ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 577

പെരുമാളിടെയും വിസ്താരം തിർക്കാതെകണ്ടു നിന്നുപൊയത എന്ത സങ്ങതി എന്ന
അറിയെണമെന്നെല്ലൊ കൽപ്പിച്ചത. അതുകൊണ്ട വെങ്കടാജലയ‌്യന്റെ നാളിൽ ഉള്ള
കൽല്പനക്കത്തുകൾ നൊക്കിയടത്ത കട്ടെമുതൽ വാങ്ങിയ മുത്തുലവായിന്റെയും
ശവരി പെരുമാളുടെയും വിസ്താരത്തിനും ഇങ്കരയിസ്സ കൊല്ലം 1795 മത അപിരൽ മാസം
30 നു വന്ന കൽപ്പനകത്ത കണ്കയും ചെയ്തു. ആയവസ്തകൊണ്ട മെനൊന്മാരൊടു
ചൊതിച്ചാരെ അവര പറഞ്ഞത ഇ കല്പനക്കത്തു വന്നതിന്റെശെഷം ഒരു ദിവസം
മുത്തുലവനയും ശവരിപെരുമാളെയും തടവിൽ നിന ദൊറൊഗ കച്ചെരിയിൽ വരുത്തി
ചൊതിച്ചാരെ അവര മയ‌്യയിൽനിന്ന വാണിഭം ചെയ്കയും തട്ടാപണി എടുക്കയും
ചെയ്വുന്നെ പിടികയിൽ ഒരു ദിവസം പകൽ ഒരു നായര കിടാവ പെണ്ണുങ്ങൾ കഴുത്ത
കെട്ടുന്നാ എണ്ണചരടിന്റെ ഒരി പൊമ്പട്ട വിപ്പാൻ കൊണ്ടവന്ന എന്റെ എജമാനെൻ
ആകുന്ന നായര എന്റെ പക്കൽ വിപ്പാൻ തന്നെയച്ചിരിക്കുന്നു എന്നും അക്കിടാവ
പറഞ്ഞാരെ നിന്നൊട ഞാങ്ങൾ കൊള്ളുകയില്ല എന്നും എജമാനെൻ നായരതന്നെ
വന്നാൽ ഞാങ്ങൾ കൊള്ളുമെന്നും പറഞ്ഞ പൊമ്പട്ട നിങ്ങളെ പക്കൽ നിക്കട്ടെ
എജമാനന ഞാൻ കുട്ടികൊണ്ട വരട്ടെ എന്നു പറഞ്ഞി ആക്കിടാവ പൊയിട്ട പിന്ന
അവൻ വന്നതും ഇല്ല. അതിന്റെശെഷം ശിലെ നായിന്മാര വന്നു ഒരു കിടാവ ഇവിട
എതാൻ മുതൽ കൊണ്ടതന്നിട്ട ഉണ്ട എന്നും ചൊതിച്ചാരെ ഉണ്ട എന്നു ഞാങ്ങൾ
പറഞ്ഞിരിക്കുന്നു എന്നും മുത്തുലാവയും ശവരിപ്പെരുമാളെയും ദൊറൊഗ കച്ചെരിയിനു
പറഞ്ഞാരെ മൊതല ഒടമക്കാരനായിരിക്കുന്ന കൊതമങ്ങലവൻ കുഞ്ഞിക്കെളപ്പൻ
ആക്കിടാവിന പിടിപ്പാൻ ആള അയച്ചിട്ടഉണ്ട എന്നു പറകകൊണ്ടും അന്നു അന്ന്യായക്കാ
രനെയും സാക്ഷിക്കാരനും എത്തായ്കകൊണ്ടും അന്നു ആ വിസ്താരം വിസ്തരിച്ചു
തിർത്തതും ഇല്ല. അതിന്റെശെഷം കൊല്ലപണിക്കാരെൻ ഒരു മെസ്ത്രി ജാമിൻ നിന്നു
മുത്തുലവയിനയും ശവരിപ്പെരുമാളെയും കയ‌്യെ(ാ)റ്റു തടവിനും കിഴിക്കയും ചെയ്തു.
അതിൽ പിന്ന കൊറെദിസം കഴിഞ്ഞാരെ ആ കിടാവിന പിടിച്ചു മഹാരാജശ്രി അണ്ടളി
സ്സായ്പു അവർകളെ സന്നിധാനത്തിങ്കൽ കൊണ്ടവന്നാരെ സന്നിധാനത്തിങ്കന്നുതന്നെ
സായ്പു അവർകളെ മുഖാന്തരം ആ ക്കിടാവിന്റെ കാര്യം വിസ്തരിച്ചു കിടാവ കണ്ടു.
കൊണ്ടപൊയ മൊതലും മുത്തലവയിന്റെയും ശവരിപ്പെരുമാളെയും കഴിക്കൽ കിടാ
വച്ചു പൊയ പട്ടയും കുഞ്ഞിക്കെളപ്പനും കൊടുപ്പിച്ചു കിടാവിന്റെ കാര്യം മാപ്പാക്കി
തിർത്ത എന്നും എന്നും മുത്തുലവയും ശവരിപെരുമാളും കിടാവൊട ആ മൊതൽ
കൊള്ളായിക്കൊണ്ട അവരെ കാര്യവും സായ്പു അവർകളെ മുമ്പാകതന്നെ തിർന്ന
പൊയെന്നും വർക്കലെ വെങ്കിടാജലയ‌്യൻ ദൊറൊഗ പറഞ്ഞ ഞാങ്ങൾക്കെട്ടിരിക്കുന്നു
എന്നത്രെ മെനൊന്മാര പറഞ്ഞത. ഇപ്രകാരം കെൾക്കകൊണ്ട ഞാങ്ങൾ
കുഞ്ഞിക്കെളപ്പന വിളിച്ചി ചൊതിച്ചാരെ മെനൊന്മാര പറഞ്ഞപ്രകാരം തന്നെ അവന്നു
പറഞ്ഞി എന്റെ അച്ഛൻ പൊറ്റിയ കിടാവ അകകൊണ്ടും മൊതലക്കയും
കിട്ടുകകൊണ്ടും ഞാൻ സായ്പു അവർകളൊട അപെക്ഷിക്കകൊണ്ടും കിടാവിന്റെ
കാര്യം മാപ്പാക്കി തിർത്തു മുത്തുലവയു ശവരിപെരുമാളും പൊമ്പട്ട വെലക്ക എടുക്കായ്കക
കൊണ്ടും കിടാവ അവിടവെച്ചു പൊയിക്കളകകൊണ്ടും അവനെ കാര്യവും സായ്പു
അവർകളെ മുഖാന്തരംതന്നെ അന്ന തിർന്നിരിക്കുന്നു. ഈ അവസ്ഥക്ക ദൊറൊഗ
കച്ചെരിയിൽ ഞാൻ എതും പറഞ്ഞി എഴുതിററും ഇല്ല എന്ന അത്രെ കുഞ്ഞിക്കെളപ്പൻ
പറഞ്ഞത.

1227 J

1485 മത കൊട്ടെയത്ത രാജ്യത്തനിന്ന തിയ‌്യൻ കണാരൻ എന്നു പറയുന്ന അവനെ
മാപ്പള്ള കുഞ്ഞികുട്ടി എന്നവനും കുഞ്ഞിഅമ്മത എന്നവനും മമ്മത എന്നവനും
കൊലപാതം ചെയ്യുന്നുള്ള അവസ്ഥ വിസ്തരിപ്പാൻ മഹാരാജശ്രി പിലി സായ്പു

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/637&oldid=201530" എന്ന താളിൽനിന്ന് ശേഖരിച്ചത്