ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂന്നാമധ്യായം
<poem> രൌദ്രാരുദ്രാസ്സമസ്താ അപി; വികൃതമുഖാ-
വാശ്വിനേയൌ; വസൂനാം ചാർത്തങ്ങസ്ഥാവിഹീനം; പരികലയനമേ സമ്മതാ ദേവവീരാഃ. (3)
യക്ഷന്മാർ കിന്നരന്മാരമരർ മുനികളെ-
ന്നേവമാദ്യേഷു പാർത്താ-
ലുൾക്കാന്വിന്നില്ല കൌതുഹലമവർ തരമ,-
ല്ലാരുമേ ഭങ്ഗിപോരാ ;
നില്ക്കെല്ലാരും, പതിന്നാലുലകിലുമൊരുവൻ
മറ്റു നിന്നെക്കണക്കേ
ലക്ഷ്മീം കൈക്കൊണ്ടു കണ്ടീലയി ദയിത, പൊറാ-
തോന്നിതെൻ മാരതാപം."* (4)
ഇത്തരത്തിൽ യുക്തിവാദംചെയ്യുന്ന ആ യുവതിയെ കേശം മുതൽ പാദംവരെ ഒന്നു നന്നായി നോക്കി "പ്രാഗല് ഭ്യം നന്നിതെന്നാൽച്ചെറുതു കളികളിപ്പിച്ചു പോക്കേണം" എന്നു നിശ്ചയിച്ചു 'മന്ദസ്മിതരുചി പുറമേ തൂകി' ശ്രീരാമൻ താൻ അവളോടു യാചിക്കേണ്ടതിനു പകരം അവൾ തന്നോടു യാചിച്ചതിൽവച്ചു് ഏറ്റവും ധന്യനായിരിക്കുന്നു എന്നു് ഒരു ഉപചാരവാക്യം ഉദീരണം ചെയ്യുന്നു. അങ്ങനെ കിട്ടിയ തരം പാഴാക്കാതെ ആ മിടുക്കി"എങ്കിൽ കാലം കളഞ്ഞീടരുതു കിമപി നീ കാന്ത, മാന്താർചരൻ താനെങ്കൽത്തന്നെ തറയ്ക്കുന്നിതു കൊ
- ഈ ഭാവനകളുടെ ബീജം രാമചരിതത്തിലുണ്ടു്.
117
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.