ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതിനു ഉപശാന്തിയും അവർതന്നെ നിരൂപിച്ചാൽ കാണുമെല്ലോ.

ലൂസി - ഇതൊക്കയും അനാവശ്യമായ വിചാരമാണ്. ആ വൈരാഗ്യം കളക. അഡ്രി - നീ ഒരു ഭോഷിയാകകൊണ്ടത്രെ ഇതു അനാവശ്യം എന്നു തോന്നുന്നതു. അല്ലെങ്കിൽ പിന്നെ അവർ ഇപ്പോൾ ഇവിടെ വരേണ്ടിയിരുന്നുവല്ലൊ. പിന്നെ ഒരു പൊന്മാല ഇനിക്കു തീർപ്പിച്ചു തരാമെന്നു അവർ പറഞ്ഞിരുന്നതു നീ ഓർക്കുന്നില്ലയോ? എന്നാൽ ഇനിക്കു മാല കിട്ടിയില്ലെങ്കിലും വേണ്ടതില്ല. എന്നോടു വേണ്ടുന്ന വിശ്വാസത്തിന്നു ഭംഗം വരുത്താതിരുന്നാൽ മതി. അതിന്നു കുറവു കാണുന്നതുകൊണ്ടു ഞാൻ ഇനി ജീവിച്ചിരുന്നിട്ടെന്തു സാദ്ധ്യം?

ലൂസി - ഇങ്ങിനെയുള്ള വ്യഥാചഞ്ചലം കൊണ്ടു പൊട്ടികളല്ലാതെ വ്യസനിക്കുമോ?

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/16&oldid=155428" എന്ന താളിൽനിന്ന് ശേഖരിച്ചത്