ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 59 —
102. ഗുണവചനങ്ങളെല്ലാം വിശേഷണങ്ങളാ
കുന്നു.
103. നാമവിശേഷണങ്ങളിൽ ഗുണവചനങ്ങൾക്കു പുറ
മേ, ശബ്ദന്യൂനങ്ങളും നാമപദത്തിന്റെ ചില വിഭക്തികളും
അടങ്ങും.
ശബ്ദന്യൂനം: | വരുന്ന കുട്ടിയെ ഞാൻ കണ്ടു. |
വന്ന മനുഷ്യൻ പോയിട്ടില്ല. | |
വരും കാലത്തു സുഖമുണ്ടാകും. | |
പ്രഥമവിഭക്തി: | 1. മേത്തരം മത്സ്യം. |
2. ഉഗ്രൻ ദശാസ്യൻ. | |
ഷഷ്ഠി: | 1. ദശരഥന്റെ പുത്രൻ. |
2. രാമന്റെ രാജ്യം. | |
സപ്തമി: | 1. നാട്ടിലെ വൎത്തമാനം. |
2. യുദ്ധത്തിലെ ധൈൎയ്യം. |
104. ഗുണവചനങ്ങൾ സംസ്കൃതഭാഷയിൽനിന്നു വന്ന
വയാണെങ്കിൽ അവക്കു ലിംഗവചനഭേദം ചിലപ്പോൾ വരാ
റുണ്ടു. വിശേഷണത്തെ വിശേഷ്യത്തോടു ചേൎപ്പാൻ ആയ
എന്ന ശബ്ദന്യൂനവും വരും. സുന്ദര എന്ന ഗുണവചനം
പുല്ലിംഗമായ വിശേഷ്യത്തോടു ചേരുമ്പോൾ സുന്ദരൻ എ
ന്നാകും.
പുല്ലിംഗം:
സുന്ദരനായ പുരുഷൻ, സുന്ദരന്മാരായ പുരുഷന്മാർ,
ഗുണവാനായ രാജാവു, ഭയങ്കരനായ രാക്ഷസൻ.
സ്ത്രീലിംഗം:
സുന്ദരിയായ സ്ത്രീ, സുന്ദരിമാരായ സ്ത്രീകൾ, ഗുണവതി
യായ രാജ്ഞി, ഭയങ്കരിയായ രാക്ഷസി.