ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം തരത്തിന്നു വേണ്ടി. 69

ശ്വസ്തത സൌമ്യത ഇന്ദ്രിയജയം. ഈ വകെക്കു ധൎമ്മം
ഒട്ടും വിരോധമല്ല. ഗലാ. ൫, ൨൨.

*190. നിന്റെ ദൈവമായ യഹോവയോടു ദ്രോ
ഹിച്ചിരിക്കുന്ന നിന്റെ കുറ്റം മാത്രം അറിഞ്ഞു
കൊൾക! യറമിയ ൩, ൧൩.

*191. നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞാൽ അ
വൻ പാപങ്ങളെ നമുക്കു ക്ഷമിച്ചുവിട്ടു സകല അ
നീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കുംവണ്ണം വിശ്വ
സ്തനും നീതിമാനും ആകുന്നു. ൧ യോഹന്നാൻ
൧, ൯.

192. തന്റെ ദ്രോഹങ്ങളെ മൂടുന്നവന്നു സിദ്ധി
യില്ല! ഏറ്റുപറഞ്ഞു വിടുന്നവനോ കനിവു ലഭിക്കും.
സദൃശം ൨൮, ൧൩.

193. നിങ്ങൾക്കു രോഗശാന്തിവരേണ്ടതിന്നു പിഴ
കളെ തമ്മിൽ തമ്മിൽ ഏറ്റു പറഞ്ഞു ഒരുവൻ മറ്റ
വന്നു വേണ്ടി പ്രാൎത്ഥിപ്പിൻ! നീതിമാന്റെ ചൈത
ന്യമുള്ള പ്രാൎത്ഥന വളരെ ഫലിക്കുന്നു. യാക്കോബ്
൫, ൧൬.

194. മുമ്പേത്ത നടപ്പിനെ സംബന്ധിച്ചു ചതി
മോഹങ്ങളാൽ കെട്ടുപോകുന്ന പഴയമനുഷ്യനെ വെ
ച്ചുകളകയും നിങ്ങളുടെ മനസ്സിൻ ആത്മാവിൽ പു
തുക്കപ്പെട്ടു സത്യത്തിന്റെ നീതിയിലും പവിത്രതയി
ലും ദൈവത്തിന്നൊത്തവണ്ണം സൃഷ്ടിക്കപ്പെട്ട പുതു
മനുഷ്യനെ ധരിച്ചുകൊൾകയും വേണ്ടതു. എഫെ.
൪, ൨൨-൨൪.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/71&oldid=196827" എന്ന താളിൽനിന്ന് ശേഖരിച്ചത്