ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 621

വന്ന പറഞ്ഞആരെ വാരിശ്യാരെകൂട ഞാൻ മൊഴപ്പിലങ്ങാട്ടിന പൊയതിന്റെശെഷം
നിങ്ങളെ വസ്തുവക ഒക്കയും മഴപ്പിലങ്ങാട്ട കഴകത്ത ജന്മം തരണമെന്ന കണക്കപ്പിള്ള
പറഞ്ഞാരെ എന്റെ ഒട്രപന്നവനായ നമ്പൂരി വന്നല്ലാതെ ഞാൻ ഒരു കാര്യം നടക്കയില്ലന്ന
പറഞ്ഞ നിന്നടത്ത മുന്നെ ചങ്ങാതം പൊന്ന വാരിശ്യാരെയും അയക്കാതെ എന്ന മൂന്ന
ദിവസം അവിട നില്പിച്ചു. എനക്ക അവിടന്ന താനെ പൊന്നുടായ്ക്കക്കൊണ്ടും എന്റെ
സങ്കടം ഒരാളൊട പറയാനില്ലായ്ക്കക്കൊണ്ടും മനസ്സു മുട്ടിയ നിലയിൽ കണക്കപ്പിള്ള
എഴുതി കൊണ്ടുവന്ന പ്രമാണത്തിന ഞാൻ ഒപ്പിട്ട കൊടുത്ത കിണ്ടിയിൽ കൊണ്ടവെച്ച
നീരും എടുത്ത നീക്കിക്കൊടുത്തു. പിറ്റെന്ന എന്ന ചങ്ങാതവും കുട്ടി മാവിലായിമഠത്തിൽ
അയക്കയും ചെയ്തു. നീറ്റിനിട്ട പണംപൊലും ഞാൻ വാങ്ങീട്ടുമില്ല. ഒടപ്രന്നവനായ
നമ്പൂരി വെണാട്ടകരെക്കെ പൊയതിന്റെശെഷം ചിലവിന മനസ്സമുട്ടായാരെ കടമായിട്ട
കണക്കപ്പിള്ളയൊട എതാൻ വാങ്ങീട്ടുമുണ്ട. വെലയായിട്ട ഒന്ന തരികയും വാങ്ങുകയും
ചെയ്തിട്ടില്ല. എന്റെ വകക്ക പണ്ടാരത്തിൽ മുൻമ്പെ കൊടുക്കുംപ്രകാരമുള്ള നികിതി
പാട്ടക്കാറ കൊടുത്തതിന്റെശെഷം ഇപ്പൊൾ ശെഷം പാതി ഉള്ളതും തരണമെന്ന
പറഞ്ഞി പാട്ടക്കാരൊട പണ്ടാരത്തിലെ ചൊദ്യം ഉണ്ടാക്കൊണ്ട അവര എനക്ക എതും
തരുന്നില്ല. ചിലവിന ഇല്ലായ്കകൊണ്ട കുടകുട പട്ടിണി ആയിട്ട കഴിയുന്നു.
ബഹുമാനപ്പെട്ട സായിപ അവർകളെ കൃപയുണ്ടായിട്ട പണ്ടാരത്തിൽ എടുക്കണ്ട നികിതി
വാങ്ങിയതിന്റെശെഷം എനക്ക തരുവാൻ കല്പന ഉണ്ടായങ്കിൽ പട്ടിണികൂടാതെ ഒരു
നൈരമെങ്കിലും പൊറതി കഴിച്ച ഇരുന്ന കൊള്ളായിരിന്നു. ആയത അല്ലാതെ ഞങ്ങക്ക
വെളി കഴിച്ച ആങ്ങള മരിച്ച പൊയാൽ പിന്ന ഒരു പ്രവൃത്തി എടുക്ക എങ്കിലും പിന്നൊരു
പുരുഷന്മാര അനുസരിക്ക എങ്കിലും തന്റെ ഇല്ലത്തെ വസ്തുന്നും വകക്കും അവകാശ
വുമില്ല.ആയതകൊണ്ട സായിപ്പവർകളെ കൃപ ഉണ്ടായിട്ട എന്റെ വസ്തു എനിക്ക
അനുഭവിക്കുമാറാക്കി തന്നുവെങ്കിൽ നന്നായിരുന്നു. എന്നാൽ കൊല്ലം 975 കന്നി 28
നുഎഴുതിയ അരജി തുലാം 29 നു ഇങ്കിരെസ്സകൊല്ലം 1799 മത നൊവെമ്പ്ര മാസം 12 നു
പഴയങ്ങാടിയിൽനിന്ന പെർപ്പാക്കിയത. ഒല.

1323 K

579 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇസ്ഥിവിൻ സായിപ്പ അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാവ അവർകൾ സല്ലാം.
എന്നാൽ 9 നു കൊടുത്തയച്ച കത്ത നമുക്ക എത്തി. അതിൽ ഉള്ള അവസ്ഥ മനസ്സിലാ
കയും ചെയ്തു. എറിയ കാര്യങ്ങൾ ആകകൊണ്ട താങ്ങളെ നമുക്ക വന്ന കാണെണ്ടതിന
താങ്കൾക്ക അവസരം ഇല്ലാ എന്നും വല്ല കാര്യങ്ങൾക്ക എഴുതി വന്നാൽ ആയതിന്ന
വെണ്ടും വണ്ണം വിചാരിക്കാമെന്നും എല്ലൊ താങ്കളുടെ കത്തിൽ എഴുതി കണ്ടത.ഇപ്പൊൾ
താങ്കൾ നമ്മുടെമെൽ മനപ്രീതി ഉണ്ടായിട്ട വിചാരിക്കെണ്ടുന്ന കാര്യത്തിന്റെ വിവരം
പള്ളിക്കുലൊത്ത ഉള്ള ആളുകൾ ഇപ്പൊൾ അഞ്ച്കുലൊത്ത ആയിട്ട ഇരിക്കുന്നവർക്ക
എല്ലാവർക്കും ഒരുപൊലെ അവകാശം ഉള്ള ചെരിക്കല്ലമൊതലും കുമ്പഞ്ഞിസർക്കാരിന്ന
രാജാക്കന്മാർക്ക മനസ്സായിട്ട തരുന്ന പത്തിന രണ്ട മൊതലും അഞ്ചുകൂലൈാത്തെക്കും
ഒരുപൊലെ അനുഭവിപ്പിക്കണം യെന്നു അതിൽ ഒര ഒഹരി താങ്കളെ മനസ്സ ഉണ്ടായിട്ട
നമ്മുടെ കൂലൈാത്തെക്കും തരണം എന്നാകുന്ന ഞാൻ അപെക്ഷിക്കുന്നുത. വിശെഷിച്ച
സ്വരുപത്തിങ്കൽ ഉള്ള രാജാക്കന്മാർക്ക എല്ലാവർക്കും കൂടി ഉള്ള ദെവസ്ഥാനങ്ങളുടെ
വകയായിട്ടുള്ള ചെരിക്കൽ മൊതൽ കഴിഞ്ഞ കൊല്ലംവരെക്കും കുമ്പഞ്ഞി നികിതി
കാര്യം അന്വഷിച്ചിരുന്നവൻ എല്ലൊ വാങ്ങിയിരുന്നത. 75 മത മൊതൽക്ക ഇച്ചെരിക്കല്ല
വക എടുത്ത വെണം അടിയന്തര ചിലവ കഴിവാൻ. അതകൊണ്ട. ഈ ചെരിക്കൽ
മൊതൽ നമുക്ക സമ്മതിച്ചതന്ന ദെവസ്ഥാന അടിയന്തരം കഴിപ്പിച്ചുകൊള്ളണം.
ഇതിമെൽനിന്ന എതപ്രകാരം നികിതി കൊടുക്കണം എന്ന കുമ്പഞ്ഞി സർക്കാറന്ന

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/681&oldid=201675" എന്ന താളിൽനിന്ന് ശേഖരിച്ചത്