ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

652 തലശ്ശേരി രേഖകൾ

ന്നവർകളുടെ കച്ചെരിയിൽ അവർകളുടെ മുൻമ്പാകെ ചെയ്ത കൈയ്യൊപ്പ ഇടുകയും
വെണം. ഞാൻ തലശ്ശെരി നഗരത്തെക്കും അവിടെ ചെർന്ന പ്രദെശത്തെക്കും കൊറെയ
ദിവസത്തെക്കു കീൾവിധിക്കുന്ന ദൊറൊഗ ആക്കിവെച്ചിട്ട സത്യം പറയുന്ന എന്റെ
മുൻമ്പാക കൊണ്ടുവന്ന അന്ന്യായങ്ങളും കഠിനകുറ്റങ്ങളും പിന്നെ ഉള്ള അന്ന്യായ
ങ്ങളും നടക്കുന്നതിലും അറിഞ്ഞ വാങ്ങുന്നതിലും നെരും ഞായവും നടക്കുകയും
ചെയ്യാം. എന്റെ വിധിവശത്തിൽ സമാധാനപെടി അല്ലാതെയും ഒരുത്തർക്ക സ്നെഹം
അല്ലാതെയും വിധിക്ക്രമം പൊലെയും അതിൽ നമ്മുടെ മെൽവിധിക്കുന്നവർകൾക്കും
മെലധികാരിയുടെ സ്ഥാനം പരിപാലിക്കുന്നവർകളക്കും താഴെയിരുന്ന രക്ഷിക്കുകയും
ആം. എന്റെ ചാവടിക്ക കൊണ്ട ഇനിക്ക അവകാശം ഉള്ളെ കാര്യം ചെയ്യിപ്പിക്കെ
ണ്ടുന്നതിന ഒരു പ്രകാരത്തിലും വെളിച്ച എങ്കിലും ഒളിച്ചു എങ്കിലും ഒര ദാനദ്രവ്യമായിട്ട
എങ്കിലും വല്ലവസ്തുവായിട്ട എന്റെ അറിവൊടു കൂടി വാങ്ങുവാനും
കയെൽക്കുവാനും സമ്മതിക്കയും ഇല്ല. സംസ്ഥാനത്തനിന്ന ഇനിക്ക കല്പിച്ച
നിശ്ചയിച്ചു വരുന്ന മാസപ്പടി കയ്യെൽക്കുന്ന താൻ അധികം ഞാൻ അനുഭവിക്കയും
ഇല്ല. ഇതിന എന്റെ പരമാർത്ഥത്തിന്ന ഞാൻ മെൽകൊയ്മക്ക അന്ന്യായം പറയെണ്ടുന്ന
കച്ചെരിയിൽ മെലധികാരി അവർകളുടെ സ്ഥാനം പരിപാലിക്കുന്ന അവർകളുടെ
മുൻമ്പാകെ ഇപ്പൊളത്തെ പറഞ്ഞ സത്യം മഹാദെവനെ പ്രാർത്ഥിച്ച സാക്ഷിപ്പാനും ഈ
ചെർച്ചപ്രകാരം യാതൊരു ഭെദം ചെയ്താൽ ബഹുമാനഹാനിയും ശിക്ഷയും
ഇഹലൊകത്തും പരലൊകത്തും ഇനിക്ക ഉണ്ടാകയും ചെയ്യും. മൂന്നാമത - കാസിയും
പണ്ടിതരും നമ്പൂതിരിയും ഈ മൂനാളടെയും പ്രവൃത്തിയാകുന്നു. ഒന്നാമത
പൊസ്സദാരക്കച്ചെരിയിൽ കെൾപ്പിച്ച അവസ്ഥകൾ അന്വെഷിക്കുന്നതിൽ ദൊറൊ
ഗിനൊടു കൂടിയിരിക്കയും വെണം. രണ്ടാമത ഒരൊരൊ വിധി സ്ഥാനത്തിൽ ഉള്ള നെര
എന്നയെന്ന ബൊധിച്ചതിൽ അവരുടെ മാർഗ്ഗ മര്യാദി ഉള്ളത കാട്ടി എഴുതുകെയും
വെണം. മൂന്നാമത മെലെഴുതിയപ്രകാരം പൊലെ ഇനാല കാരിയസ്ഥന്മാരുടെ ഉദ്യൊഗം
ഉള്ളത അവരവര ഇരിക്കുന്ന ദിക്കിലെ അദാലത്തകച്ചെരിയിൽ വിധിക്കുന്ന
സായ്പുമാരൊടുകൂടെ ഇരിക്കുകയും സഖായിക്കുകയും വെണം. നാലാമത - കാസി
അവരവരുടെ ഉദ്യൊഗത്തിൽ ആക്കിവെച്ചുകൂടുമ്പൊൾ ശെഷം എഴുതിയ സത്യം എഴുതി
മെലധികാരി അവർകളുടെ സ്ഥാനം പരിപാലിക്കുന്നവർകളുടെ മുൻമ്പാകെ അതിൽ
കയ്യൊപ്പ ഇടുകയും വെണം. എന്റെ സ്ഥാനത്തിൽ എന്റെ അറിവും ബുദ്ധിയും
ഉള്ളടത്തൊളം ഇചാവടി ഉള്ള സ്ഥാനം വെസ്തയായിട്ട നടുക്കുകയും ചെയ്യാം. അദാലത്ത
ചാവടിയിൽ നാം ആകുന്നു വരുന്നതിന്റെയും ഇരിക്കുന്നതിന്റെ തീർന്നതിന്റെയും
ന്യായഅന്ന്യായത്തിന്റെ അവസ്ഥകൊണ്ട ഒരു പരുഷയിൽനിന്നദ്രവ്യത്തിൽ എങ്കിലും
വല്ലവക സമാനത്തിൽ എങ്കിലും ഒര കയിക്കുലി ഒളിച്ച എങ്കിലും വെളിച്ച എങ്കിലും
വാങ്ങുകയും വാങ്ങിപ്പിക്കുകയും ഇല്ല. ഇ ചാവടിയിൽ ഉള്ളവരാൽ എങ്കിലും ഇതിൽ
വിധിക്കുന്നവരിൽ ഒരുത്തരാൽ എങ്കിലും നമെമ്മ ബൊധിപ്പിച്ച തർക്കങ്ങളിൽ പറയുന്ന
താൻ എങ്കിലും എഴുതുന്നതിൽ എങ്കിലും ഇ ചാവടിയുടെ ശാസ്ത്രക്കാരുടെ കാര്യവും
സ്ഥാനവും നെരപൊലെ നാം നടക്കുകയും ചെയ്യാം. ശാസ്ത്രത്തിൽ ഉള്ളതുപൊലെ
എങ്കിലും മലയാളത്തിൽ ഉള്ള നടപ്പമര്യാദിപൊലെ എങ്കിലും എഴുത്തിൽ എങ്കിലും
വാക്കാലെ എങ്കിലും തരികയും ചെയ്യാം. ശാസ്ത്രംപൊലെയും നിശ്ചയിച്ചു മര്യാദിപൊലെ
യും അല്ലാതെ ഉള്ളത അല്ലാതെ നാം വാങ്ങുകയും ഇല്ല. ശാസ്ത്രംപൊലെയും നിശ്ചയിച്ച
വെച്ച മര്യാദിപൊലെയും അല്ലാതെ പറഞ്ഞു എങ്കിൽ ശാസ്ത്രത്തിലും നിശ്ചയിച്ചുവെച്ച
മര്യാദിയിലും നടക്കുന്നതിൽ ഉണ്ടാകുന്ന ഭെദം നല്ലവണ്ണം പറവാൻ നാം നിരൂപണം
കൂടാതെ എങ്കിൽ ഈശ്വരന്റെ വിലാസത്താൽ നമുക്ക ശിക്ഷ വെണ്ടിയിരിക്കയും
വെണം. നാം സത്യം പറയുന്നു. ചാവടിയിൽ ഉള്ള ശാസ്ത്രക്കാര പൊലെ വിധിയിന്റെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/712&oldid=201797" എന്ന താളിൽനിന്ന് ശേഖരിച്ചത്