ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
36 ഒന്നാംപാഠപുസ്തകം.
മരിപ്പാറായിരിക്കുന്നതിനാൽ എന്റെ സമ്പാദ്യം രണ്ടായിരം
ഉറുപ്പിക നിണക്കു സമ്മാനമായിത്തരുന്നു. നീ എടുക്കുന്ന
പണിയും ഞാൻ ആക്കിത്തന്നതാകുന്നു.” ഇങ്ങിനെ സത്യ
ദാസൻ തന്റെ സഹതാപത്താൽ ഒരു ധനികനായിതീൎന്നു.
“നന്മവിതച്ചാൽ നന്മവിളയും.”
സഹതാപം | ഉമ്മരത്തു | കാംക്ഷിക്ക | സമ്പാദ്യം |
സങ്കടം | അട്ടഹസിച്ചു | ശമ്പളം | ചില്വാനം |
ഇരുപത്തെട്ടാം പാഠം.
അഹംഭാവം, ഗൎവ്വം.
തന്നെക്കാൾ വലിയവർ ആരുമില്ല എന്ന ഭാവത്തിൽ
അന്യരെ തൃണതുല്യരായി വിചാരിക്കുന്നവന്നു അഹംഭാവി
എന്നു പേർ പറയാം. ഈ ഭാവത്തിൽനിന്നു എപ്പോഴും
ശണ്ഠയും ചിലപ്പോൾ തനിക്കു തന്നേ നാശവും ഉണ്ടാകുന്നു.