ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 2 —

(iii) വ്യാകരണശാസ്ത്രത്തിന്റെ വിഷയം വാക്കുകൾ ആകുന്നു. വാക്കു
കൾ വാക്യത്തിൽ ചേൎന്നു പദങ്ങളായി അൎത്ഥത്തിന്നു തക്കതായ രൂപങ്ങൾ
ധരിക്കുന്നു. ഈ രൂപഭേങ്ങൾ പ്രത്യയങ്ങൾനിമിത്തം ഉണ്ടാകുന്നു.
ഒരേ പ്രത്യയത്തിൽ അവസാനിക്കുന്ന വാക്കുകളെ പ്രത്യയസാമ്യത്താൽ തര
ങ്ങൾ ആക്കുന്നു. അൎത്ഥം അനുസരിച്ചു പ്രത്യയങ്ങൾ വാക്കുകളിൽ ചേരുന്നതു
കൊണ്ടു പദങ്ങൾക്കു വാക്യത്തിൽ ചില പ്രവൃത്തികൾ ചെയ്വാനുണ്ടു.
ആഖ്യ, ആഖ്യാതം, കൎമ്മം, വിശേഷണം എന്നിവയുടെ സ്ഥാനം ഭരിച്ചു ഇരി
ക്കുകയാകുന്നു ഈ പ്രവൃത്തികൾ. ഈ വിധം പ്രവൃത്തികളുടെ സാമ്യ
ത്താലും വ്യാകരണശാസ്ത്രം പദങ്ങളെ തരം തിരിക്കുന്നു. പദങ്ങളുടെ
രൂപസാമ്യം വകവെക്കാതെ അവയുടെ പ്രവൃത്തികളെ മാത്രം
പ്രമാണിച്ചു ഈ ഗ്രന്ഥത്തിൽ വാഗ്വിഭാഗം ചെയ്യും.

(iv) ഒരു കുട്ടിക്കു ‘പക്ഷി’ എന്ന പദത്തിന്റെ അൎത്ഥം അറിഞ്ഞുകൂട
എന്നു വരാമല്ലോ. ആ അൎത്ഥം വിവരിപ്പാനായിട്ടു ഒരാൾ “രണ്ടു കാലും ചിറകും
ഉള്ള ജീവി പക്ഷിയാകുന്നു” എന്നു പറയുന്നുവെങ്കിൽ ഈ വാക്യാൎത്ഥം അറിയു
ന്നവന്നു പക്ഷികളെ മറ്റു ജീവികളിൽനിന്നു തിരിച്ചറിവാൻ കഴിയും.

ഒരു വസ്തുവിനെ മറ്റു വസ്തുകളിൽനിന്നു തിരിച്ചറിയു
വാൻ വേണ്ടി ഉപയോഗിക്കുന്ന വാക്യത്തെ ലക്ഷണവാക്യം
എന്നു പറയും. ലക്ഷണവാക്യം ഏതിനെക്കുറിച്ചു പറ
യുന്നുവോ ആയതു ലക്ഷ്യം ആകുന്നു.

"രണ്ടു കാലും ചിറകുമുള്ള ജീവി" എന്ന ലക്ഷണവാക്യം പക്ഷിയെ ചൂണ്ടി
ക്കാണിക്കുന്നതുകൊണ്ടു "പക്ഷി" എന്നതു ലക്ഷ്യം.

(v) പക്ഷികൾക്കുള്ളതുപോലെ രണ്ടു കാലും ചിറകും മറ്റു ജീവികൾക്കില്ലെ
ങ്കിൽ ലക്ഷണം ലക്ഷ്യത്തിൽ മാത്രം ചേൎന്നു പക്ഷികളെ മറ്റു ജീവികളിൽനിന്നു
തിരിച്ചറിയിക്കും. "പക്ഷികൾ രണ്ടു കാലുള്ള ജീവികൾ" എന്നു മാത്രം
പറയുന്നതായാൽ രണ്ടു കാലുള്ള സംഗതിയാൽ മനുഷ്യരെയും കൂടി പക്ഷിക
ളെന്നു വിളിക്കേണ്ടിവരും. അതുകൊണ്ടു ലക്ഷണവാക്യത്താൽ പക്ഷികളെ
മനുഷ്യരിനിന്നു വേർപിരിക്കാൻ കഴിയുകയില്ല.

ഇങ്ങനെ ലക്ഷ്യത്തെയും മറ്റുള്ളവയെയും ഗ്രഹിക്കുന്ന
ലക്ഷണവാക്യത്തിന്നു അതിവ്യാപ്തി എന്ന ദോഷം വന്നിരി
ക്കുന്നു എന്നു പറയും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/18&oldid=197288" എന്ന താളിൽനിന്ന് ശേഖരിച്ചത്