ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 34 −

പുതുതായി വേറെ ഏഴു പിശാചുക്കളെയും വരുത്തി പോരിന്നു
ഒരുമ്പെടുന്നു. പ്രാൎത്ഥന വിട്ടതുകൊണ്ടു പിശാചിനെ തടു
പ്പാനും കഴിവില്ലാതെയായി. എന്നിട്ടും കൃപാദൂതൻ അവ
നെ ഉണൎത്തുന്നു. നിനക്കു വേണ്ടി ക്രൂശിക്കപ്പെട്ടു മരിച്ച
വനെയും അവന്റെ കഷ്ടപ്പാടുകളെയും ഓൎത്തു ധ്യാനിക്ക,
സഭാസംസൎഗ്ഗത്തെ വിടാതെ പുതുക്കുക, ജയത്തിന്നായി
ഉത്സാഹശുഷ്കാന്തികളോടെ പോരാട്ടുക, യേശുവിനെ മറ
ന്നാൽ നിനക്കു വേറെ ഗതിയില്ല, ഹൃദയത്തെ കാക്കുക, പാപ
ങ്ങളെ വിട്ടുമാറുക, ആ സ്നേഹമുള്ള രക്ഷിതാവു തന്റെ സ്നേ
ഹഭുജങ്ങളെ നിന്നെക്കൊള്ളെ നീട്ടി കോഴി തന്റെ കുഞ്ഞു
ങ്ങളെ ചിറകിൻ കീഴിൽ ചേൎത്തു ശത്രുവിൽനിന്നു കാക്കുന്നതു
പോലെ നിന്നെയും ചേൎത്തുകൊൾവാൻ കാത്തിരിക്കുന്നു.
നീ ഏതിൽനിന്നു വീണു എന്നോൎത്തു സൽക്രിയകളെ ചെയ്ക,
ഹൃദയത്തെ കഠിനമാക്കൊല്ല, അവനെ അഭയം പ്രാപിക്ക
എന്നും മറ്റും പറഞ്ഞുകൊണ്ടു കൃപാദൂതൻ വിളിക്കുന്നു.

"ഉറങ്ങുന്നവനേ! ഉണൎന്നു മരിച്ചവരുടെ ഇടയിൽനിന്നു
എഴുന്നേല്ക്ക; എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും."

"പരീക്ഷയിൽ അകപ്പെടായ്വാൻ ഉണൎന്നും പ്രാൎത്ഥിച്ചും
കൊണ്ടിരിക്ക!"

"നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു. . . . . നീ ഏതിൽ
നിന്നു വീണിരിക്കുന്നു എന്നോൎത്തു മാനസാന്തരപ്പെട്ടു ആദ്യ
ത്തെ പ്രവൃത്തി ചെയ്ക."

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/38&oldid=197845" എന്ന താളിൽനിന്ന് ശേഖരിച്ചത്