം കൽപ്പന എപ്പൊഴും
ഉണ്ടാകയില്ലാ എന്നുള്ള നിശ്ചയവും ഞങ്ങൾക്ക ഉണ്ട. ഇപ്രകാരം ഇരിക്കുന്നതിനെ
ഈ ഹെക്കടൻ എല്ലാ സാധുക്കള നശിപ്പിച്ച പൊരാത്തതിനെ ഞങ്ങളെ പുരാണമായിരി
ക്കുന്ന ദെവസംസ്ഥാനങ്ങളാൽ മഞ്ചെശ്വര ദെവാലയം ഒന്ന വിട്ടലത്ത ദെവാലയം കൂടി
ദെവാലയം രണ്ടിൽ വിഗ്രഹം മുതലായിട്ടുള്ള വസ്തു ആഭരണം റൊക്കം പാത്രങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/623&oldid=201503" എന്ന താളിൽനിന്ന് ശേഖരിച്ചത്