ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 44 —
എന്ന സ്ഥലത്തേക്കു പോയാൽ അവിടെ നിങ്ങൾക്കു രക്ഷയുണ്ടാ കും” എന്നു പറഞ്ഞു. ഇതൊരു വലിയ ചതിയായിരുന്നു. എന്തു കൊണ്ടെന്നാൽ യാദവന്മാർ ദ്വാ രകയിൽവെച്ചു മരിച്ചാൽ അവ ൎക്കു മോക്ഷം കിട്ടിപോകും. അ തു വരാതിരിപ്പാൻ വേണ്ടിയാകു ന്നു കൃഷ്ണൻ ഈ വരെ പ്രഭാസത്തി ലേക്കു പോവാൻ ഉത്സാഹിപ്പി ച്ചതു; അവിടെവെച്ചു മരിച്ചാൽ യാദവന്മാൎക്കു മോക്ഷം കിട്ടുകയി ല്ല പോൽ, പിന്നെ യാദവ ന്മാർ എല്ലാവരും ബലരാമനോ ടും കൃഷ്ണനോടും കൂടെ പ്രഭാസ ത്തിലേക്കു പോയി. അവർ ത ങ്ങളുടെകൂടെ ആൺമക്കളെയും, പെൺമക്കളെയും, ആന, കുതി ര, തേർ മുതലായ എല്ലാ വാഹന ങ്ങളെയും ഭക്ഷണപദാൎത്ഥങ്ങൾ മദ്യം മാംസം മുതലായവയെയും കൂടെ കൊണ്ടു പോയി. (ബഹൂ നാം വിവിധം ചക്രുൎമ്മദ്യ മാംസ മനേകഥാ) (മഹാഭാരതം). അവിടെ എത്തിയ ശേഷം |
ഷത്തിൽനിന്നു ഉദ്ധരിച്ചു കാ ക്കേണം. അവർ വിശുദ്ധി യിൽ വൎദ്ധിച്ചു ദൈവത്തോടും അന്യോന്യവും കൂട്ടായ്മയുള്ളവർ ആയിരിക്കേണം. ഒടുവിൽ പ രലോകത്തിൽ അവരെല്ലാവരും എന്നേക്കും നിത്യാനന്ദത്തെ അ നുഭവിക്കുന്നവരായ്തീരേണം എ ന്നിത്യാദിയത്രെ. ഈ പ്രാൎത്ഥന അന്നു തന്റെ കൂടെയുണ്ടായിരു ന്ന ശിഷ്യൎക്കു വേണ്ടി മാത്രമല്ല ലോകാന്ത്യത്തോളം തന്നിൽ വി ശ്വസിപ്പാനിരിക്കുന്ന ലക്ഷോപ ലക്ഷം ശിഷ്യന്മാൎക്കു വേണ്ടിയും കൂടെയാകുന്നു കഴിച്ചിട്ടുള്ളതു. ഇതു കഴിഞ്ഞിട്ടു യേശു യരുശ ലേം പട്ടണത്തിന്റെ പുറത്തു ള്ള ഗതശമന എന്ന തോട്ടത്തിൽ ചെന്നു തന്റെ മനസ്സിന്മുമ്പാകെ ഇരുന്നതും സഹിപ്പാനിരിക്കുന്ന തും ആയ മഹാ ദുഃഖത്തെ കുറി ച്ചു ആലോചിച്ചു ദൈവത്തോടു “പിതാവെ നിണക്കു മനസ്സു ണ്ടെങ്കിൽ ഈ പാനപാത്രം എ ന്നിൽനിന്നു നീക്കേണമേ! എ ന്നാലും എന്റെ ഇഷ്ടം അല്ല നി ന്റെതത്രെ ആകട്ടെ” എന്നു ദൈവത്തോടു മൂന്നുവട്ടം പ്രാ ൎത്ഥിച്ചു. യേശു തന്നെ ശത്രുക്കൾക്കു ഒ |