ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 രണ്ടാം തരത്തിന്നു വേണ്ടി.

5. യഹോവയെ വാഴ്ത്തുവിൻ! കാരണം അവൻ
നല്ലവൻ തന്നെ: അവന്റെ ദയ യുഗപൎയ്യന്തം ഉള്ള
തല്ലോ. സങ്കീർത്തനം ൧൦൬, ൧.

*6. കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്ക
പ്പെടേണ്ടതിന്നു പിതാവു നമുക്കു എത്ര വലിയ സ്നേ
ഹത്തെ നല്കിയിരിക്കുന്നു. ൧. യോഹന്നാൻ ൩, ൧.

7. യഹോവേ, നിന്റെ ദയ വാനങ്ങളിലേക്കും
നിൻ വിശ്വാസ്യത ഇളമുകിലോളവും എത്തുന്നു.
സങ്കീൎത്തനം ൩൬, ൬.

*8. ഭൂമി ഉള്ള നാൾ ഒക്കെയും വിതയും കൊയ്ത്തും
ശീതവും ഉഷ്ണവും വേനലും വൎഷവും പകലും രാത്രി
യും ഒഴിഞ്ഞുപോകയില്ല. ഉല്പത്തി ൮, ൨൨.

*9. പ്രാൎത്ഥനകേൾ്ക്കുന്നവനേ, നിന്നോളം എല്ലാ
ജഡവും ചെല്ലും. സങ്കീൎത്തനം ൬൫, ൩.

10. യഹോവ മന്ത്രണത്തെ അത്ഭുതവും ചൈത
ന്യത്തെ വലുതുമാക്കുന്നു. യശായ ൨൮, ൨൯.

11. യഹോവയിൽ രസിച്ചുകൊൾക! അവനും
നിന്റെ ഹൃദയചോദ്യങ്ങളെ നിണക്കു തരും. സങ്കീ
ൎത്തനം ൩൭, ൪.

*12. ദൈവം ലോകത്തെ സ്നേഹിച്ച വിധമാവിതു:
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന
വനെല്ലാം നശിക്കാതെ നിത്യജീവനുള്ളവനാകേണ്ട
തിന്നു അവനെ തരുവോളം തന്നെ. യോ. ൩, ൧൬.

13. സൌഖ്യവാന്മാൎക്കു വൈദ്യനെ കൊണ്ടു ആ
വശ്യമില്ല ദുസ്ഥന്മാൎക്കേ ഉള്ളൂ: ഞാൻ നീതിമാന്മാരെ
യല്ല പാപികളെ മാനസാന്തരത്തിലേക്കു വിളിപ്പാൻ
വന്നിരിക്കുന്നു. ലൂക്ക. ൫, ൩൧, ൩.൨.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/16&oldid=196698" എന്ന താളിൽനിന്ന് ശേഖരിച്ചത്