ന്നതു കൂടുകയും ചെയ്യും: ദൃ-ന്തം; 'ഒക്കും-ഒക്കാ, ഒക്കാതു-ഒക്കുവില്ല.' എന്നാൽ ഈ രൂപങ്ങൾ പ്രത്ത്യേക മൊഴികളിലും ദേശ്യങ്ങളായിട്ടുമെ അധികം വരുന്നുള്ളു. 'വേണ്ടാ, കൂടാ, വഹിയാ, പോരാ, മേലാ, ആകാ, കിട്ടാ' എന്നവയും മറ്റും ഭവിഷ്യകാലത്തിന്റെ പ്രതിഭാവരൂപങ്ങളാകുന്നു. എന്നാൽ സ്വയഭാവ വാച്യനാമത്തോടു ഉം എന്നതു അത്തു എന്നു മാറി ഉണ്ടാകുന്നതിനോടും ഇല്ല എന്നതു ചേൎന്നാകുന്നു പ്രതിഭാവം സാധാരണമായിട്ടു വരുന്നതു: ദൃ-ന്തം; 'വരികയില്ല-വരത്തില്ല' 'നടക്കുകയില്ല, നടക്കത്തില്ല.' 'വരത്തു' എന്നിങ്ങനെ ഉള്ള പദങ്ങൾ ഭവിഷ്യകാല സവാച്യനാമത്തിന്റെ നിലിംഗമായ 'വരുവതു' എന്നതിന്റെയും മറ്റും ചുരുക്കമാകുന്നു. അതു ഇല്ല എന്നതിനോടു കൂടെ ഭവിഷ്യ കാലത്തിന്നായിട്ടു പ്രയോഗിക്കപ്പടുന്നതു ക്രിയക്കുള്ള തടങ്ങൽ കൎത്താവിന്റെ മനസ്സിങ്കലല്ലാതെ വേൎവിട്ടു ആയിരിക്കുംപോൾ ആകുന്നു: ദൃ-ന്തം; രാജാവു വരികയില്ല' എന്നു പറയുന്നതു തനിക്കു മനസ്സില്ലാഞ്ഞിട്ടു എങ്കിലും കഴിയാഞ്ഞിട്ടു എങ്കിലും വരാതിരിക്കുമെങ്കിൽ ആകുന്നു. രാജാവു വരത്തില്ല എന്നു തന്റെ പാങ്ങുകെടുകൊണ്ടു വരാതിരിക്കുന്നതിനെ കുറിച്ചെ പറയാവൂ.
൩൪൦ ഭവിഷ്യകാലം പ്രയോഗിക്കപ്പടുന്നതു
(൧) പറയുന്ന സമയത്തിനു പിൻപു നടപ്പാനിരിക്കുന്ന സംഗതികളെ സംബന്ധിച്ചു പറയുന്നതിൽ: ദൃ-ന്തം; 'നാളെ മഴ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | 4 / 4 |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |