ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

564 തലശ്ശേരി രേഖകൾ

എഹമാൽ എപ്പെരിപ്പട്ടതും അപഹരിച്ചു. പൊരാത്തതിനെ അവിടപ്പുജ കഴിക്കുന്നെ
അനന്തഭട്ടര ദെണ്ണിപ്പിച്ചി പാരപ്പത്തിയം ചെയ്യുന്ന കെശവപ്പയി എന്നവന്റെ
കുഞ്ഞികുട്ടീന കുടുംമ്പത്തൊടെ പിടിച്ചുകൊണ്ടുപൊയി. അംമ്പലത്തിങ്കൽ
പുരാണമായി സങ്കരിയമായിരിക്കുന്ന ദ്രവ്യങ്ങൾ നില സ്വാധീനമായിരിക്കു(ന്ന)ത
കാണിച്ചു തരണമെന്ന അമ്പലത്തിൽ എഴുതുന്നെ കണക്കപ്പിള്ളയിനെ അടിച്ച
നിർബന്തിച്ചാറെ ക്ഷെത്രത്തിന്റെ അകത്ത കുഴിച്ചിട്ടുള്ള എരിയ ദിരവിയങ്ങൾ
കാണിച്ചുകൊടുത്തു. അത എക്കടൻ കെളച്ചകൊണ്ടുപൊകയും ചെയ്തു. ഇപ്രകാരം
ചെയിവാൻ ബഹുമാനപ്പെട്ടെ സർക്കാര കുമ്പഞ്ഞിൽ എതൊരു നാളിലും
കാരണവൻമ്മാരെ കാലത്തിൽ എങ്കിലും ധർമ്മത്തിന്ന വിരുദ്ധം ഉണ്ടെന്ന കെട്ടിട്ടും ഇല്ല.
ബെഹുമാനപ്പെട്ട കൊമ്പിഞ്ഞിലെക്കും എല്ലാ രാജ്യത്തിലുള്ള ജെനത്തിനും
ദുഷ്ടനായിരിക്കുന്ന ടീപ്പ സ്സുലുത്താന്റെ രാജ്യം സ്വാധീനമായി വരെണമെന്ന
രാവുംപ്പകലും സാധുക്കൾ ഈശ്വരപ്രാർത്ഥന ചെയ്തുകൊണ്ടിരിക്കുംബൊൾ
ഈശ്വരസങ്കല്പത്താൽ ദുഷ്ടനായിരിക്കുന്ന ഡിപ്പു സുലുത്താന നാശം വന്ന
ബെഹുമാനപ്പെട്ട കൊമ്പിഞ്ഞിക്ക ജെയം ആയി വന്നത കെട്ട പ്രജകളുക്ക
സന്തൊഷമായിരിക്കുന്നത എഴുതിഅ കാട്ടുവാൻ ബുദ്ധി കൊരഞ്ഞിരിക്കുന്നു.
എന്നിരിക്കുംബൊൾ ബെഹുമാനപ്പെട്ട കൊമ്പിഞ്ഞിയിലെ കല്പനക്ക നടക്കുന്ന വിട്ടല
ഹെക്കടൻ പൊയിട്ട സാധുക്കളായിരിക്കുന്ന പ്രജകളെ നശിപ്പിച്ച ഞങ്ങളെ
പുരാണമായിരിക്കുന്ന അമ്പലങ്ങളെ ഭ്രഷ്ട ചെയ്ത വിഗ്രഹം മുതലായിട്ടുള്ള എകമാതിരി
എപ്പെരിപ്പട്ടത ഒക്കയും കവർന്നുകൊണ്ടുപൊയി. ഇത കെട്ട വളര ആശ്ചരിയം
തൊന്നുന്നു. എന്തുകൊണ്ട എന്നുവെച്ചാൽ ഡിപ്പുസുലുത്താൻ ജെഗൽപ്രസിദ്ധം
ദുഷ്ടനായിരിക്കുന്നു. അന്നാളിൽ ഇപ്രകാരം ആ രാജ്യത്തിലിരിക്കുന്ന ഞങ്ങളിടെ
അംബലങ്ങളിൽ ഉണ്ടായിട്ടും ഇല്ല. ബെഹുമാനപ്പെട്ട കൊമ്പിഞ്ഞിയെ രാജ്യാധിപത്യം
വരണമെന്ന വളരക്കാലം ആഗ്രഹിച്ചുകൊണ്ടുയിരിക്കുന്നവർക്ക നിശ്ചയിവരുംബൊൾ
വിട്ടല എക്കടൻ കുമ്പഞ്ഞിയുടെ ബെലത്താൽ പ്രജകള ഹിംസിച്ച ധർമ്മഭ്രഷ്ടം ചെവാൻ
ആരഭം ചെയ്തു. ഈ ആശ്ചരിയം എഴുതി അറിയിപ്പാൻ തൊനുന്നതും ഇല്ല. അതുകൊണ്ട
സായ്പ അവർകളൊറു അപെക്ഷിക്കുന്നു. ആ രാജ്യത്തെ പ്രജയൊട കൃപ ഉണ്ടായിട്ട
ഈ അവസ്ഥക്ക സായ്പ അവർകൾ എഴുതി അയക്കണ്ടിയെടത്ത അറിയിച്ച രാജ്യത്തെ
വന്തൊവസ്തു ആക്കണ്ടതിനെ ഉപെക്ഷ വരരുത. മെൽ എഴുതിയ പ്രകാരത്തിൽ വിട്ടല
ഹൈക്കടൻ കവർന്ന അമ്പലങ്ങളിൽ വിഗ്രഹം മുതലായിട്ടുള്ളതൊക്കയും അവൻ കയ‌്യാൽ
ബഹുമാനപ്പെട്ട സരക്കാരകൊമ്പിഞ്ഞയിന്ന വാങ്ങി ആ യമ്പലങ്ങളിൽ ഈശ്വരപ്രതിഷ്ട
കഴിക്കണ്ടതിനെ ആവിശ്യം ചെയ‌്യവെണ്ടിയത. ഇതുകൊണ്ട ബെഹുമാനപ്പെട്ട സർക്കാര
കുമ്പഞ്ഞിയുടെ കീർത്തി വളര ഉണ്ടായി വരും. മായു മാസം 23 നു എതായത 1799 മത
974 മത എടവമാസം 12 നു പെർപ്പാക്കിക്കൊടുത്തത.

1201 J

1459 മത തലച്ചെരിയിൽ ഇരിക്കും രാജമാന്യ രാജശ്രീ മുസ്സ ബിയാരി അവർകൾക്കും
ദൈവരശൻ പണ്ടാരി സ്വൈരക്കമ്മത്തിക്കും ലക്ഷ്മണ ശെണായിക്കുംകൂടി കുംമ്പളെ
രായപ്പൻ മൊകരാല കുഞ്ഞാമുവും മഞ്ചെശ്വര ശെക്കമൊയിദിനും നാരായണ
ലക്ഷ്മണനും ഈ എല്ലാവരും കൂടി എ(ഴു)തിയത. എന്നാൽ ഇന്നലത്തെ ദിവസം
തൊണിയിൽ മഞ്ചെശ്വരത്ത ദെവസ്ഥാനത്തെയും ഉദ്യാവര പള്ളീന്റെയും
വർത്തമാനത്തിനെ എഴുതി അയച്ചിരിക്കുന്നത അങ്ങ എത്തി അറിവാൻ സങ്ങതി
ഉണ്ടെല്ലൊ. ശ്രീരങ്കപ്പട്ടണം പൊയെന്ന വർത്തമാനം കെട്ട ഇവിട ഇരിക്കുന്ന ആസഫരും
ചല്ലാടിക്ക പൊയിരിക്കുന്നു. ഞാങ്ങൾക്ക ഒരു ഒടയക്കാരരും ആരുമില്ലാതെ ഇരിക്കുന്നു.
രാജശ്രീ കുംമ്പളെ രാജാവ അവിട ഉണ്ടെന്ന കെട്ടു. ഞാങ്ങൾക്ക രക്ഷയായിട്ട

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/624&oldid=201505" എന്ന താളിൽനിന്ന് ശേഖരിച്ചത്