ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 44 —

IV. NOURISHMENT AND DIGESTION.

ദേഹേന്ദ്രിയങ്ങൾ

കുറഞ്ഞു പോയ ശക്തികളെ പുതുതാക്കുവാനായിട്ടു മനുഷ്യ
ന്നും മറ്റേ ജീവികളെ പോലേ ഭക്ഷണം ആവശ്യം. ആമാശ
യത്തിൽ ഉത്ഭവിക്കുന്ന വിശപ്പു ഭക്ഷിപ്പാനും മിടറിൽനിന്നു വരു
ന്ന ദാഹം കുടിപ്പാനുമുള്ള ആശയെ ജനിപ്പിക്കുന്നു. ഭയം ദുഃഖം
സന്തോഷം എന്നിത്യാദി മനക്കമ്പങ്ങൾ ദാഹം വിശപ്പു എന്നി
വറ്റെ ഒരു നിമിഷത്തിൽ അടക്കിക്കളയുന്നു എന്നു നാം നന്നാ
യി അറിയുന്നു.

ദേഹേന്ദ്രിയങ്ങൾ വായികൊണ്ടു തുടങ്ങുകയും ഗുദത്തിൽ1)
അവസാനിക്കുകയും ചെയ്യുന്നു. അവ ചുരുക്കവും വിസ്താരവു
മായ നേരിയ തോലുള്ള ഒരു കുഴലിന്നു ഒക്കുന്നു. ആ കുഴൽ ശരീ
രത്തെക്കാൾ അഞ്ചോ ആറോ ഇരട്ടി നീണ്ടതായിരിക്കുന്നതുകൊ
ണ്ടു മത്സ്യങ്ങളിൽ കാണുന്ന പ്രകാരം ആ കുഴൽ നേൎക്കു നേരേ
അല്ല. വയറ്റിൽ വളഞ്ഞു പുളഞ്ഞു കിടക്കുന്നു. പുറമേയുള്ള
തോൽ ഒന്നാമതു വായിൽ തന്നേ കടന്നു നേൎമ്മയായിട്ടു ദേഹേ
ന്ദ്രിയങ്ങളുടെ അന്തൎഭാഗങ്ങളെ കേവലം മൂടിക്കൊള്ളുന്നു എന്നു
പറയാം. ദേഹേന്ദ്രിയങ്ങളെ വിവരിച്ചു നോക്കിയാൽ ഭക്ഷണം
പ്രവേശിക്കുന്ന സ്ഥലം ചുകന്ന തൊലികൊണ്ടു പൊതിഞ്ഞി
രിക്കുന്ന വായി തന്നേ. വായകത്തു പല്ലകളും നാരും രക്തത്തിൽ
നിന്നു ഉമിനീരിനെ വേൎത്തിരിക്കുന്ന മൂന്നു ജോഡു ലാലോല്പാദക
മണികളും2) ഉണ്ടു. ഈ പിണ്ഡങ്ങളിൽ രണ്ടു ജോഡു കീഴ്ത്താടി
യെല്ലോടു ചേൎന്നു മറ്റേ ജോഡു ചെവിയുടെ മുൻവശത്തിരി
ക്കുന്നു.

വായിൽ ആക്കിയ ഭക്ഷണത്തെ ഒന്നാമതു പല്ലുകൾ കടിച്ചു
നാവിന്റെ സഹായത്തോടു കൂടേ നുറുക്കി അരെച്ചു മെതിക്കുക
യും ചെയ്യുന്നു; അതിനു ചവെക്ക എന്നു പേർ. ഈ പ്രവൃത്തി
കീഴ്ത്താടിയും അതിലേ മാംസപേശികളും എത്രയോ


1) Anus. 2) Salivary glands.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/48&oldid=190317" എന്ന താളിൽനിന്ന് ശേഖരിച്ചത്